ആന്ധ്ര തീരത്ത് നിന്നും ആഞ്ഞടിച്ച ഗുലാബ് ചുഴലിക്കാറ്റിനോട് കടപ്പെട്ട് കേരളം; ഈ ചുഴലിക്കാറ്റ് വീശിയില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്നത് മറ്റൊന്ന്

കഴിഞ്ഞദിവസം കേരളത്തിൽ മഴയായിരുന്നു ചിലയിടങ്ങളിൽ കാറ്റ് ആഞ്ഞടിച്ചു.... കാലാവസ്ഥാ വകുപ്പ് അറിയിച്ചതുപോലെ ആന്ധ്ര തീരത്തുനിന്നും ഗുലാബ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു.
പക്ഷേ ഈ ചുഴലികാറ്റ് നോട്. കേരളം കടപ്പെട്ടിരിക്കുന്നു. കാരണം എന്തെന്ന് നെറ്റി ചുളിക്കുകയായിരിക്കും പലരും. ഈ ചുഴലിക്കാറ്റ് വീശിയില്ലായിരുന്നുവെങ്കിൽ പതിവിലും കുറവു മഴ കിട്ടിയ വർഷമായി 2021 മാറുമായിരുന്നു.
സംസ്ഥാനത്ത് ജൂൺ 1 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിന് കിട്ടേണ്ടതിലും 20 ശതമാനത്തോളം മഴ കുറവായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
അങ്ങനെയൊരു സാഹചര്യത്തിൽ ഇരിക്കുമ്പോഴാണ് ഗുലാബ് ചുഴലി എത്തിയത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കലിംഗപ്പട്ടണത്തേക്ക് കയറുകയായിരുന്നു ഈ കാറ്റ് . ഈ കാരണത്താൽ ഞായറാഴ്ച കേരളത്തിൽ പലയിടത്തും മഴ ലഭിച്ചിരിക്കുകയാണ് .
ഇതോടെ മഴക്കുറവിന്റെ തോത് 19 ശതമാനത്തിലേക്കു താഴുകയും ചെയ്തു. ഒക്ടോബർ അവസാനത്തോടെ തുലാമഴയെത്തുമ്പോൾ ഈ കുറവ് പരിഹരിക്കപ്പെടും. 19 ശതമാനത്തിലേക്ക് എത്തുമ്പോൾ സാധാരണ മഴ എന്നാണു ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തുന്നത്.
ശരാശരിയിലും 19 ശതമാനം വരെ കുറഞ്ഞാലും 19 ശതമാനം വരെ കൂടിയാലും ഒരേ അവസ്ഥ തന്നെയാണ്. ആ വർഷം മൺസൂൺ പതിവുപോലെ കിട്ടി എന്ന് മനസ്സിലാക്കാൻ സാധിക്കും.
ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് മൺസൂൺ കാലം. സംസ്ഥാനത്ത് ഈ നാല് മാസം ലഭിക്കേണ്ട ദീർഘകാല ശരാശരി മഴ 201 സെന്റീമീറ്ററാണ്. എന്നാൽ നമുക്ക് 163 സെന്റീമീറ്റർ മാത്രമേ കിട്ടിയിട്ടുള്ളൂ.
60 ശതമാനത്തിൽ കൂടിയാൽ വളരെ അധികം, 20 മുതൽ 59 ശതമാനം വരെ കൂടിയാൽ അധികം, 19 ശതമാനം കൂടുതൽ മുതൽ 19 ശതമാനം കുറവുവരെയാണെങ്കിൽ സാധാരണം, 20 മുതൽ 50 വരെ ശതമാനം കുറഞ്ഞാൽ അപര്യാപ്തം, 60 ശതമാനത്തിൽ കുറഞ്ഞാൽ ഏറെ അപര്യാപ്തം, 100 ശതമാനം കുറഞ്ഞാൽ മഴയില്ലാത്ത സ്ഥിതി എന്നിങ്ങനെയുള്ള തരംതിരിക്കൽ ഇൽ ആണ് മൺസൂൺ മഴയെ അളക്കുന്നത്.
ബുധനാഴ്ച വരെ സംസ്ഥാനത്ത് ചിലയിടങ്ങളിലായി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടുക്കി മുതൽ വടക്കോട്ട് 6 ജില്ലകളിൽ തിങ്കളാഴ്ച മുതൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുക്കുന്ന ചുഴലികൾക്കു നൽകാൻ ഇന്ത്യയുൾപ്പെടെ 13 ഇന്ത്യൻ സമുദ്രമേഖലാ രാജ്യങ്ങൾ ചേർന്നു നിർദേശിച്ച 169 കാറ്റുകളുടെ പട്ടികയിൽനിന്നു പാക്കിസ്ഥാൻ നിർദേശിച്ച പേരാണ് ചുഴലിക്ക് നൽകിയത്. ഗുലാബ് എന്ന ഉറുദു വാക്കിന് റോസ് എന്നാണ് അർഥം. നിസർഗ, ഗതി, നിവാർ, ബുറേവി, ടൗട്ടെ, യാസ് എന്നിവയായിരുന്നു ഇതിനു മുൻപ് പട്ടികയിൽ നിന്നു വീശിയടിച്ച കാറ്റുകൾ.
https://www.facebook.com/Malayalivartha























