Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല; ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്;ടിഫിൻ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളിൽ എത്തിക്കുന്നു;വീടുകളിൽ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ; പൊന്നാനിയിലെ പൊതു അടുക്കളയെ കുറിച്ച് ഡോ തോമസ് ഐസക്ക്

27 NOVEMBER 2021 03:27 PM IST
മലയാളി വാര്‍ത്ത

പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല. ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്. ടിഫിൻ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളിൽ എത്തിക്കുന്നു. വീടുകളിൽ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ.

വീട്ടിലെ പാചകജോലിയും കുടുംബ ചെലവും കുറയും. മറ്റൊരു കുടുംബത്തിനു തൊഴിലുമാകും.പൊന്നാനിയിലെ പൊതു അടുക്കളയെ കുറിച്ച് ഡോ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല.

ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്. ടിഫിൻ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളിൽ എത്തിക്കുന്നു. വീടുകളിൽ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ. വീട്ടിലെ പാചകജോലിയും കുടുംബ ചെലവും കുറയും. മറ്റൊരു കുടുംബത്തിനു തൊഴിലുമാകും.

പൊന്നാനി പൊതു അടുക്കള പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിയായ മാജിത പറയുന്നു: "ഇന്ന് ഞാൻ പോക്സോ കേസുകളിലെ സർക്കാർ വക്കീലാണ്. ഈ പൊതു അടുക്കള തുടങ്ങുന്നതിന് മുൻപ്, ഉറക്കമുണർന്നാൽ നേരെ അടുക്കളയിലേക്ക് പ്രവേശിക്കുകയും ഊണിലും ഉറക്കത്തിലും വരെ അടുക്കളയിൽ എന്തുണ്ടാക്കണം എന്ന ചിന്തയിലും ആയിരുന്നു ഞാൻ. എന്റെ ജോലിയായ അഭിഭാഷക വൃത്തിയിൽ ഒരിക്കലും മനസ്സുറപ്പിച്ച് നിൽക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

അഭിഭാഷകനും പൊതു പ്രവർത്തകനുമായ എന്റെ പങ്കാളി ഖലിമും എന്നോടൊപ്പം അടുക്കളയിൽ പരമാവധി സമയങ്ങളിൽ ഉണ്ടാകുമെങ്കിൽ പോലും എന്റെ കുഞ്ഞുങ്ങൾക്ക് ഇലക്കറികളും മറ്റും ചേർത്തുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണം വല്ലപ്പോഴും പോലും ഉണ്ടാക്കി നൽകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. തിരക്കുകൾക്കിടയിൽ അടുക്കള ജോലി ഒരു എളുപ്പത്തിൽ ക്രിയ ചെയ്യലായി മാറിയിരുന്നു.

ഇപ്പോൾ എഴുന്നേറ്റാൽ ഒരു ചായയും ഇട്ട്, എന്നെ സർക്കാർ ഏൽപ്പിച്ച ജോലിയിലേക്ക് എനിക്ക് നേരിട്ട് കടക്കാൻ കഴിയുന്നു. ഇരകളാക്കപ്പെട്ട നിരവധി പെൺകുട്ടികളോട് ആത്മാർത്ഥത പുലർത്തി ജോലിചെയ്യാൻ എന്നെ ഈ പ്രസ്ഥാനം സഹായിക്കുന്നു". ഈ വാക്കുകളേക്കാൾ വലിയ സാക്ഷ്യം പൊതു അടുക്കള പ്രസ്ഥാനത്തിനു വേണ്ടതില്ല.

പൊന്നാനിയിലെ പൊതു അടുക്കളയിലൂടെ വിളമ്പുന്ന ഭക്ഷ്യസാധനങ്ങൾ നാലുപേരടങ്ങുന്ന വീട്ടിൽ പാചകം ചെയ്യുകയാണെങ്കിൽ എന്തു ചെലവു വരുമെന്നു കണക്കാക്കി നോക്കി. ഓരോ ദിവസം പൊതു അടുക്കളയിലേയ്ക്കു വാങ്ങുന്ന സാധനങ്ങളുടെ കണക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്നുണ്ട്. നാലുപേരുടെ കുടുംബത്തിന് പയറുവർഗ്ഗങ്ങളും പച്ചക്കറികളും മത്സ്യവും മറ്റും വേണ്ടി 5000 രൂപ ചെലവു വരും.

പിന്നെ പാചകത്തിനുവേണ്ടി വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയവയ്ക്കൊക്കെ 1500 രൂപ ചെലവു വരും. അങ്ങനെ മൊത്തം 6500 രൂപ. ശരാശരി ഒരു ദിവസം ഒരാൾക്ക് 55 രൂപ. എന്നാൽ മേൽകണക്കിൽ ഒരു പ്രധാനകാര്യം വിട്ടുകളഞ്ഞിട്ടുണ്ട്. പാചകക്കാരി സ്ത്രീയുടെ കൂലി. തൊഴിലുറപ്പുകൂലി ഇട്ടാൽപ്പോലും പ്രതിമാസം 8730 രൂപ വരും. ഇതടക്കം ഒരാൾക്ക് പ്രതിദിന ഭക്ഷണച്ചെലവ് 127 രൂപ.

എന്നാൽ പൊതു അടുക്കളയിലേയ്ക്ക് പ്രതിദിനം 70 രൂപവച്ചേ നൽകേണ്ടതുള്ളൂ. പൊതു അടുക്കളയിൽ ജോലി ചെയ്യുന്നയാൾക്ക് ഏതാണ്ട് 20000 രൂപയെങ്കിലും പ്രതിമാസം ലഭിക്കും. ഇത് അവരുടെതന്നെ സാക്ഷ്യം. അതുകൊണ്ട് കൂടുകയല്ലാതെ കുറയില്ല. ഇതിനുപുറമേ പാചകക്കാരിയുടെ കുടുംബത്തിന് സൗജന്യമായി ഭക്ഷണവും ഇതിൽ നിന്നും ലഭിക്കും.

ചെലവു കുറയ്ക്കാനും ഗുണം കൂട്ടാനും മാർഗ്ഗങ്ങൾ ഏറെയുണ്ട്. പൊന്നാനിയിൽ ഇപ്പോൾ രണ്ട് അടുക്കളകളായിട്ടുണ്ട്. പ്രദേശത്തുതന്നെ ഒട്ടേറെ പൊതു അടുക്കളകൾ ഉണ്ടായാൽ ഇവർക്ക് ഗുണമേന്മയേറിയ സാധനങ്ങൾ വാങ്ങി പാചകത്തിനു റെഡിയാക്കി നൽകാനും ഒരു തൊഴിൽ ഗ്രൂപ്പ് ആരംഭിക്കാം. ഗുണമേന്മയേറിയ കറിമസാല പൗഡറുകളും അച്ചാറുകളും മാവും മറ്റും ഉണ്ടാക്കുന്നതിനു മറ്റൊരു തൊഴിൽ ഗ്രൂപ്പാകാം.

കേരള സർക്കാരിന്റെ സ്മാർട്ട് കിച്ചൺ പദ്ധതി പൊതു അടുക്കളയോടു ബന്ധപ്പെടുത്തിയാൽ അവിടുത്തെ ജോലി ഭാരവും കുറയും. കൂടുതൽ വൃത്തിയും ഉറപ്പുവരുത്താനുമാകും. പൊന്നാനിയിലെ പൊതു അടുക്കള അനുഭവം പങ്കുവയ്ക്കുന്നതിനു വിപുലമായൊരു സമ്മേളനമാണ് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നു തോന്നുന്നു.

എന്നാൽ സംഘാടകരിൽ ഒരാളായ റ്റി.വൈ. അരവിന്ദാക്ഷന്റെ ആകസ്മിക മരണംപോലും അത് ഉപേക്ഷിച്ചു. പുറത്തുനിന്നും വന്നവരടക്കം ചെറിയൊരു കൂടിവട്ടം വേറൊരു വേദിയിൽവച്ചു ചേർന്നു. ബാലുശ്ശേരിയിലെ അടുക്കള നടത്തുന്ന ഗിരിജാ പാർവ്വതിയും കൂട്ടരും പൊന്നാനിയിലെ രണ്ട് അടുക്കളകളുടെ പ്രതിനിധികളുമുണ്ടായിരുന്നു. ഒരു കാര്യം തീർച്ച. കേരളം വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ടുന്ന ഒരു നൂതന പരീക്ഷണമാണ് പൊന്നാനിയിലെ പൊതു അടുക്കള.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത നിർദേശവുമായി അധികൃതർ...  (14 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (34 minutes ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (7 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (7 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (7 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (8 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (8 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (8 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (9 hours ago)

Malayali Vartha Recommends