സംസ്‌കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്.എഫ്.ഐ വനിതാ നേതാവിന് മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നൽകി; ഗവർണ്ണർക്ക് പരാതി നൽകി വിദ്യാർത്ഥികൾ

എസ്.എഫ്.ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വേണ്ടി നടന്ന കള്ളകളികൾ പുറത്ത് വരികയാണ്. സംസ്‌കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്.എഫ്.ഐ വനിതാ നേതാവിന് മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വൈസ്ചാൻസലർ ഒപ്പിട്ട് സർട്ടിഫിക്കറ്റ് നൽകി. ഗ്രേസ് മാർക്ക് ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കള്ളത്തരം ചെയ്തത്.
ഈ കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകിയിരിക്കുകയാണ്. എസ്.എഫ്.ഐ നേതാവിനെ ജയിപ്പിക്കാൻ വ്യാജമായി ഗ്രേസ് മാർക്ക് നൽകിയത് റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ബി.എ ആറാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ നേതാവിനെ ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കള്ളത്തരം ചെയ്തത്.
സ്റ്റുഡന്റസ് സർവീസ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിസി സർട്ടിഫിക്കറ്റ് കൊടുത്തത്. തോറ്റ മാർക്ക് ലിസ്റ്റ് പിൻവലിച്ച് കഴിഞ്ഞിട്ടാണ് 10ഗ്രേസ് മാർക്ക് വ്യാജമായി നൽകിയത്. വിദ്യാർത്ഥിനിയെ ഭരതനാട്യം ഡി ഗ്രേഡിൽ ജയിപ്പിച്ചതായും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. മലയാളം സ്കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജയിച്ചവർ തങ്ങളുടെ ടീമിൽ വനിതാ നേതാവ് പങ്കെടുത്തില്ലെന്ന് പരാതിപ്പെട്ടു.
അപ്പോൾ മാത്രമാണ് തട്ടിപ്പ് പുറത്ത് വന്നത്. വിജയിച്ചവർ വി.സിക്ക് പരാതി നൽകി. എന്നാൽ വിസി ആ പരാതി അവഗണിക്കുകയായിരുന്നു. യുവജനോത്സവത്തിൽ പങ്കെടുത്തവരുടെ രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ കാണാതാകുകയും ചെയ്തതോടെ കാര്യങ്ങളുടെ പോക്ക് മനസിലായി. അങ്ങനെയാണ് പരാതി ഗവർണ്ണറുടെ അടുക്കലേക്ക് പോയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























