ശരീരത്തിൽ നിന്ന് കഴുത്ത് വിട്ട് മാറി, കുടൽ മാല പുറത്ത് ഇട്ട നിലയിൽ അമ്പതുകാരന്റെ മൃതദേഹം കിടക്കയിൽ: ചോരത്തുള്ളികൾക്ക് പിന്നാലെ നടന്നപ്പോൾ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ അയൽവാസിയുടെ മൃതദേഹം: ഞെട്ടിത്തരിച്ച് നാട്ടുകാർ

കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു(50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാബുവിനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവ സമയത്ത് ബാബുവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യ ബിജിന അങ്കണവാടിയിൽ നിന്ന് മടങ്ങി വന്നപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. ബാബുവിന്റെ വീടിന്റെ പരിസരത്താണ് അയൽവാസിയായ രാജീവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രാവിലെ 8 മണിക്ക് ശേഷമാണ് വീട്ടിലെ കിടപ്പുമുറിയിൽ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ശരീരത്തിൽ നിന്ന് വിട്ട് പോയ നിലയിലും കുടൽ മാല പുറത്തിട്ട നിലയിലുമായിരുന്നു.
ഈ സമയത്ത് വീട്ടിൽ ബാബുവിൻ്റെ മക്കളാണ് ഉണ്ടായിരുന്നത്. ഹോട്ടൽ ജീവനക്കാരനായ ബാബു രാവിലെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. പുറത്തായിരുന്ന ഭാര്യ തിരികെയെത്തിയപ്പോൾ ബാബുവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് പരിശോധന നടത്തവേ ചോരപ്പാടുകൾ കണ്ടെത്തിയ പൊലീസ് ഇത് പിന്തുടർന്നു. അങ്ങനെ രാജീവൻ്റെ വീട്ടിലെത്തിയ പൊലീസ് വീടിൻ്റെ പിന്നിലുള്ള വിറകുപുരയിൽ രാജീവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ തൊട്ടിൽപാലം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha