തൊലിപ്പുറത്താകെ വ്രണം;മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ;ഒടുവിൽ മരണം;യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്
യുവതിയുടെ തൊലിപ്പുറത്താകെ വ്രണം... മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ...ഒടുവിൽ മരണം.....യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്..... മന്ത്രവാദ ചികിത്സയ്‌ക്കായി ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച യുവതിയുടെ മരണത്തിലാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.
മതിയായ ചികിത്സ ലഭിക്കാതെ മതകേന്ദ്രത്തിലെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണമെന്ന ആരോപണവുമായി ഭർത്താവിനെതിരെ യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. ഇതേതുടർന്ന് പോലീസ് കേസെടുത്തു. കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ(43) ആണ് മരിച്ചത്. ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിൽ വച്ചായിരുന്നു നൂർജഹാൻ മരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി .
നൂർജഹാന് ആശുപത്രിക്കാർ ചികിത്സ നിഷേധിച്ചെന്നും ഇവർ ആരോപണമുയർത്തുന്നുണ്ട് . കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നത് . രോഗം മൂർച്ഛിച്ചപ്പോൾ പോലും ജമാൽ നൂർജഹാന് ആശുപത്രി ചികിത്സ നൽകിയില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ആറ് മാസം മുൻപും നൂർജഹാനെ മന്ത്രവാദ ചികിത്സയ്‌ക്ക് വിധേയയാക്കുകയുണ്ടായി .
അന്ന് വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കൾ ഇടപെട്ടായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കൊടുത്തത്. രോഗം ഭേദമായപ്പോൾ തുടർചികിത്സ നൽകാതെ ഭർത്താവ് വീണ്ടും ഇവർക്ക് മന്ത്രവാദ ചികിത്സ നടത്തി. രോഗം ഗുരുതരമായതോടെ തിങ്കളാഴ്ച പുലർച്ചെ ആലുവയിലെ മതകേന്ദ്രത്തിലേക്ക് കൊണ്ടു വരികയായിരുന്നു . പക്ഷേ ഇന്നലെ പുലർച്ചയോടെ രോഗം മൂർച്ഛിക്കുകയും മരിക്കുകയും ചെയ്തു .
ഈ സംഭവത്തിൽ നൂർജഹാന്റെ അമ്മയും ബന്ധുവുമാണ് വളയം പോലീസിൽ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് . മൃതദേഹവുമായി ആലുവയിൽ നിന്നും കല്ലാച്ചിയിലേക്ക് വന്ന ആംബുലൻസ് തടഞ്ഞായിരുന്നു മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ നടപടികൾ എടുക്കുമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha