തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചു; പിസി ജോർജ്ജിനെതിരെ ലൈംഗിക പീഡന പരാതിയുമായി സോളാർ കേസ് പരാതിക്കാരി; സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് പോലീസ്
കേരളത്തെ നടുക്കി പിസി ജോർജ് വീണ്ടും അറസ്റ്റിലായിരിക്കുകയാണ്. ലൈംഗിക പീഡന പരാതിയിലാണ് മുൻ എം എൽ എ പി സി ജോർജിനെ അറസ്റ്റ് ചെയ്തത് . മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത് . സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയുടെ പരാതിയിലാണ് അറസ്റ് ചെയ്തത് . സ്ത്രീത്വത്തെ അപമാനിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.
354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊഗനിസബിൾ ഒഫൻസായി തന്നെയാണ് ഈ രണ്ടിനേയും കാണുന്നത്. ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡനപരാതിയുള്ള വിവരം പി.സി.ജോർജിനെ അറിയിക്കുന്നത്.
ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ നടന്നിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ഉടൻ പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . എന്നാല്‍ രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതെന്നാണ് പി സി ജോര്‍ജിന്‍റെ വാദം. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും താന്‍ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി സി ജോര്‍ജ് പറഞ്ഞു.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
https://www.facebook.com/Malayalivartha