എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞയാൾക്ക് സഹായം, വഴിമധ്യേ മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ സ്‌ഫോടക വസ്‌തു എന്ന് സംശയിക്കുന്ന കവർ കൈമാറി, സിസിടിവി ദൃശ്യങ്ങൾ നിർണായകമായി, കഴക്കൂട്ടം സ്വദേശി ഉൾപ്പെടെ 2 പേർ പൊലീസ് കസ്റ്റഡിയിൽ
എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ അന്വേഷണം ഒരു ദിനം പിന്നിടുമ്പോൾ 2 പേർ പൊലീസ് കസ്റ്റഡിയിലായിരിക്കുകയാണ്. ബോംബെറിഞ്ഞയാൾക്ക് സഹായം കിട്ടിയെന്നുള്ള നിർണായക വിവരങ്ങളും പോലീസ് പുറത്തുവിടുന്നു.വഴിമധ്യേ മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ സ്‌ഫോടക വസ്‌തു എന്ന് സംശയിക്കുന്ന കവർ കൈമാറി.
കവർ കൈമാറിയ ആൾ തിരികെ പോയി. ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തി. പിന്നീട് തിരികെയെത്തി സ്‌ഫോടക വസ്‌തു എറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ള നിറമുള്ള ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞത്. എന്നാൽ, ചുവപ്പ് നിറമുള്ള സ്കൂട്ടറിലെത്തിയ ആളാണ് കവർ കൈമാറിയതെന്ന് സി.സിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടക്കുന്നതിന് മുമ്പുള്ള സി.സിടിവി ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്.
നേരത്തെ എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്തിയൂർക്കോണം സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു.
എന്നാൽ പങ്കില്ലെന്ന് മനസിലായതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. അതേസമയം ഇന്ന് കസ്റ്റഡിയിലെടുത്തയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല.എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കന്‍റോണ്‍മെന്‍റ് സിഐ ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത്.പൊലീസുകാര്‍ നില്‍ക്കുന്ന പ്രധാന കവാടം ഒഴിവാക്കി കവാടത്തിന്‍റെ വശത്തുള്ള എകെജി സെന്‍ററിന്‍റെ പ്രധാന ഗെയ്റ്റിന് മുന്നിലേക്കായിരുന്നു ബോംബേറിഞ്ഞത് .
സ്കൂട്ടറിലെത്തിയ അക്രമി ആക്രമണത്തിന് ശേഷം കുന്നുകുഴി ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. പത്രത്തില്‍ പൊതിഞ്ഞ നൂലില്‍ കെട്ടിയ സ്ഫോടകവസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് പൊലീസ് സംഘം കണ്ടെത്തിയിരുന്നു.ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും ഇൾപ്പെടെ പ്രദേശത്ത് പരിശോധന നടത്തി.
https://www.facebook.com/Malayalivartha