Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സെപ്റ്റിക് ടാങ്ക്കൊല: നാലുവര്‍ഷം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതവുമായി പ്രതി ദിലീപ്

21 OCTOBER 2015 10:42 AM IST
മലയാളി വാര്‍ത്ത.

ഒരു രാത്രിയും പകലും നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപ് പൊലീസിനു മുന്നില്‍ എല്ലാം ഏറ്റുപറഞ്ഞത് ഇങ്ങനെ: \'\'അഞ്ചുവര്‍ഷമായി ശരിക്കൊന്നുറങ്ങിയിട്ട്. സൗദി അറേബ്യയില്‍ ഒരു റോബട്ടിനെപ്പോലെ ജോലി ചെയ്തു കഴിയുകയായിരുന്നു. ജോലിയോ ജീവിതമോ ആസ്വദിക്കാനായില്ല. കുറ്റബോധവും നാട്ടിലെത്താനുള്ള ഭയവും വലച്ചിരുന്നു\'\' മരോട്ടിച്ചാല്‍ സ്വദേശി കൊച്ചുവീട്ടില്‍ സജിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ അഞ്ചുവര്‍ഷത്തോളം നീണ്ട ദുരൂഹത അങ്ങനെ നീങ്ങുകയായിരുന്നു.

വിമാനത്താവളത്തില്‍ കഴിഞ്ഞ 18-ാംതീയതി രാത്രിയാണ് ദിലീപ് വന്നിറങ്ങുന്നത് എന്ന വിവരം ക്രൈം ബ്രാഞ്ചിനു ലഭിച്ചതോടെ മഫ്തിയില്‍ സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് കാത്തുനിന്നു. ദിലീപിനെ കൂട്ടിക്കൊണ്ടുവരാന്‍ ഭാര്യയും മക്കളും സഹോദരിയും അടക്കമുള്ളവര്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. ചെക്കിങ് കഴിഞ്ഞ് ഇറങ്ങി വരുന്ന ദിലീപിനെ ഫോട്ടോ നോക്കി ഉറപ്പുവരുത്തി കയ്യോടെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു പൊലീസ് വാഹനത്തിനുള്ളില്‍ വച്ചു രാത്രി ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും സംഭവവുമായി ബന്ധമില്ല എന്ന നിലപാടില്‍ ദിലീപ് ഉറച്ചു നില്‍ക്കുകയായിരുന്നു.

പിറ്റേന്നു പകല്‍ മുഴുവന്‍ നിര്‍ത്താതെ ചോദ്യം ചെയ്തതോടെ രാത്രിയിലാണു ദിലീപ് കുറ്റസമ്മതം നടത്തിയതെന്നു പൊലീസ് പറഞ്ഞു. 2010-ല്‍ കസ്റ്റഡിയിലെടുത്ത ലോക്കല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നല്‍കിയ ഒരു മൊഴിയില്‍ നിന്നു തന്നെയാണു ക്രൈം ബ്രാഞ്ച് പിടിച്ചു കയറിയത്. വൈകിട്ട് ആറുമണിക്കു വര്‍ക്ക്‌ഷോപ്പ് അടച്ചിറങ്ങിയെന്നും സജിയെ പിന്നീടു കണ്ടില്ലെന്നുമായിരുന്നു ആ മൊഴി. എന്നാല്‍ പിന്നീടും ഏറെ നേരം വര്‍ക്ക്‌ഷോപ്പില്‍ തന്നെ ദിലീപ് ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കാന്‍ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞിരുന്നു.

സജി പോകാനിടയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടതായി പണമിടപാടുകാര്‍ ആരും പറഞ്ഞില്ല. തുടര്‍ന്നു സജിയുടെ യാത്ര ദിലീപിന്റെ വര്‍ക്ക്‌ഷോപ്പില്‍ തന്നെ അവസാനിച്ചുവെന്ന നിഗമനത്തിലെത്തി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ച് എസ്പിയുടെ ശ്രദ്ധയില്‍പെടുത്തി. അതേതുടര്‍ന്നാണ് എസ്പി സംഭവസ്ഥലം സന്ദര്‍ശിച്ചതും സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കുന്നതും.

തര്‍ക്കത്തെ തുടര്‍ന്നു വെട്ടുകത്തി ഉപയോഗിച്ചു തലയില്‍ വെട്ടിയപ്പോള്‍ത്തന്നെ സജി നിശ്ചലനായെന്നാണു തെളിവെടുപ്പില്‍ ദിലീപ് മൊഴി നല്‍കിയത്. തുടര്‍ന്നു കാലുകള്‍ കൂട്ടിക്കെട്ടി ചാക്കിനുള്ളിലാക്കി. സെപ്റ്റിക് ടാങ്കിന്റെ സ്‌ലാബ് നീക്കി ഉള്ളില്‍ തള്ളി ചവിട്ടിത്താഴ്ത്തുകയായിരുന്നു. കൂട്ടാളികള്‍ ഇല്ലാതിരുന്നതാണു കേസ് തെളിയാന്‍ ഇത്രയും വൈകാന്‍ കാരണമെന്നാണു പൊലീസിന്റെ നിഗമനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചു.

വ്യക്തമായ തെളിവുകളുണ്ടെന്നും നാട്ടിലെത്തിയില്ലെങ്കില്‍ സൗദി ജയിലില്‍ കിടക്കേണ്ടി വരുമെന്നും ക്രൈം ബ്രാഞ്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. സൗദിയില്‍ ശിക്ഷ കടുത്തതാകുമെന്നും മുന്നറിയിപ്പു നല്‍കി.അപ്പോഴും ദിലീപ് നിരപരാധിയാണെന്നായിരുന്നു ദിലീപിന്റെ ഭാര്യയുടേയും ബന്ധുക്കളുടേയും വിശ്വാസം.

തുടര്‍ന്നാണ് ദിലീപിന്റെ ഭാര്യ , \'ഇക്കയുടെ പേരാണ് എല്ലാവരും പറയുന്നത്. ഇക്ക നാട്ടിലെത്തി പ്രതി അല്ലെന്നു തെളിയിക്കണം\' എന്നു ദിലീപിനെ വിളിച്ചു പറഞ്ഞത്. ഈ വാക്കുകള്‍ക്കു പിന്നില്‍ പൊലീസിന്റെ സമ്മര്‍ദമായിരുന്നു.

പിതാവ് മരിച്ചപ്പോള്‍ പോലും നാട്ടിലെത്താതിരുന്ന ദിലീപ് , കുടുംബാംഗങ്ങളെ ഉപയോഗിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ സമ്മര്‍ദ തന്ത്രത്തെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ദിലീപിനെ പൊലീസ് വെറുതെ സംശയിച്ചു കുടുംബത്തെ പീഡിപ്പിക്കുകയാണെന്നു കുടുംബാംഗങ്ങള്‍ മുന്‍പ് ആരോപിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (2 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (2 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (3 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (3 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (3 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends