Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് ?

21 JANUARY 2022 10:06 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ്'.

മുഖ്യമന്ത്രിയുമായി കണ്‍സള്‍ട്ടേഷനുള്ള അവസരം നഷ്ടമായ സഹമന്ത്രിമാര്‍ മന്ത്രി മുഹമ്മദ് റിയാസിനെയാണ് ഫോണില്‍ വിളിക്കുന്നതും നേരിട്ട് കാണുന്നതും. മുഹമ്മദ് റിയാസുമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും പി.എ.സുനീഷും സ്ഥിരമായി സംസാരിക്കുന്നുണ്ട് . മന്ത്രിമാര്‍ പങ്കു വയ്ക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസ് മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ടെന്നാണ് വയ്പ്പ്.



( കേരളത്തില്‍ ദിനംപ്രതി നടക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസാണ് മുഖ്യമന്ത്രിയെ അറിയിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ വിശദാംശങ്ങള്‍ മുതല്‍ കെ.റയില്‍ വരെയുള്ള വിഷയങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്. ചില പ്രധാന തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രിമാരെ അറിയിക്കുന്നതും മന്ത്രി റിയാസാണ്.

കുതിരാന്‍ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി റിയാസും റവന്യുമന്ത്രി കെ.രാജനും സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റിയാസിന്റെ തന്‍ പ്രമാണിത്തം മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കിയത്. സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രിയാണ് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ റിയാസിനൊപ്പം പത്രസമ്മേളനം നടത്തിയ രാജന്‍ റിയാസിനെ പേടിച്ചാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ചില അവസരങ്ങളില്‍ റിയാസിന് പിന്നില്‍ രാജന്‍ ഒളിച്ചു നില്‍ക്കുന്നത് പോലെ തോന്നി. ഇതിനിടയിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ റിയാസിനെതിരെ പരിഹാസവാക്കുകളുമായി രംഗത്തെത്തിയത്.

 



പിണറായിയുടെ അഭാവത്തില്‍ മരുമകന്‍ മുഹമ്മദ് റിയാസും കോടിയേരി ബാലകൃഷ്ണനും ജനങ്ങളുടെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നു സുധാകരന്‍ പരിഹസിക്കുന്നു.

കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.



അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഞങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.



എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്- ഇത്തരത്തില്‍ സുധാകരന്റെ പരിഹാസം നീണ്ടു.

മന്ത്രിമാര്‍ മാത്രമല്ല ഉദ്യോഗസ്ഥരും റിയാസിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതായാണ് റിപ്പോര്‍ട്ട്. റിയാസിന്റെ വകുപ്പിലല്ലാത്ത ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ പോലും റിയാസിനെ കാണുമ്പോള്‍ അറ്റന്‍ഷനാവുന്നു. റിയാസിന്റ സ്വഭാവത്തിലും അധികാരം പ്രകടമായ മാ റ്റങ്ങള്‍ വരുത്തിയതായി എ.എന്‍.ഷംസീറിനെ പോലുള്ള എം എല്‍ എ മാര്‍ പറയുന്നു. റിയാസിന്റെ ഫയലുകളില്‍ വളരെ പെട്ടെന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ചീഫ്‌സെ സെക്രട്ടറി പോലും വളരെ പെട്ടെന്ന് റിയാസിന്റെ ഫയലുകള്‍ ക്ലിയര്‍ ചെയ്യുന്നു.



മുഖ്യമന്ത്രി ഇല്ലെങ്കിലും മുഖ്യമന്ത്രിയെ പോലെയാണ് റിയാസ് ഇപ്പോള്‍ ജീവിക്കുന്നത്. അദ്ദേഹം ക്ലിഫ് ഹൗസിലെത്തി കുടുംബ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.

ഇതെല്ലാം മുന്നോട്ടു പോകുമ്പോഴും റിയാസിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (7 hours ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (7 hours ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (8 hours ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (8 hours ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (8 hours ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (8 hours ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (8 hours ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (8 hours ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (9 hours ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (9 hours ago)

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (10 hours ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (11 hours ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (11 hours ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (11 hours ago)

Malayali Vartha Recommends