Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ബിജെപിയുടെ കാലുപിടിച്ച് അതും സ്വന്തമാക്കി.. കുറ്റംപറഞ്ഞും തെറിവിളിച്ചും ഒടുവില്‍ മോദി മോഡല്‍ സ്വീകരിക്കാന്‍ പിണറായിയുടെ മുറി സജ്ജം! ഈ സഖാക്കന്മാര്‍ക്ക് നാണമില്ലേ?

14 MAY 2022 12:17 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ പിണറായി സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ സ്വീകരിച്ചിരുന്നു. ഗുജറാത്ത് മോഡല്‍ ഡാഷ്‌ബോര്‍ഡ് കേരളത്തിലും ഉടന്‍ തയ്യാറാകും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് സിഎം ഡാഷ്‌ബോര്‍ഡ് സജ്ജീകരിക്കുന്നത്. ചീഫ് സെക്രട്ടറി ഗുജറാത്തിലെത്തി ഡോഷ്ബാര്‍ഡിനെ കുറിച്ച് പഠിച്ചിരുന്നു.

ഗുജറാത്ത് മോഡല്‍ ഡാഷ്‌ബോര്‍ഡിനെ കുറിച്ച് ചീഫ് സെക്രട്ടറി പ്രകീര്‍ത്തിച്ചത് നേരത്തെ വിവാദമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് സൂചിപ്പിക്കുന്നതും, ഗുജറാത്തില്‍ പോയി വിശദാംശങ്ങള്‍ പഠിച്ച് കേരളത്തില്‍ നടപ്പാക്കാനാകുമോയെന്ന് നോക്കാന്‍ ഉപദേശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വെളിപ്പെടുത്തുന്ന സംസ്ഥാന ചീഫ്‌സെക്രട്ടറി ഡോ. വി.പി. ജോയിയുടെ കത്ത് പുറത്തായതോടെയാണ് വിവാദങ്ങള്‍ കൂടുതല്‍ ശക്തമായത്.

 

മാത്രമല്ല ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ബോദ്ധ്യപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

ഡാഷ്‌ബോര്‍ഡിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമാണ് ഈ സംവിധാനം. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും ഡാഷ്‌ബോര്‍ഡ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെത്തിയ ചീഫ്‌സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ. ഉമേഷും ഇന്നലെ രാവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലിനെ ഗാന്ധിനഗറിലെ വസതിയിലെത്തി കണ്ടു.

ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ ഉള്‍പ്പെടെയുള്ളത്. ഗുജറാത്ത് ചീഫ്‌സെക്രട്ടറിയാണ് അവതരണം നടത്തിയത്. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഡോ. വി.പി. ജോയി ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിക്ക് കൈമാറും.

 

ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗുജറാത്ത് എന്ന് കേള്‍ക്കുമ്പോഴേ ഹാലിളകുന്ന സഖാക്കള്‍ ഇപ്പോള്‍ ഗുജറാത്ത് മോഡല്‍ സ്വീകരിച്ചിരിക്കുകയാണ് എന്നെല്ലാമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഗുജറാത്തിലെ ബി.ജെ.പി ഭരണം നല്ല മാതൃകയല്ലെന്ന് വിമര്‍ശിച്ചിരുന്ന ഇടതുപക്ഷത്തെ കൂടുതല്‍ വെട്ടിലാക്കുന്നതായിരുന്നു ചീഫ്‌സെക്രട്ടറിയുടെ കത്ത്.

മാത്രമല്ല വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ വികസനങ്ങള്‍ അവിടെ തന്നെ വെച്ചാല്‍ മതി.. ഇങ്ങ് കേരളത്തിലേക്ക് ഇറക്കേണ്ട എന്ന് പറഞ്ഞ് വലിയ വീമ്പിളക്കിയിരുന്നു സിപിഎം.ഗുജറാത്തിനെ മാതൃകയാക്കി കേരളത്തിലെ മണ്ണിനേയും പ്രകൃതിയേയും റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞത്. കൂടാതെ 2013ല്‍ കേരളം യുഡിഎഫ് സര്‍ക്കാരിന്റെ കൈകളിലായിരുന്ന സമയത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമെല്ലാം സിപിഎമ്മുകാര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല, അതിരൂക്ഷമായാണ് യുഡിഎഫിന്റെ ഈ നടപടിയെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിമര്‍ശിച്ചത്.

 

ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ സിപിഎം പരസ്യമായി പറഞ്ഞിരുന്നത്. ഇതെല്ലാം മറന്നുകൊണ്ടാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറിയെ പിണറായി അങ്ങ് ഗുജറാത്തിലേക്ക് അയച്ചത്.

വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (2 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (3 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (3 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (3 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (4 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (5 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (5 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (5 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (5 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (6 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (6 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (6 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (6 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends