രാത്രിയിൽ പെൺകുട്ടിയുടെ വീടിന്റെ അടുക്കള വാതിൽ അടച്ചിരുന്നുവെങ്കിലും രാവിലെ കണ്ടത് നടുക്കുന്ന കാഴ്ച്ച; കോട്ടയം വൈക്കം ചെമ്പിൽ വീടിനു സമീപത്തെ പുരയിടത്തിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുക്കാരുടെ മൊഴി ഞെട്ടിക്കുന്നത്; ആ വിവരം അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും തടസ്സം നിൽക്കില്ലായിരുന്നു

സുഹൃത്തിന്റെ വീട്ടിൽ വാഹനം എടുക്കാൻ പോയ യുവാവ് കണ്ടത് അതിഭീകരമായ കാഴ്ച..... നാടിനെ നടുക്കി യുവതിയുടെയും യുവാവിന്റെയും ആത്മഹത്യ.... ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ് ഇരുവരും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്...
മരണകാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും പോലീസിന്റെ സംശയം വിവാഹം നടക്കില്ല എന്നുള്ളതിനാൽ ഇരുവരും ആത്മഹത്യ ചെയ്തുവെന്നാണ്....കോട്ടയം വൈക്കം ചെമ്പിൽ വീടിനു സമീപത്തെ പുരയിടത്തിലാണ് കമിതാക്കളായ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
ഇന്നലെ പുലർച്ചെ അയൽവാസികളാണ് ഇരുവരെയും വീടിനു സമീപത്തെ പുരയിടത്തിൽ ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.
തുടർന്നു നടത്തിയ പരിശോധനയിലാണ് ആത്മഹത്യയാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. ഇരുവരും പ്രണയത്തിലായിരുന്നു എന്ന വിവരം നാട്ടുകാരോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി. എന്തിനാണ് ഇരുവരും ജീവനൊടുക്കിയതെന്ന സംശയം ബാക്കി നിൽക്കുകയാണ്.
ഇതിനായി ഇരുവരുടെയും മൊബൈൽ ഫോൺ വിശദാംശങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി വൈക്കം താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റും. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു .
രാത്രിയിൽ പെൺകുട്ടിയുടെ വീടിന്റെ അടുക്കള വാതിൽ അടച്ചിരുന്നു എങ്കിലും രാവിലെ തുറന്നുകിടക്കുന്ന നിലയിലായിരുന്നുവെന്ന് വീട്ടുക്കാർ പറഞ്ഞു . ബന്ധുക്കളുംനാട്ടുകാരും പോലീസിനോട് പറഞ്ഞത് ഇവർക്കിടയിൽ പ്രണയമോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് . ഇതേകാര്യം വൈക്കം പോലീസിനോടും ഇവർ ആവർത്തിച്ചു .
മാത്രമല്ല ഈ സംഭവവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ വീടുകളിൽ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകി. പ്രണയമായിരുന്നെന്ന് തങ്ങള്‍ അറിഞ്ഞെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് വൈക്കം നഗരത്തിലെ മൊബൈല്‍ കടയില്‍ എത്തിയ അമര്‍ജിത്ത് വിവിധ ഫോണുകളുടെ വില അന്വേഷിച്ചിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം രാത്രി 12 ഓടെ അമ്മ ഗ്രേസിയെ വിളിച്ച് എഴുന്നേല്‍പ്പിച്ച് വെള്ളം വാങ്ങിക്കുടിച്ചു. എല്ലാവരോടും സൗഹൃദത്തോടെയാണ് കൃഷ്ണപ്രിയയും പെരുമാറിയിരുന്നത്.
സംഭവത്തെക്കുറിച്ച് നിലവിൽ സംശയങ്ങൾ ഒന്നുമില്ലെന്നാണ് വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസ് പറഞ്ഞിരിക്കുന്നത്. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് കഴിഞ്ഞു . പോലീസ് ഇൻക്വസ്റ്റ് പരിശോധനയും പൂർത്തിയാക്കിയിരിക്കുകയാണ് .
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം കൃഷ്ണപ്രിയയുടെ സംസ്കാരം നടത്തി. അമർജിത്തിന്റെ സംസ്കാരം ഇന്ന് നടക്കും. ഏതായാലും ഇവരുടെ മരണത്തിന് പിന്നിലെ ദുരൂഹത ഉള്ളതിനാൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha























