മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം; ഗിരീഷ് ബാബുവിനോട് കോടതിയുടെ ആ ചോദ്യം! തെളിവുകൾ എല്ലാം ശേഖരിച്ച് കോടതിയിലേക്ക് കുതിക്കാനിരിക്കവേ അപ്രതീക്ഷിത മരണം

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയെന്ന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ കളമശേരി സ്വദേശിയായ പൊതുപ്രവർത്തകൻ മരിച്ചിരുന്നു. ഇന്ന് ആ കേസ് കോടതി പരിഗണിക്കാൻ ഇരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ മരണം . ഈ കേസ് കോടതിയിൽ അവസാനമായിപരിഗണനയ്ക്ക് എടുത്തപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നോക്കാം.
ആദ്യം അദ്ദേഹം മാസപ്പടിയിൽ നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു . മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങി 12 പേരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി..
മാസപ്പടിയുമായി ബന്ധപ്പെട്ട ആരോപണം എങ്ങനെ വിജിലൻസ് കേസിന്റെ അന്വേഷണ പരിധിയിൽ വരും എന്നായിരുന്നു കോടതി പ്രധാനമായും ചോദിച്ചത് . CMRL മായി ബന്ധപ്പെട്ടു സർക്കാരിന്റെ എന്തെങ്കിലും തരത്തിൽ ഉള്ള നീക്കുപോക്കുകൾ ഉണ്ടോ എന്ന കാര്യത്തെ കുറിച്ചുള്ള തെളിവുകൾ കോടതി ചോദിച്ചിരുന്നു.
ഇതിനായുള്ള അന്വേഷണത്തിലായിരുന്നു ഗിരീഷ് ബാബു .CMRL ന് സംസ്ഥാന സർക്കാരിന്റെ ചില പരിസ്ഥിതി അവാർഡ് കിട്ടിയ അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ചില തെളിവുകൾ ഗിരീഷ് ബാബു ശേഖരിച്ചിരുന്നു എന്നാണ് വിവരം . ആ തെളിവുകൾ ഇന്ന് കോടതിയിൽ ഹാജരാക്കാൻ ഇരിക്കവെയായിരുന്നു അപ്രതീക്ഷിതം മരണം ഉണ്ടായിരിയ്ക്കുന്നത് .
https://www.facebook.com/Malayalivartha