Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ക്യാപ്റ്റന്‍ വിളി വേണ്ട, കട്ടകലിപ്പില്‍ മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്!

04 JUNE 2022 10:40 AM IST
മലയാളി വാര്‍ത്ത

തൃക്കാക്കരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയച്ചതിന് ശേഷവും കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറികള്‍ രൂക്ഷമാവുകയാണ്. നമുക്കറിയാം കോണ്‍ഗ്രസിനകത്തെ പടലപിണക്കങ്ങളും പിളര്‍പ്പും പരസ്പരമുള്ള പഴിചാരലുകളും തന്നെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്നത്. അതുതന്നെയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന ചരിത്ര നേട്ടവും ഉണ്ടാക്കിക്കൊടുത്തത്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഇന്നലെ തൃക്കാക്കര ഉമ തോമസ് കരതൊട്ടത്. എന്നാല്‍ ഇപ്പോഴിതാ വീണ്ടും കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

 

തൃക്കാക്കര വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്ന പ്രവണത കാണുന്നുണ്ട്. പ്രചാരണ വേളയിലടക്കം രാത്രി പകലെന്നില്ലാതെ സതീശന്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചതാണ് വിജയത്തിന് പിന്നിലെന്ന് കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നുമുണ്ട്. എന്നാല്‍ അതിനെ എതിര്‍ത്ത് സതീശന്റെ എതിര്‍വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്. അതായത് സതീശനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നത് പിളര്‍പ്പിന്റെ സൂചനയാണെന്നാണ് കെ മുരളീധരന്‍ എംപി പറയുന്നത്..

കൂട്ടായ്മയുടെ വിജയമാണ് തൃക്കാക്കരയില്‍ കണ്ടത്. സ്വന്തം ജില്ലയിലായതിനാല്‍ വി ഡി സതീശന്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടി. ഉപതെരഞ്ഞെടുപ്പ് തോറ്റാല്‍ മുഖ്യമന്ത്രി മാറേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.


ഹൈബി ഈഡന്‍ എംപിയാണ് ഫേസ്ബുക്ക് പേജിലൂടെ വിഡി സതീശനെ ക്യാപ്റ്റന്‍ എന്ന പരാമര്‍ശം നടത്തിയത്. പിന്നില്‍ ചേര്‍ന്നു നില്‍ക്കാന്‍ ഇഷ്ടമാണ്... ഓറിജിനല്‍ ക്യാപ്റ്റന്‍ എന്നാണ് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് മുരളീധരനെ ചൊടിപ്പിച്ചത്.

മാത്രമല്ല തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് കാരണമായേക്കുമെന്നുള്ള സൂചന കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും നല്‍കുന്നുണ്ട്.

 

തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും വിഡി സതീശന്റെ നേതൃത്വത്തിന് മാത്രം നല്‍കേണ്ടതില്ലെന്നാണ് ചിലരുടെ അഭിപ്രായം. വിജയത്തിന് ഒറ്റ അവകാശി, അത് വിഡി സതീശന്‍ മാത്രമേന്ന് സ്ഥാപിക്കാന്‍ സതീശന്‍ അനുകൂലികള്‍ നടത്തുന്ന ശ്രമമാണ് മുതിര്‍ന്ന നേതാക്കളെ അലോസരപ്പെടുത്തിയിരിക്കുന്നത്. ഈ മുതിര്‍ന്ന നേതാക്കള്‍ എന്ന് പറയുമ്പോള്‍ അത് മറ്റാരുമല്ല ഉമ്മന്‍ചാണ്ടി, ചെന്നിത്തല സഖ്യം തന്നെയാണ്. പുതിയ നേതൃത്വത്തെ വാനോളംപുകഴ്ത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അമ്പെയ്യുമ്പോള്‍ അത് ചെന്ന് തറക്കുന്നത് പഴയ നേതൃത്വത്തിന്റെ ചങ്കില്‍തന്നെയാണ്.

സുധാകരന്റെ വാക്കുകള്‍ തിരുത്തി കൂട്ടായ വിജയമാണ് ഉണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ വിഡി സതീശന്‍ അനുകൂലികള്‍ തയ്യാറായില്ല എന്നതാണ് സത്യം. മുതിര്‍ന്ന നേതാക്കള്‍ പറയുന്നതിന് ചെവികൊടുക്കാതെ ദി റിയല്‍ ലീഡര്‍ എന്ന തലക്കെട്ടില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയ്ക്കുന്ന തിരക്കിലാണ് പുതിയ നേതാക്കള്‍.

 

ഇതെല്ലാം മുതിര്‍ന്ന നേതാക്കളില്‍ വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല വിജയം തന്റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് മാറ്റാണ് സതീശന്റെ ശ്രമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പോലും മുതിര്‍ന്ന നേതാക്കളെ അടുപ്പിക്കാതെ ഒരു ഏകാധിപതിയെ പോലെ സതീശന്‍ പ്രവര്‍ത്തിച്ചെന്നുമുള്ള ആരോപണങ്ങള്‍ പൊതപസമൂഹത്തില്‍ ഉയരുന്നുണ്ട്.

അതിനിടയിലാണ് പുതിയ ഗ്രൂപ്പിനുള്ള കളം തെളിയുന്നു എന്നുള്ള സൂചന കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ഇപ്പോള്‍ വരുന്നത്. എന്തായാലും തൃക്കാക്കര കോണ്‍ഗ്രസിന്റെ കൈവെള്ളയിലായി എന്നാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോണ്‍ഗ്രസ് ശൂന്യമാകും. തൃക്കാക്കര കിട്ടിയതിന്റെ ആശ്വാസത്തിലിരിക്കുന്ന കോണ്‍ഗ്രസുകാര്‍ വര്‍ഷങ്ങളോളം മാണിസാറിന്റെ കുത്തകയായിരുന്ന പാലാ സീറ്റ് കൈവിട്ടുപോയത് ഒന്ന് മനസില്‍ കരുതിക്കോളൂ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends