Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

വടക്കന്‍ പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജിത്തു രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു .... പോലീസിന്റെ കണ്‍മുമ്പില്‍ പെട്ടപ്പോള്‍ അവരെ കബളിപ്പിച്ച് ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞതോടെ അഭയകേന്ദ്രത്തിലാക്കി, പറവൂര്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത് ഇന്നലെ വൈകുന്നേരം, വഴക്കിന് പിന്നാലെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി... വിശ്വസിക്കാനാവാതെ പോലീസ്, ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും

31 DECEMBER 2021 07:32 AM IST
മലയാളി വാര്‍ത്ത

വടക്കന്‍ പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജിത്തു രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു .ജിത്തുവിനെ പൊലീസ് കണ്ടെത്തിയത് ബുധനാഴ്ച രാത്രിയിലാണ്.

പോലീസിന്റെ കണ്‍മുമ്പില്‍ പെട്ടപ്പോള്‍ അവരെ കബളിപ്പിച്ച് ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞതോടെ അഭയകേന്ദ്രത്തിലാക്കി, പറവൂര്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത് ഇന്നലെ വൈകുന്നേരം, വഴക്കിന് പിന്നാലെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി... വിശ്വസിക്കാനാവാതെ പോലീസ്. 

 



വീടിനകത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കാക്കനാട്ടുനിന്നാണ് മുനമ്പം ഡിവൈഎസ്പിയുടെ സ്‌ക്വാഡും കൊച്ചി വനിതാ സെല്ലിലെ പൊലീസും ചേര്‍ന്ന് ജിത്തുവിനെ പിടികൂടിയത്.

ചൊവ്വാഴ്ചയാണ് ജിത്തുവിന്റെ സഹോദരിയും പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ മൂത്ത മകളുമായ വിസ്മയയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു കാണാതായ ഇളയ മകള്‍ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.' സഹോദരിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ഇവര്‍ സമ്മതിച്ചതായാണ് പൊലീസില്‍നിന്നു ലഭിക്കുന്ന പ്രാഥമിക വിവരം.




സഹോദരിയെ കൊലപ്പെടുത്തുന്നതിന് മറ്റാരെങ്കിലും സഹായിച്ചോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവരില്‍നിന്ന് അറിയാനുണ്ട്. സാധാരണ പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് മൊഴി. കൊലപാതകത്തിന് ആരുടെയും പ്രേരണയോ സഹായമോ തനിക്ക് കിട്ടിയിട്ടില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കി ജിത്തു.


അതേസമയം കാക്കനാട്ട് ഒളിവില്‍ കഴിയുന്നതിനിടെയാണ് ജിത്തു പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. വഴക്കിനിടെ കത്തി ഉപയോഗിച്ച് കുത്തിയെന്നും മരിച്ചെന്ന് തോന്നിയപ്പോള്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നുമാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു പറഞ്ഞു. എന്നാല്‍ ഇക്കാര്യം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ജിത്തു.




വീടിന് സമീപത്തെ റോഡിലൂടെ ജിത്തു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വീടിനടുത്തുനിന്ന് ബസിലാണ് ജിത്തു എറണാകുളത്തെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വിസ്മയയുടെ മൊബൈല്‍ ഫോണും കൊണ്ടാണ് ജിത്തു പോയതെങ്കിലും അത് ഇടയ്ക്കുവച്ച് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പ്രതിക്ക് ആരെങ്കിലും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയോ എന്നടക്കമുള്ള കാര്യങ്ങള്‍ അറിയാനുണ്ട്.

ജിത്തുവിനെ പൊലീസിന് ഇന്നലെ കിട്ടിയെങ്കിലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജിത്തുവാണെന്ന് പൊലീസുകാര്‍ക്ക് മനസിലാക്കാനായില്ല. ജിത്തുവാണെന്ന് തിരിച്ചറിയാനാകാതെ തെരുവോരം മുരുകന്‍ നടത്തുന്ന കാക്കനാട്ടെ അഭയകേന്ദ്രത്തില്‍ പൊലീസ് തന്നെ ഇവരെ എത്തിച്ചു
താന്‍ ലക്ഷദ്വീപ് സ്വദേശിയാണെന്നാണ് ജിത്തു ഇന്നലെ പൊലീസിനോട് പറഞ്ഞത്. പിന്നീട് ലക്ഷദ്വീപ് പൊലീസെത്തി ജിത്തുവിന്റെ മൊഴിയെടുത്തെങ്കിലും മൊഴി പരസ്പര വിരുദ്ധമായിരുന്നു. ഇക്കാര്യം പിന്നീട് കൊച്ചി പൊലീസിനെ അറിയിച്ചു.


തുടര്‍ന്ന് ഇന്നലെ വൈകീട്ട് പറവൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിയുകയായിരുന്നു. പൊലീസ് തങ്ങളെ ഏല്‍പ്പിച്ചത് ജിത്തുവിനെയാണെന്ന് മനസിലായില്ലെന്നാണ് അഭയകേന്ദ്രം നടത്തിപ്പുകാരും പറയുന്നത്. കോവിഡ് ആയതിനാല്‍ മാസ്‌ക് ധരിച്ചതും ആളെ തിരിച്ചറിയാന്‍ തടസ്സമായെന്ന് പൊലീസ് പറയുന്നു. അതേസമയം ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (6 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (6 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (7 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (7 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (7 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (8 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (10 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (10 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (10 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (11 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (11 hours ago)

Malayali Vartha Recommends