ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍, കാട്ടുപന്നിയെ പിടിക്കാന്‍ കെണിവെക്കാറുണ്ടെന്ന് മൊഴി......മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതലൈന്‍ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല..
മുട്ടിക്കുളങ്ങരയില്‍ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെയ്ക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി
ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിൽ രണ്ടു ഭാഗത്തായിട്ടാണ് പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ട്.
എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത് . കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാതാവുകയായിരുന്നു
ഇവർ പന്നിയ്‌ക്ക് വെച്ച കെണിയിൽപ്പെട്ടോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതലൈന്‍ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല..അതിനാൽ ഷോക്കേൽക്കാനുള്ള സാധ്യത ഇല്ല എന്നതും സംശയത്തിന് കാരണമായിട്ടുണ്ട് .
മറ്റെവിടെയെങ്കിലും മരിച്ചതിന് ശേഷം കൊണ്ടിട്ടതാണോയെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർമാരുടെ സംശയം
ഏകദേശം 200 മീറ്റര്‍ അകലത്തിലാണ് രണ്ട് മൃതദേഹങ്ങളും വയലില്‍നിന്ന് കണ്ടെത്തിയത്. എന്നാല്‍ എന്തിനാണ് ഇവര്‍ വയലില്‍ വന്നതെന്നോ എങ്ങനെയാണ് മരണം സംഭവിച്ചതെന്നതോ വ്യക്തമല്ല . ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് വൈകീട്ടോടെയോ നാളെ രാവിലെയോടെയോ പോസ്റ്റ്‌മോർട്ടം നടത്തും . അതിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ .
https://www.facebook.com/Malayalivartha