നീ ആണോ 'ഗര്‍ഭിണി... ജീന്‍സും പാന്റും കുത്തിക്കേറ്റി ചുണ്ടിൽ ചായം തേച്ച് നടക്കുന്നോ....വണ്‍വെ ആയതിനാല്‍ ആയിരം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു.... കയ്യില്‍ പണം ഇല്ലാത്തതിനാല്‍ പണം കോടതിയില്‍ കെട്ടിവെക്കാമെന്ന് വിജിത്ത് പറഞ്ഞിട്ടും പണം അവിടെ തന്നെ നല്‍കണമെന്ന് എസ്‌ഐ നിര്‍ബന്ധിച്ചതായും വിജിത്ത് പറയുന്നു.... തുടര്‍ന്ന് ദമ്പതികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു പോലീസിന്റെ പൂരപ്പാട്...
വാഹന പരിശോധനയ്‌ക്കിടെ ഗര്‍ഭിണിക്കും ഭര്‍ത്താവിനും പോലീസുദ്യോഗസ്ഥന്റെ അസഭ്യ വര്‍ഷം. നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തിനും ഭാര്യയ്‌ക്കുമാണ് ട്രാഫിക്ക് സൗത്ത് യൂണിറ്റിലെ എസ്‌ഐയില്‍ നിന്ന് ഈ രീതിയിൽ ദുരനുഭവം നേരിട്ടത്.ഇത് സംബന്ധിച്ച പരാതി ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇമെയില്‍ വഴി ദമ്പതികള്‍ കൈമാറിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കിഴക്കേ കോട്ടയില്‍ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. സ്ത്രീത്വത്തെ മനപൂര്‍വ്വം അപമാനിക്കുന്ന രീതിലാണ് എസ്‌ഐയുടെ പെരുമാറ്റമെന്ന് ദമ്പതികള്‍ പരാതിയിൽ പറയുന്നു.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന തങ്ങള്‍ താലൂക്ക് ഓഫീസ് ഭാഗത്ത് നിന്ന് മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ എസ്‌ഐ അടങ്ങുന്ന സംഘം ഇവരെ തടഞ്ഞു നിര്‍ത്തി. വണ്‍വെ ആയതിനാല്‍ ആയിരം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു. കയ്യില്‍ പണം ഇല്ലാത്തതിനാല്‍ പണം കോടതിയില്‍ കെട്ടിവെക്കാമെന്ന് വിജിത്ത് പറഞ്ഞിട്ടും പണം അവിടെ തന്നെ നല്‍കണമെന്ന് എസ്‌ഐ നിര്‍ബന്ധിച്ചതായും വിജിത്ത് പറയുന്നു.
തുടര്‍ന്ന് ദമ്പതികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യ വര്‍ഷം ചൊരുയുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ ഗര്‍ഭിണിയായിട്ടാണോ ചൂണ്ടില്‍ ലിപ്സ്റ്റിക്കും പൂശി ജീന്‍സും വലിച്ച് കയറ്റി നടക്കുന്നത് എന്നാണ് എസ്‌ഐ ചോദിച്ചതെന്ന് ദമ്പതികള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha