Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ബിജെപിയുടെ കാലുപിടിച്ച് അതും സ്വന്തമാക്കി.. കുറ്റംപറഞ്ഞും തെറിവിളിച്ചും ഒടുവില്‍ മോദി മോഡല്‍ സ്വീകരിക്കാന്‍ പിണറായിയുടെ മുറി സജ്ജം! ഈ സഖാക്കന്മാര്‍ക്ക് നാണമില്ലേ?

14 MAY 2022 12:17 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ പിണറായി സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ സ്വീകരിച്ചിരുന്നു. ഗുജറാത്ത് മോഡല്‍ ഡാഷ്‌ബോര്‍ഡ് കേരളത്തിലും ഉടന്‍ തയ്യാറാകും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് സിഎം ഡാഷ്‌ബോര്‍ഡ് സജ്ജീകരിക്കുന്നത്. ചീഫ് സെക്രട്ടറി ഗുജറാത്തിലെത്തി ഡോഷ്ബാര്‍ഡിനെ കുറിച്ച് പഠിച്ചിരുന്നു.

ഗുജറാത്ത് മോഡല്‍ ഡാഷ്‌ബോര്‍ഡിനെ കുറിച്ച് ചീഫ് സെക്രട്ടറി പ്രകീര്‍ത്തിച്ചത് നേരത്തെ വിവാദമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് സൂചിപ്പിക്കുന്നതും, ഗുജറാത്തില്‍ പോയി വിശദാംശങ്ങള്‍ പഠിച്ച് കേരളത്തില്‍ നടപ്പാക്കാനാകുമോയെന്ന് നോക്കാന്‍ ഉപദേശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വെളിപ്പെടുത്തുന്ന സംസ്ഥാന ചീഫ്‌സെക്രട്ടറി ഡോ. വി.പി. ജോയിയുടെ കത്ത് പുറത്തായതോടെയാണ് വിവാദങ്ങള്‍ കൂടുതല്‍ ശക്തമായത്.

 

മാത്രമല്ല ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ബോദ്ധ്യപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

ഡാഷ്‌ബോര്‍ഡിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമാണ് ഈ സംവിധാനം. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും ഡാഷ്‌ബോര്‍ഡ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെത്തിയ ചീഫ്‌സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ. ഉമേഷും ഇന്നലെ രാവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലിനെ ഗാന്ധിനഗറിലെ വസതിയിലെത്തി കണ്ടു.

ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ ഉള്‍പ്പെടെയുള്ളത്. ഗുജറാത്ത് ചീഫ്‌സെക്രട്ടറിയാണ് അവതരണം നടത്തിയത്. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഡോ. വി.പി. ജോയി ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിക്ക് കൈമാറും.

 

ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗുജറാത്ത് എന്ന് കേള്‍ക്കുമ്പോഴേ ഹാലിളകുന്ന സഖാക്കള്‍ ഇപ്പോള്‍ ഗുജറാത്ത് മോഡല്‍ സ്വീകരിച്ചിരിക്കുകയാണ് എന്നെല്ലാമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഗുജറാത്തിലെ ബി.ജെ.പി ഭരണം നല്ല മാതൃകയല്ലെന്ന് വിമര്‍ശിച്ചിരുന്ന ഇടതുപക്ഷത്തെ കൂടുതല്‍ വെട്ടിലാക്കുന്നതായിരുന്നു ചീഫ്‌സെക്രട്ടറിയുടെ കത്ത്.

മാത്രമല്ല വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ വികസനങ്ങള്‍ അവിടെ തന്നെ വെച്ചാല്‍ മതി.. ഇങ്ങ് കേരളത്തിലേക്ക് ഇറക്കേണ്ട എന്ന് പറഞ്ഞ് വലിയ വീമ്പിളക്കിയിരുന്നു സിപിഎം.ഗുജറാത്തിനെ മാതൃകയാക്കി കേരളത്തിലെ മണ്ണിനേയും പ്രകൃതിയേയും റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞത്. കൂടാതെ 2013ല്‍ കേരളം യുഡിഎഫ് സര്‍ക്കാരിന്റെ കൈകളിലായിരുന്ന സമയത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമെല്ലാം സിപിഎമ്മുകാര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല, അതിരൂക്ഷമായാണ് യുഡിഎഫിന്റെ ഈ നടപടിയെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിമര്‍ശിച്ചത്.

 

ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ സിപിഎം പരസ്യമായി പറഞ്ഞിരുന്നത്. ഇതെല്ലാം മറന്നുകൊണ്ടാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറിയെ പിണറായി അങ്ങ് ഗുജറാത്തിലേക്ക് അയച്ചത്.

വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (3 minutes ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (23 minutes ago)

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (58 minutes ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (1 hour ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (1 hour ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (1 hour ago)

വയോധിക മരിച്ചു....  (1 hour ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (2 hours ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (2 hours ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (2 hours ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (3 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (3 hours ago)

വായു മലിനീകരണം രൂക്ഷം...  (3 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (3 hours ago)

Malayali Vartha Recommends