പോത്തന്‍കോട് സുധീഷ് കൊലപാതകം; കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പോലീസ്

പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. വിഷ്ണു, അരുണ്‍, സച്ചിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സൂധീഷിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ പോയാ മൂന്ന് പേരില്‍ ഒരാളാണ് അരുണെന്നാണ് വിവരം. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഇന്നലെയും മൂന്ന് പേരെ പിടികൂടിയിരുന്നു. പ്രതികള്‍ ആയുധവുമായി കൊലപാതകത്തിനെത്തിയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് പിന്നില്‍ ഗുണ്ടാപ്പകയാണെന്ന് റൂറല്‍ എസ് പി പി.കെ. മധു വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയത് 11 പേര്‍ ചേര്‍ന്നാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ചാണ്യ് ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘം സുധീഷിനെ ആക്രമിച്ചത്. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് ഓടിയ സുധീഷിനെ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയും കാല്‍ വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധീഷിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
https://www.facebook.com/Malayalivartha