Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തലസ്ഥാന നഗരത്തിലെ മോഷണ പരമ്പരയിലെ ആകാശക്കള്ളന്‍ തെലുങ്കാനക്കാരന്‍ ഉമാ പ്രസാദിന് കര്‍ശന ഉപാധികളോടെ ജാമ്യം, 4 മോഷണ കേസുകളും തീരും വരെ കേരളത്തില്‍ തന്നെ താമസിക്കണം കോടതിയുടെ അനുമതിയില്ലാതെ കേരള സംസ്ഥാനം വിടരുത്, ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ ഒന്നിടവിട്ട ശനിയാഴ്ചകളിലും രാവിലെ 10 നും 1 നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണം

12 OCTOBER 2023 09:36 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരത്തിലെ മോഷണ പരമ്പരയില്‍ ജൂലൈ 5 മുതല്‍ ജയിലില്‍ കഴിയുന്ന ആകാശക്കള്ളന്‍ തെലുങ്കാന ക്കാരന്‍ സമ്പത്തി ഉമാ പ്രസാദിന് (23) കര്‍ശന ഉപാധികളോടെ ജില്ലാ കോടതി ജാമ്യം അനുവദിച്ചു.


4 മോഷണ കേസുകളും തീരും വരെ കേരളത്തില്‍ തന്നെ താമസിക്കണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെ കേരള സംസ്ഥാനം വിടരുത്. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ ഒന്നിടവിട്ട ശനിയാഴ്ചകളിലും രാവിലെ 10 നും 1 നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണം. ഒരു ലക്ഷം രൂപയുടെ പ്രതിയുടെയും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യക്കാരും ( ഒരാള്‍ കേരള സംസ്ഥാനത്തുള്ളയാളായിരിക്കണം ) ചേര്‍ന്നുള്ള വസ്തു ജാമ്യ ബോണ്ട് ഹാജരാക്കണം.


ജാമ്യക്കാലയളവില്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവുകള്‍ നശിപ്പിക്കാനോ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യാനോ പാടില്ല. എന്നീ നാല് കര്‍ശന ഉപാധികളോടെയാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. ആന്ധ്രാപ്രദേശ് തെലുങ്കാന ഖമ്മം ജില്ല ബല്ലേപ്പള്ളി ഗ്രാമപഞ്ചായത്ത് വന്ദരംഗപുരം സ്വദേശി ചന്ദ്ര മൗലി മകന്‍ സമ്പത്തി ഉമാ പ്രസാദ് ( 23) ആണ് 4 കേസുകളിലെയും ഏക പ്രതി. പ്രതിയെ ചോദ്യം ചെയ്ത് മോഷണ തൊണ്ടി മുതലുകള്‍ വീണ്ടെടുക്കുന്നതിനും തെളിവു ശേഖരണത്തിനും ആകാശക്കള്ളനെ 5 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

നഗരത്തിന്റെ വിവിധ കോണുകള്‍ ഗൂഗിളില്‍ തെരഞ്ഞ് മനസിലാക്കിയ ശേഷമാണ് സമ്ബത്തി ഉമാപ്രസാദ് തിരുവനന്തപുരത്ത് മേയ് 28ന് വിമാനമിറങ്ങിയത്.

പഴവങ്ങാടി ഫോര്‍ട്ട് വ്യൂ ഹോട്ടലില്‍ റൂമെടുത്ത ശേഷം ആദ്യം പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കോവളം,ശംഖുംമുഖം,വേളി,മ്യൂസിയം ഉള്‍പ്പെടെയുളള സ്ഥലങ്ങളിലും ചുറ്റിയടിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് ലൊക്കേഷനുകള്‍ മനസില്‍ പതിച്ചതായും പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പ്രതി ചെയ്ത മോഷണകൃത്യങ്ങള്‍ സമ്മതിച്ച് മൊഴി നല്‍കിയതായും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ രണ്ടിന് ആന്ധ്രയിലേക്ക് മടങ്ങിയ ഉമാപ്രസാദ് മൂന്ന് ദിവസം കഴിഞ്ഞ് ആറാം തീയതി വ്യക്തമായ പദ്ധതികളോടെ തിരികെയെത്തി. ജൂണ്‍ 19ന് ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ വാഴപ്പളളിയിലെ രത്‌നമ്മയുടെ വീട്ടിലായിരുന്നു ആദ്യ മോഷണം. 24ന് മൂലവിളാകത്ത് കോമത്ത് മോഹനന്റെ വീട്ടില്‍ രണ്ടാമത്തെയും 28ന് മണക്കാട് നജാബിന്റെ വീട്ടില്‍ മൂന്നാമത്തെയും മോഷണം നടത്തി. ദൗത്യം പൂര്‍ത്തിയാക്കി ജൂലായ് ഒന്നിനായിരുന്നു മടക്കം. പിടിക്കപ്പെടാത്ത സ്ഥിതിക്ക് താന്‍ സുരക്ഷിതനാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതല്‍ മോഷണം നടത്തണമെന്നും ഉമാപ്രസാദ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് 5 ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കേരള പൊലീസ് രഹസ്യമായി നടത്തിയ നീക്കം ഉമാപ്രസാദിന്റെ പദ്ധതികളെ തകിടംമറിച്ചു.

ചാക്ക ബൈപ്പാസില്‍ അനന്തപുരി ആശുപത്രിക്ക് എതിര്‍വശമുളള ഫ്‌ലൈഓവറിന്റെ തൂണുകള്‍ക്കരികെയാണ് കവറില്‍ 5.27 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവും ഉമാപ്രസാദ് സൂക്ഷിച്ചത്. ഒരാഴ്ച അടുപ്പിച്ച് ആഭരണങ്ങള്‍ ഇവിടെയിരിപ്പുണ്ടായിരുന്നു. രാവിലെ വിമാനത്താവളത്തില്‍ നിന്ന് പ്രതിയുമായി പൊലീസ് ഇവിടേക്കാണ് ആദ്യമെത്തിയത്. വിലപിടിപ്പുളള സ്വര്‍ണവും വജ്രവും സൂക്ഷിച്ചിരുന്ന സ്ഥലം കണ്ട് പലരും അമ്ബരന്നു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ചെറിയ സ്യൂട്ട്കേസില്‍ പാലത്തിന് താഴെയാണ് സൂക്ഷിച്ചിരുന്നതെന്ന് പേട്ട സി.ഐ സാബു.ബി പറഞ്ഞു.

വിമാനത്തിലാണ് വരവെങ്കിലും നഗരം ചുറ്റാന്‍ ഉമാപ്രസാദിന് ഇഷ്ടം ഓട്ടോയാണ്. ഊടുവഴികളിലൂടെയടക്കം സഞ്ചരിക്കാന്‍ ഓട്ടോ വഴി സാധിക്കും. പകല്‍ ഓട്ടോ പിടിച്ച് നഗരം മുഴുവന്‍ കറങ്ങും.മോഷണത്തിന് അനുയോജ്യമായ പ്രദേശവും വീടുകളും കണ്ടുപിടിക്കുകയാണ് ലക്ഷ്യം.രാത്രി ഒമ്ബതര ആകുന്നതോടെ കണ്ടുപിടിച്ച വീടിനടുത്തെത്തി പതുങ്ങിയിരിക്കും.എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തുടര്‍ചലനങ്ങള്‍.

മൂന്നാം വയസ് മുതല്‍ മോഷണങ്ങള്‍ ഉമാപ്രസാദിന്റെ ഹോബിയാണ്.അന്നേ ആഭരണങ്ങളോടാണ് ഇഷ്ടം. കുറ്റവാസനയുളള ഉമാപ്രസാദ് എങ്ങനെ ഖമ്മം പൊലീസ് സ്റ്റേഷനില്‍ കയറിപ്പറ്റിയെന്നതാണ് കൗതുകം. സ്റ്റേഷനിലെ പാര്‍ട് ടൈം ജീവനക്കാരനായിരുന്ന ഇയാള്‍ ജീവനക്കാരുടെ വിശ്വസ്തനായിരുന്നു.പൊലീസ് സ്റ്റേഷനിലെ രഹസ്യങ്ങളെല്ലാം അറിയാമായിരുന്ന ഉമാപ്രസാദ് അതും മുതലാക്കി. പത്തോളം ആഭരണ മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചും മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. മോഷ്ടിക്കുന്നസ്വര്‍ണം പണയം വച്ച് കിട്ടുന്ന പണമാണ് വരുമാനം. വിമാനയാത്രയ്ക്കടക്കം ചെലവാക്കുന്നതും ഈ തുകയാണ്.

പേട്ട മൂലവിളാകത്തെ വീട്ടില്‍ തലയില്‍ തൊപ്പിയും മുഖത്ത് മാസ്‌കും കൈയുറയും ധരിച്ചായിരുന്നു കവര്‍ച്ച. മോഷണം നടന്ന വീട്ടിലെ ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.ഷോര്‍ട്‌സും ഫുള്‍കൈ ടീ ഷര്‍ട്ടുമായിരുന്നു വേഷം.എന്നാല്‍ മോഷ്ടാവിന്റെ മുഖം പൂര്‍ണമായും മറച്ച നിലയിലായതിനാല്‍ പ്രതിയെ പിടികൂടാന്‍ ബുദ്ധിമുട്ടി. വീട് പൂട്ടി കോവളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഗൃഹനാഥനും ഭാര്യയും പിറ്റേദിവസം മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തിയെങ്കിലും തുമ്‌ബൊന്നും ലഭിച്ചില്ല. മതില്‍ ചാടിക്കടന്ന് വീട്ടിലെ കോമ്ബൗണ്ടിലെത്തിയ മോഷ്ടാവ് സി.സി ടി.വി ക്യാമറയിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ജനല്‍ക്കമ്ബി വളച്ച് വീട്ടില്‍ കടന്നശേഷം ക്യാമറ സിസ്റ്റം ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തി കടന്നത്. കിടപ്പുമുറിയിലെ ഇരുമ്ബ് അലമാര കുത്തിപ്പൊളിച്ചായിരുന്നു മോഷണം.സ്വര്‍ണാഭരങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയില്‍ 12,000 രൂപ ഉണ്ടായിരുന്നെങ്കിലും അത് നഷ്ടപ്പെട്ടില്ല.അകത്തുകടന്ന മോഷ്ടാവ് അടുക്കള വാതിലിലൂടെയാണ് രക്ഷപ്പെട്ടത്. വളര്‍ത്തുനായയുള്ള വീടാണിത്.

മണക്കാട് നജാബിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ ആഭരണങ്ങള്‍ക്കൊപ്പം സി.സി ടി.വി ബോക്സും കൊണ്ടുപോയി. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ജൂണ്‍ 25 മുതല്‍ തൃശൂരിലായിരുന്ന നജാബും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.മോഷണദൃശ്യം പതിഞ്ഞ ക്യാമറ തുണികൊണ്ട് മറച്ച ശേഷം സി.സി.ടി.വി ബോക്സ് കള്ളന്‍ കൊണ്ടുപോവുകയായിരുന്നു. അന്നേ മൂലവിളാകത്തെ കളളന്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് പേട്ടയിലെയും ഫോര്‍ട്ടിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായുളള അന്വേഷണം ആരംഭിച്ചത്.പേട്ട സി.ഐ സാബു.ബി,ഫോര്‍ട്ട് സി.ഐ രാകേഷ്.കെ, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് എസ്.ഐ ഉമേഷ്,പേട്ട എസ്.ഐ അഭിലാഷ്,ഫോര്‍ട്ട് എസ്.ഐമാരായ വിനോദ്,സാബു,തിരുവനന്തപുരം സിറ്റി ഷാഡോ ടീം സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു,രാജീവ്,രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

മൂന്ന് വര്‍ഷം മുമ്ബ് ഇരുപതാം വയസില്‍ താന്‍ എവറസ്റ്റ് കീഴടക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും മുഴുവന്‍ കയറാന്‍ പറ്റിയില്ലെന്നുമാണ് ഉമാപ്രസാദ് പൊലീസിനോടു പറഞ്ഞത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends