Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്


ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്ന് സാംസ്കാരിക-സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ്


മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , നാല് ജില്ലകളിൽ യെല്ലോ അലർട്ട്


മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തും... മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച

40 ലക്ഷം പേർ ചത്തുപൊങ്ങും അടുത്ത ദിവസം കേരളം മാറാ രോഗങ്ങളുടെ പിടിയിലാകും മുല്ലപ്പെരിയാർ പൊട്ടിയാൽ സംഭവിക്കാൻ പോകുന്നത്

24 OCTOBER 2021 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു...

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്

ഒ.പികളിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും... എല്ലാ ആശുപത്രി ഫാർമസിയിൽ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമെങ്കിൽ ഒരു മാസത്തെ മരുന്ന് ലഭ്യമാക്കും.... സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടിയുമായി സർക്കാർ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്ന് സാംസ്കാരിക-സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ്

ഒരു ജലബോംബ്..അത് കേരളത്തിന്റെ തലയ്ക്ക് ഭീക്ഷണിയായി നിൽക്കുകയാണ്..ഇത് പൊട്ടിയാൽ എന്ത് സംഭവിക്കും...ഹിരോഷിമ നാഗസാക്കിയിൽ പൊട്ടിയതിനേക്കാൾ ആയിരമിരട്ടി ശക്തിയുള്ള ബോംബ് എന്നാണ് അഡ്വക്കേറ്റ് റസ്സൽ ജോയ് മുല്ലപ്പെരിയാർ പൊട്ടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്.അതായത് ലക്ഷങ്ങളെ കൊല്ലാൻ ശേഷിയുള്ള ഒന്ന് .എന്നാൽ നാം ഇതൊന്നും ചിന്ദിക്കുന്നില്ല...

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായിരിക്കുന്നു , അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്.

 

 

 

 

 

 

 

 

 

 


കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍.

എന്നാൽ മനസിലാക്കുക നിങ്ങൾ നിസാരമായി കാണുന്നത് പോലെയല്ല ഇടുക്കി ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ.1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

 

 

 

 

 

 

 

 

 

 

 

ലോകത്തിൽ വച്ച് ഏറ്റവും ദുർബലമായ ഒരു ഡാം ആണ് കുളമാവ് ഡാം. കുളമാവ് ഡാമിന്റെ ഒരു ഭിത്തി ഒരു പബ്ലിക് റോഡ് ആണെന്ന് കേരളത്തിലെ ജനങ്ങൾ ഈ സന്ദർഭത്തിൽ ഓർക്കണം. റോഡിന്റെ മറുവശം ഒരു കൊക്ക ആണെന്നും ഓർക്കണം. എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിനു മുമ്പേ തൊടുപുഴ ഇല്ലാതാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, എറണാകുളം എന്നീ ആറു ജില്ലകളാണ് കേരളത്തിന് നഷ്ടപ്പെടുക. മൂന്ന് ജില്ലകളിൽ തമിഴ്നാട് അവകാശം ചോദിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

കാസർഗോഡ് ജില്ലയിലെ കർണാടകയും അവകാശപ്പെടുന്നുണ്ട്. മുല്ലപ്പെരിയാർ തകർന്ന് ആറ് ജില്ലകളും വെള്ളത്തിൽ ആയാൽ പിന്നീട് കേരളത്തിൽ എന്താണ് ബാക്കി ഉണ്ടാവുക. ഡാം പൊട്ടി 50 ലക്ഷം ജനങ്ങൾ മരിക്കുന്നതിനൊപ്പം കേരളത്തിന്റെ സമ്പത്തും കവർച്ച ചെയ്യപ്പെടും. ഇതോടെ കേരളം എന്ന സംസ്ഥാനം ഇല്ലാതെയാകും. കേരളത്തിലെ യുവതലമുറ എന്തുകൊണ്ട് നിഷ്ക്രിയരായി ഇരിക്കുന്നു എന്ന് അഡ്വക്കേറ്റ് റസ്സൽ ജോയ് ചോദിക്കുന്നു. പ്രകൃതി ധന്യമായ് നമ്മുടെ നാടിനെ നശിപ്പിക്കുമ്പോൾ പ്രകൃതി നിശ്ചയമായും തിരിച്ചടിക്കുമെന്ന് ജനങ്ങളും അധികാരികളും ഇനിയെങ്കിലും തിരിച്ചറിയണം.

 

 

 

 

 

 

 

 

 

 

 

 

 

നദിയുടെ ശരിയായ ദിശയെ നിർത്തിവെച്ച് നിർമ്മിച്ചതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ട്. നമ്മുടെ നാടിനെ അനുഗ്രഹിച്ച് കേരളത്തിലെ 44 നദികൾക്ക് ജലസ്രോതസായ എത്തിയ മുല്ലപ്പെരിയാർ എന്ന നദിയെ കൂച്ചുവിലങ്ങിട്ട് നിർത്തിയപ്പോൾ പ്രകൃതി തിരിച്ചടിക്കുമെന്ന സർ സിപി രാമസ്വാമി അയ്യർ പറഞ്ഞിരുന്നു. പ്രകൃതി പഴയ സ്ഥിതി പുനസ്ഥാപിക്കും. മുല്ലപ്പെരിയാർ ഡാം തകർന്നാൽ പഴയ കേരളം ഉണ്ടാകും. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്ന തലമുറ ഉണ്ടാകില്ല.

 

 

 

 

 

 

 

 

 

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

 

 

 

 

 

 

 

 

 

 

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും.

 

 

 

 

 

 

 

 

 

 


മുല്ലപ്പെരിയാർ ഡാം തകർന്നു 30 ലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടു എന്ന വാർത്ത ലോക മാധ്യമങ്ങളിൽ ഏതു നിമിഷവും വരാമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്ന് അഡ്വക്കേറ്റ് റസൽ ജോയ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

ലോകത്ത് ഒരു വർഷം രണ്ട് ഡാം എങ്കിലും പൊട്ടുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നുണ്ട്. മനുഷ്യനിർമ്മിതമായ എല്ലാ സാധനങ്ങളും നശ്വരമാണ്. അതിനെല്ലാം ഒരു കാലാവധി ഉണ്ട്. നമ്മുടെ രാജ്യത്ത് തന്നെ 36 ഡാമുകൾ തകർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഡാമുകൾ തകർന്ന് മരിച്ചിട്ടുണ്ട്. അങ്ങനെയൊരു രാജ്യത്താണ് നാം ജീവിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

ഇന്ന് എം 30 കോൺക്രീറ്റ് ആണ് ഡാമുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. അതിന്റെ ആറിലൊന്ന് ബലമുള്ള കോൺക്രീറ്റ് ആണ് മുല്ലപ്പെരിയാർ ഡാം നിർമ്മിക്കുവാൻ ആയി ഉപയോഗിച്ചത്. എല്ലാ കോൺക്രീറ്റുകൾക്കും ഒരു കാലാവധി ഉണ്ട്. വെള്ളത്തിൽ ആകുമ്പോൾ ഈ കാലാവധി കുറയും.മിലിറ്ററി കാര്യങ്ങളിൽ കാലാവധി കഴിഞ്ഞ ഒരു ഉപകരണം പോലും കൈവശം വെക്കാത്ത രാജ്യം 50 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനും കോടികണക്കിന് നിക്ഷേപം ഉള്ള സംരംഭങ്ങൾക്കും ആപത്ത് ഉള്ള ഒരു ഡാമിന്റെ കാര്യത്തിൽ എന്തുകൊണ്ട് നിസ്സംഗത പുലർത്തുന്നു.

 

 

 

 

 

 

 

 

 

 

 

മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം നിർമ്മിക്കാമെന്ന് കേരള സർക്കാർ പറഞ്ഞിട്ടുപോലും അതു നടക്കാത്ത ഒരു കാര്യം ആയി ഇന്നും അവശേഷിക്കുന്നു. പഴയ ഡാമിന് പകരം പുതിയൊരു ഡാം എന്തുകൊണ്ട് പണിയുന്നില്ല എന്ന് സുപ്രീംകോടതി ചോദിക്കുന്നു. മുല്ലപ്പെരിയാർ ഡാമിനോടൊപ്പം മറ്റു മൂന്നു ചെറിയ ഡാമുകളും തകരുമെന്ന് പലർക്കുമറിയില്ല. ആറു ജില്ലകളാണ് വെള്ളത്തിൽ ആവുക. ഇടുക്കി ഡാം കുളമാവ് ഡാം ചെറുതോണി ഡാം എന്നിവയെല്ലാം മുല്ലപ്പെരിയാറിനോടൊപ്പം തകരും.

 

 

 

 

 

 

എന്തൊക്കെ ഭീക്ഷണികളാണ് മുല്ലപ്പെരിയാർ ഡാം നേരിടുന്നത്


1) ഒരു അണക്കെട്ടിന്റെ കാലാവധി 50വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.

2) നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപോയി.

3) മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പഭ്രംശമേഖലയിലാണ്.

4) അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ

 

 

 

 

5) അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത്

 

 

 

 

 

 

 

 

 

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ പോരാട്ടം... ഇന്ന് നിലവിലെ ചാംപ്യന്‍മാരായ ആര്‍സിബി മുന്‍ ചാംപ്യന്‍മാരായ ഗുജറാത്തിനെ നേരിടും  (7 minutes ago)

കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു...  (16 minutes ago)

പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ സിഎൻജിയ്ക്കും വില വർദ്ധനവ്  (46 minutes ago)

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്  (55 minutes ago)

ഒ.പികളിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും... എല്ലാ ആശുപത്രി ഫാർമസിയിൽ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമെങ്കിൽ ഒരു മാസത  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്ന് സാംസ്കാരിക-സിനിമ മന്ത്രി പി.  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി...  (2 hours ago)

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി...  (2 hours ago)

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ കേരള പബ്ളിക് സർവീസ് കമ്മിഷൻ യോഗം തീരുമാനം...  (2 hours ago)

  പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടി  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തും... മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച  (3 hours ago)

Malayali Vartha Recommends