Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി

വാളെടുത്ത് ഗവർണർ... പിണറായി ഇനി വിയർക്കും... വിസിയെ തെറിപ്പിക്കാൻ നീക്കം! ഗവര്‍ണറുടേത് ചരിത്ര നടപടി....

19 AUGUST 2022 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

വ്യക്തിപരമായ സംഭാഷണം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളത്; അപലപിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ

ഒരിടവേളയ്‌ക്കുശേഷം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര്‌ വീണ്ടും മുറുകിയിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ പരസ്യമായി വെല്ലുവിളിച്ച വൈസ് ചാന്‍സലര്‍ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍. വൈസ് ചാന്‍സലറായ ഗോപിനാഥ് രവീന്ദ്രന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഓഗസ്റ്റ് 25ന് മടങ്ങി വന്നാലുടന്‍ വിസിക്കെതിരേ നടപടിയുണ്ടാകുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്ക് ശേഷം വിസി നടത്തിയ പ്രതികരണങ്ങളും അഭിമുഖങ്ങളുമാണ് കടുത്ത നടപടിക്ക് ഗവര്‍ണറെ പ്രേരിപ്പിച്ചത്.

നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കേസ് കൊടുക്കാന്‍ നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. പ്രിയ വര്‍ഗീസ് നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്നു 25നു മടങ്ങിയെത്തിയതിനു ശേഷം നടപടിയുണ്ടാവുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് അവരെ നിയമനത്തിനു പരിഗണിച്ചത്. നിയമന നടപടി ചട്ടവിരുദ്ധമാണെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റാങ്ക് പട്ടിക മരവിപ്പിച്ചതെന്നാണ് ഗവര്‍ണറുടെ വാദം.

വിസിയുടെ നിയമന ചുമതലയുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും നിയമനടപടിക്കായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതരമായ ചട്ട ലംഘനമാണെന്ന നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോപിനാഥ് രവീന്ദ്രനെതിരേ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, പ്രിയയ്‌ക്ക്‌ ഉടന്‍ നിയമനം നല്‍കുമെന്നു വൈസ്‌ ചാന്‍സലര്‍ ഡോ. ഗോപിനാഥ്‌ രവീന്ദ്രന്‍ വ്യക്‌തമാക്കിയതിനു പിന്നാലെയാണു ഗവര്‍ണറുടെ ഉത്തരവ്‌ വന്നത്. നിയമനനീക്കവുമായി ബന്ധപ്പെട്ട്‌ നടപടിയെടുക്കാതിരിക്കാന്‍ വി.സി. ഉള്‍പ്പെടെയുള്ള അധികൃതരോടു വിശദീകരണവും തേടി.

കണ്ണൂർ സർവകലാശാലാ നിയമം ഏഴ് (മൂന്ന്) പ്രകാരം സിൻഡിക്കേറ്റിന്റെ തീരുമാനം റദ്ദാക്കാൻ ചാൻസലർക്ക് അധികാരമുണ്ട്. എന്നാൽ, റദ്ദാക്കുന്നതിനു മുമ്പ് വിശദീകരണം തേടണം. ചാന്‍സലര്‍ പദവിയുപയോഗിച്ച്‌ സംസ്‌ഥാനചരിത്രത്തില്‍ ഒരു ഗവര്‍ണര്‍ കൈക്കൊണ്ട ഏറ്റവും ശക്‌തമായ നടപടികളിലൊന്നാണിതെന്നു വിലയിരുത്തപ്പെടുന്നു.

ചാൻസലർ എന്നത് ഭരണഘടനാ സ്ഥാപനമല്ലാത്തതിനാൽ ആ പദവി ഉപയോഗിച്ചുള്ള നടപടിയെന്ന നിലയ്ക്ക് സർവകലാശാലയ്ക്ക് ഗവർണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാം. നിയമന മരവിപ്പിനെതിരേ കോടതിവിധി സമ്പാദിക്കാനായാല്‍ നിയമന നടപികളു​മായി സര്‍വകലാശാലയ്ക്ക് മുന്നോട്ടുപോകാം. മറിച്ചാണെങ്കില്‍ വിസിക്കു നല്‍കിയ നോട്ടീസിന് മറുപടി കൊടുക്കണം. തുടര്‍ന്ന് ബന്ധപ്പെവരുടെ ഹിയറിംഗ് നടത്തി തുടര്‍ നടപടികള്‍ ഗവര്‍ണര്‍ക്ക് സ്വീകരിക്കാം.

മരവിപ്പിക്കല്‍ ഉത്തരവ് കണക്കാക്കാതെ നിയമന നടപടികളു​മായി വിസി മൂന്നോട്ടുപോയാല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വിസിയെ പുറത്താക്കാനും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കഴിയും. ഏതായാലും ചാൻസലറുടെയും വൈസ് ചാൻസലറുടെയും ഓരോ നടപടികളും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാണ് സാദ്ധ്യത. അതുവഴി കടുത്ത നിയമപോരാട്ടങ്ങള്‍ക്കും വഴിയൊരുങ്ങും.

അസോ. പ്രഫസര്‍ നിയമനത്തിനു പരിഗണിക്കപ്പെട്ട ആറുപേരില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച്‌ സ്‌കോറുണ്ടായിരുന്ന പ്രിയയ്‌ക്ക്‌ അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്കോടെ ഒന്നാം റാങ്ക്‌ നല്‍കിയതിനെതിരേ വിവരാവകാശരേഖകള്‍ സഹിതം സേവ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. റിസര്‍ച്ച്‌ സ്‌കോറില്‍ 651 മാര്‍ക്കുണ്ടായിരുന്ന ജോസഫ്‌ സ്‌കറിയയെ രണ്ടാംസ്‌ഥാനത്തേക്കു പിന്തള്ളിയാണു 156 മാര്‍ക്ക്‌ നേടിയ പ്രിയ റാങ്ക്‌ പട്ടികയില്‍ ഒന്നാമതെത്തിയത്‌.

പ്രിയയ്‌ക്ക്‌ അഭിമുഖത്തില്‍ 32 മാര്‍ക്കും ജോസഫിനു 30 മാര്‍ക്കുമാണു കിട്ടിയത്‌. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണു റാങ്ക്‌ നിര്‍ണയിക്കുന്നതെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. അഡ്വക്കേറ്റ്‌ ജനറല്‍ ഉള്‍പ്പെടെയുള്ളവരോട്‌ നിയമോപദേശം തേടിയിരുന്നെന്നും യു.ജി.സി. ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്നും വി.സി. വ്യക്‌തമാക്കിയിരുന്നു. തൃശൂര്‍ കേരളവര്‍മ കോളജ്‌ അധ്യാപികയായ പ്രിയ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടറാണ്‌.

പ്രിയ വർഗീസിനെ നിയമിക്കാനുള്ള നടപടി രാഷ്ട്രീയപ്രേരിതമായതിനാൽ താൻ അതിനെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് അവരെ നിയമനത്തിനു പരിഗണിച്ചത്. നിയമന നടപടികൾ ചട്ടവിരുദ്ധമാണെന്ന പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക മരവിപ്പിച്ചതെന്നാണു ഗവർണറുടെ വാദം.

ആരോപണത്തിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നിട്ടില്ല. ബന്ധപ്പെട്ടവരെ വിളിച്ചു ഹിയറിങ് നടത്തിയശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഗവർണർ തീരുമാനം എടുക്കാനിരിക്കുന്ന വിഷയത്തിൽ അദ്ദേഹത്തിനു കീഴിലുള്ള സർവകലാശാല തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ ഔചിത്യം നിയമവൃത്തങ്ങളിൽ ചർച്ചയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (34 minutes ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (49 minutes ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (57 minutes ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (1 hour ago)

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ക  (2 hours ago)

വ്യക്തിപരമായ സംഭാഷണം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളത്; അപലപിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ  (2 hours ago)

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരണം; ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി വ  (2 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു...  (2 hours ago)

സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തം; കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം  (2 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

സത്യപ്രതിജ്ഞക്കിടെ ശ്രീലേഖ ഇറങ്ങിപ്പോയത് 'ആ കാരണത്താൽ'; ചടങ്ങിനിടെ സംഭവിച്ചത് മറ്റൊന്ന്..!  (2 hours ago)

ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച  (2 hours ago)

സുബ്രമണ്യന്റെ പേരിൽ കേസെടുത്തു അറസ്റ്റ് ചെയ്യാമെങ്കിൽ എന്തു കൊണ്ട് ഒരു മാസം മുമ്പെ രാജീവ്‌ ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ല; ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends