Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ചിരിയടക്കി സിപിഎം... രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കാത്തതില്‍ ദേശവ്യാപകമായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി; ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ഗവര്‍ണര്‍ക്കെതിരേ നേരിട്ടുള്ള ആക്രമണവുമായി പ്രതിപക്ഷം വന്നപ്പോള്‍ സിപിഎമ്മിന് ആശ്വാസം

02 JANUARY 2022 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍... നാട്ടുകാര്‍ നോക്കി നില്‍ക്കെ പുഴയില്‍ ചാടിയ പ്രശസ്ത ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു....

സങ്കടക്കാഴ്ചയായി...ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കയത്തില്‍ അകപ്പെട്ട് മരിച്ചുല്‍ അകപ്പെട്ട് മരിച്ചു

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടം... മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും

രാഷ്ടപതി രാം നാഥ് കോവിന്ദിന് ഡോക്ടറേറ്റ് നല്‍കാത്ത സംഭവത്തില്‍ സര്‍ക്കാരിനെ എല്ലാവരും കുറ്റപ്പെടുത്തുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നേരെ തിരിയുകയായിരുന്നു. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ ശീതയുദ്ധം തുടരുന്നതിനിടെ ഗവര്‍ണര്‍ക്കെതിരേ നേരിട്ടുള്ള ആക്രമണവുമായി പ്രതിപക്ഷം രംഗത്തെത്തി.

സര്‍വകലാശാല വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി ആര്‍ക്കെങ്കിലും ഡിലിറ്റ് ബിരുദം നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതു നിയമവിരുദ്ധമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഗവര്‍ണര്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാരും സര്‍വകലാശാലയും ഇത് ഒളിച്ചുവച്ചത് എന്തിനാണെന്നും പ്രതിപക്ഷനേതാവ് ആരാഞ്ഞു.

 



സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലുകള്‍ ആദ്യം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റു പറ്റിയെന്നു ഗവര്‍ണര്‍ക്ക് ബോധ്യം ഉണ്ടെങ്കില്‍ തെറ്റു തിരുത്തണം. വി.സി. രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഗവര്‍ണര്‍ പുറത്താക്കണം. വി.സി. പുനര്‍നിയമനം ശരിയാണെന്നാണ് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ ആദ്യം സത്യവാങ്മൂലം നല്‍കിയത്. വീണ്ടും തിരുത്തി പറയേണ്ടി വരുമെന്നതിനാലാണ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിവാദത്തില്‍നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഡി ലിറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളെന്നും സതീശന്‍ ആരോപിച്ചു.


സര്‍വകലാശാല ഭരണവും നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തുടരില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിമാര്‍ ഗവര്‍ണറെ നേരിട്ടുകണ്ടുവെങ്കിലും അദ്ദേഹം നിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ തയാറാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

 



ഇതിനു പിന്നാലെയാണ് രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശിപാര്‍ശ കേരള സര്‍വകലാശാല നിഷേധിച്ചതാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന ആരോപണവുമായി മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്. ഡിലിറ്റ് വിവാദം ഏറ്റുപിടിച്ച ബി.ജെ.പി. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അപമാനിച്ചുവെന്നാരോപിച്ചുകൊണ്ട് രംഗത്തുവരുന്നതിനിടെയാണ് പ്രതിപക്ഷം ആക്രമണം ഗവര്‍ണര്‍ക്കു നേര്‍ക്കാക്കുന്നതും പ്രതിപക്ഷനേതാവ് തുറന്നടിച്ച് രംഗത്ത് എത്തുന്നതും.

കണ്ണൂര്‍, കാലടി വി.സി നിയമന തര്‍ക്കങ്ങളില്‍ നിന്നാരംഭിച്ച ഗവര്‍ണര്‍ സര്‍ക്കാര്‍ നിഴല്‍ യുദ്ധം, രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നിഷേധിച്ചെന്ന ഗുരുതര ആരോപണത്തിന് വഴിമാറിയതോടെ വിവാദം വഴിത്തിരിവിലേക്ക് മാറി.



രാജ്യത്തിന്റെ അന്തസ്സ് മാനിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തുന്നില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ,രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത് കേരള സര്‍വകലാശാല നിരസിച്ചെന്നു ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. രാഷ്ട്രപതിയെ കേരളം അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പിയുമെത്തി.

അതേസമയം, വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ വിവാദ വെളിപ്പെടുത്തലുകള്‍ ആയുധമാക്കി സര്‍ക്കാരിനെയും, ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിനിടിടെയുണ്ടായ ഡിലിറ്റ് വിവാദം രാഷ്ട്രീയ ശ്രദ്ധ വഴി തിരിച്ചുവിടുമോയെന്ന ആശങ്ക പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിലുണ്ടായി. കണ്ണൂര്‍ വി.സി കേസ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളിക്കളഞ്ഞത് സര്‍ക്കാരിന് ആശ്വാസമായെങ്കിലും, അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിലുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേസ് മുറുകുന്നതോടെ സര്‍ക്കാര്‍ വെട്ടിലാകുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു. അപ്പോഴാണ് ഡോക്ടറേറ്റ് വിഷയം വരുന്നത്. പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞതോടെ വെട്ടിലായിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (2 hours ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (2 hours ago)

ഇരട്ടഗോളുമായി മെസി....  (2 hours ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 hours ago)

മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും  (3 hours ago)

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (3 hours ago)

യുവാവ് മരിച്ച നിലയില്‍....  (4 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (4 hours ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (5 hours ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (5 hours ago)

നിപ പരിശോധനഫലം നെഗറ്റീവ്  (5 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (5 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends