Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

മാതാപിതാക്കൾ പുറത്തുപോയത് പെട്ടെന്ന് പ്രകോപിതയാകുന്ന ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷം; ഇതഴിച്ച് ജിത്തുവിനെ സ്വതന്ത്രയാക്കി വിസ്മയ, ഇരുവരും തമ്മിൽ തർക്കമുണ്ടായപ്പോൾ പെട്ടെന്ന് പ്രകോപിതയായ ജിത്തു കത്തിയെടുത്ത് ചേച്ചിയെ കുത്തി, കുഴഞ്ഞുവീണ വിസ്മയ മരിച്ചെന്ന് കരുതി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു, പിടികൂടാതിരിക്കാൻ പോലീസിനോട് പറഞ്ഞത് പച്ചക്കള്ളങ്ങൾ!

31 DECEMBER 2021 09:15 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നാടിനെ നടുക്കി പറവൂർ പെരുവാരത്ത് വീട്ടിനുള്ളിൽ യുവതി വെന്തുമരിച്ച സംഭവത്തിൽ സഹോദരി പിടിയിലായിരിക്കുകയാണ്. പനോരമ നഗർ അറയ്ക്കപ്പറമ്പിൽ വിസ്മയ (ഷിഞ്ചു -25) മരിച്ച സംഭവത്തിലാണ് അനുജത്തി ജിത്തു (22) പോലീസിന്റെ പിടിയിലായിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടാണ് കാക്കനാട്ടുള്ള തെരുവോരം മുരുകന്റെ അനാഥാലയത്തിൽ നിന്ന് യുവതിയെ പറവൂർ പോലീസ് പിടികൂടിയത്.

28-ന് വൈകീട്ടാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ പിങ്ക് പോലീസ്‌ ജിത്തുവിനെ മുരുകൻ നടത്തുന്ന തെരുവോരം അനാഥാലയത്തിൽ എത്തിച്ചിരുന്നു. എറണാകുളം മേനകയ്ക്ക് സമീപം ബുധനാഴ്ച അർധരാത്രി അലഞ്ഞുനടക്കുന്നതു കണ്ട ജിത്തുവിനെ പിങ്ക് പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. ലക്ഷദ്വീപ് സ്വദേശിനിയാണെന്ന് പറഞ്ഞ ജിത്തുവിനെ പോലീസ് തന്നെ അനാഥാലയത്തിലാക്കുകയാണ് ചെയ്തത്. എന്നാൽ സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചതായി പോലീസ് ചൂണ്ടിക്കാട്ടി. പറവൂരിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.

വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പിന്നീട് വിസ്മയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാണാതായ ജിത്തുവിനെ കണ്ടെത്താൻ പറവൂർ പോലീസ് വ്യാഴാഴ്ച തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാതാപിതാക്കളായ ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. സഹോദരിമാർ തമ്മിൽ വഴക്കുകൂടുക പതിവാണെന്ന് അയൽവാസികൾ വെളിപ്പെടുത്തി. അന്വേഷണത്തിൽ വീട്ടിൽ രക്തപ്പാടുകളും കണ്ടെത്തിയിരുന്നു.

മാതാപിതാക്കൾ പുറത്തുപോയത് പെട്ടെന്ന് പ്രകോപിതയാകുന്ന ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ്. ഇതഴിച്ച് ജിത്തുവിനെ വിസ്മയ സ്വതന്ത്രയാക്കുകയായിരുന്നു. ഇതേതുടർന്ന് ജിത്തു വിസ്മയയെ കുത്തിവീഴ്ത്തി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇരുവരും തമ്മിൽ തർക്കമുണ്ടായപ്പോൾ പെട്ടെന്ന് പ്രകോപിതയായ ജിത്തു കത്തിയെടുത്ത് ചേച്ചിയെ കുത്തുകയുമായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. കുഴഞ്ഞുവീണ വിസ്മയ മരിച്ചെന്നാണ് ജിത്തു കരുതിയത്. ഇതേതുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം പിൻവശത്തുള്ള വാതിൽവഴി പുറത്തേക്ക്‌ പോവുകയായിരുന്നുവെന്നാണ് ജിത്തു പോലീസിനോട് പറഞ്ഞത്.

അതോടൊപ്പം തന്നെ വിസ്മയ പൊള്ളലേറ്റ് മരിച്ച സംഭവം നടന്ന 28-ന് വീട്ടിൽനിന്ന് കാണാതായ അനുജത്തി ജിത്തുവിനെ എറണാകുളം നഗരത്തിൽ അലഞ്ഞുതിരിയുന്ന നിലയിൽ പോലീസ് കണ്ടെത്തിയത് 29-ന് അർധരാത്രിയോടെയായിരുന്നു. മേനകയ്ക്ക് സമീപം കണ്ടെത്തിയ യുവതിയെ പിങ്ക് പോലീസ് 30-ന് പുലർച്ചെ ഒന്നരയോടെ കാക്കനാട്ടുള്ള തെരുവോരം അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. യുവതിയുടെ ഇംഗ്ലീഷ് കലർന്നുള്ള സംഭാഷണം മൂലം ആളെ തിരിച്ചറിയാനായില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷദ്വീപ് സ്വദേശിയെന്നാണ് ഇവർ വ്യക്തമാക്കിയത്.

ഇതിനിടെ വ്യാഴാഴ്ച രാവിലെ തന്നെ പറവൂർ പോലീസ് ജിത്തുവിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലക്ഷദ്വീപ് പോലീസ് തെരുവോരത്തെത്തി യുവതിയെ ചോദ്യം ചെയ്‌തെങ്കിലും ലക്ഷദ്വീപിൽ നിന്നല്ലെന്ന് മനസിലാക്കി തിരിച്ചുപോവുകയായിരുന്നു. തലയിൽ കറുത്ത തൊപ്പിയും മുഖംമറച്ച നിലയിൽ മാസ്കും കൈയിൽ നീല സഞ്ചിയും മഞ്ഞ ഷാളുമാണ് ജിത്തു സംഭവ ദിവസം ധരിച്ചിരുന്നത്. മറ്റൊരു പേരാണ് പോലീസിനോടും തെരുവോരം പ്രവർത്തകരോടും പറഞ്ഞിരുന്നത്.

 

പിന്നാലെ പറവൂർ പോലീസിന് ജിത്തു ഇവിടെ ഉണ്ടെന്ന് സൂചനകിട്ടിയതിനെ തുടർന്ന് തെരുവോരം മുരുകനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വൈകീട്ടാണ് ജിത്തുവിനെ കസ്റ്റഡിയിലെടുത്തത്. ജിത്തുവിന്റെ വലതുകൈയിലെ ചെറുവിരലും തൊട്ടടുത്ത വിരലും മുറിഞ്ഞ നിലയിലാണ്. ഇത് മരുന്നുവച്ച് ബാൻഡേജ്‌ ചെയ്തിരുന്ന നിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (2 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (2 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (3 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (3 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (3 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (3 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (3 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (4 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (4 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (4 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (6 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (6 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (6 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (6 hours ago)

Malayali Vartha Recommends