Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് ?

21 JANUARY 2022 10:06 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്ക് തിരിച്ചതോടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ്'.

മുഖ്യമന്ത്രിയുമായി കണ്‍സള്‍ട്ടേഷനുള്ള അവസരം നഷ്ടമായ സഹമന്ത്രിമാര്‍ മന്ത്രി മുഹമ്മദ് റിയാസിനെയാണ് ഫോണില്‍ വിളിക്കുന്നതും നേരിട്ട് കാണുന്നതും. മുഹമ്മദ് റിയാസുമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും പി.എ.സുനീഷും സ്ഥിരമായി സംസാരിക്കുന്നുണ്ട് . മന്ത്രിമാര്‍ പങ്കു വയ്ക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസ് മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ടെന്നാണ് വയ്പ്പ്.



( കേരളത്തില്‍ ദിനംപ്രതി നടക്കുന്ന കാര്യങ്ങള്‍ മന്ത്രി റിയാസാണ് മുഖ്യമന്ത്രിയെ അറിയിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ വിശദാംശങ്ങള്‍ മുതല്‍ കെ.റയില്‍ വരെയുള്ള വിഷയങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുന്നുണ്ട്. ചില പ്രധാന തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രിമാരെ അറിയിക്കുന്നതും മന്ത്രി റിയാസാണ്.

കുതിരാന്‍ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി റിയാസും റവന്യുമന്ത്രി കെ.രാജനും സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റിയാസിന്റെ തന്‍ പ്രമാണിത്തം മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കിയത്. സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രിയാണ് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ റിയാസിനൊപ്പം പത്രസമ്മേളനം നടത്തിയ രാജന്‍ റിയാസിനെ പേടിച്ചാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ചില അവസരങ്ങളില്‍ റിയാസിന് പിന്നില്‍ രാജന്‍ ഒളിച്ചു നില്‍ക്കുന്നത് പോലെ തോന്നി. ഇതിനിടയിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ റിയാസിനെതിരെ പരിഹാസവാക്കുകളുമായി രംഗത്തെത്തിയത്.

 



പിണറായിയുടെ അഭാവത്തില്‍ മരുമകന്‍ മുഹമ്മദ് റിയാസും കോടിയേരി ബാലകൃഷ്ണനും ജനങ്ങളുടെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നു സുധാകരന്‍ പരിഹസിക്കുന്നു.

കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.



അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഞങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.



എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്- ഇത്തരത്തില്‍ സുധാകരന്റെ പരിഹാസം നീണ്ടു.

മന്ത്രിമാര്‍ മാത്രമല്ല ഉദ്യോഗസ്ഥരും റിയാസിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതായാണ് റിപ്പോര്‍ട്ട്. റിയാസിന്റെ വകുപ്പിലല്ലാത്ത ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ പോലും റിയാസിനെ കാണുമ്പോള്‍ അറ്റന്‍ഷനാവുന്നു. റിയാസിന്റ സ്വഭാവത്തിലും അധികാരം പ്രകടമായ മാ റ്റങ്ങള്‍ വരുത്തിയതായി എ.എന്‍.ഷംസീറിനെ പോലുള്ള എം എല്‍ എ മാര്‍ പറയുന്നു. റിയാസിന്റെ ഫയലുകളില്‍ വളരെ പെട്ടെന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ചീഫ്‌സെ സെക്രട്ടറി പോലും വളരെ പെട്ടെന്ന് റിയാസിന്റെ ഫയലുകള്‍ ക്ലിയര്‍ ചെയ്യുന്നു.



മുഖ്യമന്ത്രി ഇല്ലെങ്കിലും മുഖ്യമന്ത്രിയെ പോലെയാണ് റിയാസ് ഇപ്പോള്‍ ജീവിക്കുന്നത്. അദ്ദേഹം ക്ലിഫ് ഹൗസിലെത്തി കുടുംബ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.

ഇതെല്ലാം മുന്നോട്ടു പോകുമ്പോഴും റിയാസിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (4 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (4 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (5 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (5 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (6 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (6 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (6 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (6 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (7 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (7 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (7 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (7 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (8 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (8 hours ago)

Malayali Vartha Recommends