പാർട്ടിയിൽ പങ്കെടുത്ത ശേഷം മദ്യലഹരിയിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൗത്ത് പാലത്തിന് സമീപം ആ കാഴ്ച്ച കണ്ടു! സൃഹൃത്തുക്കളായ ശ്യാമും അരുണും ആളുകൾ കൂടി നിൽക്കുന്ന ഇടത്തേക്ക് ചെന്നു; നിമിഷങ്ങൾക്കകം അവിടെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ; വാക്ക് തർക്കവും സംഘർഷവും ഉന്തും തള്ളും കത്തിക്കുത്തും; സംഘർഷത്തിനിടയിൽ കുത്തേറ്റ് ശ്യാമിന് ദാരുണാന്ത്യം; അപകടനില തരണം ചെയ്ത് അരുൺ; സിസിറ്റിവി ദൃശ്യങ്ങളിൽ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം പോലീസ് കണ്ടത്! മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
നട്ടപാതിരാത്രിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കൊച്ചി. ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിലായിരിക്കുകയാണ്. നെട്ടൂർ സ്വദേശി ഹർഷാദ്, മരട് സ്വദേശി സുധീർ, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം നടന്നത്. വരാപ്പുഴ സ്വദേശി ശ്യാം ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പിൽ റോഡിലായിരുന്നു ക്രൂര കൊലപാതകം അരങ്ങേറിയത്. കൊലപാതകത്തിനിടയിൽ സംഘർഷമുണ്ടായി രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം സുഹൃത്തായ അരുണിനൊപ്പം തിരിച്ച് വരികയായിരുന്നു ശ്യാം. കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്. ഇരുവരും മദ്യലഹരിയിലായിരുന്നു യാത്ര ചെയ്തിരുന്നത്.
സൗത്ത് പാലത്തിന് സമീപം ആളുകൾ കൂടി നിൽക്കുന്നത് ഇവർ കണ്ടു. ഇവർ രണ്ടുപ്പേരും അവിടേക്ക് ചെല്ലുകയായിരുന്നു. പിന്നീട് വാക്ക് തർക്കവും സംഘർഷവും അവിടെ ഉണ്ടായി. ഈ സംഘർഷത്തിനിടയിലാണ് ശ്യാമിനും സുഹൃത്ത് അരുണിനും കുത്തേറ്റത്. സിസിറ്റിവി ദൃശ്യങ്ങളിൽ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം മൂന്ന് പേർ ഒരു വാഗണ്‍ ആർ കാറിൽ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതികളെ പോലീസ് കണ്ടെത്തി.
കുത്തേറ്റ ശ്യാമിന്റെ സൃഹൃത്ത് അരുണ്‍ അപകടനില തരണം ചെയ്തു. സംഘർഷത്തിനിടെ കുത്തേറ്റ മൂന്നാമൻ ജോസഫ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ഇയാൾ ഇവിടെ നിന്നും കടന്നു കളഞ്ഞു. ഇയാളെയും പൊലീസ് പിടികൂടി. മൂന്ന് ദിവസം മുന്നേ നോർത്ത് പാലത്തിൽ ഒരു കൊലപാതകം അരങ്ങേറിയിരുന്നു. ശ്യാമിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.
https://www.facebook.com/Malayalivartha