Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും

23 MAY 2024 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള റോഡില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തുക. ട്രാഫിക് സിഗ്‌നല്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം. തൃശൂര്‍ മുതല്‍ അരൂര്‍ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണര്‍, എംവിഡി ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അതോരിറ്റി അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരും ഒപ്പമുണ്ടാകും. നാളെ രാവിലെ പത്ത് മണിക്ക് ചാലക്കുടിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാരും മന്ത്രിയുടെ ഒപ്പമുണ്ടാകും.

അതേസമയം, സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സിഗ്നല്‍ ജംഗ്ഷനായ വൈറ്റിലയില്‍ മേല്പാലം വന്നിട്ടും അഴിയാത്ത ഗതാഗതക്കുരുക്കാണ്. അരൂര്‍- ഇടപ്പള്ളി ബൈപ്പാസിലെ മേല്പാലത്തിലൂടെ സുഗമമായ ഗതാഗതം നടക്കുമ്പോള്‍ താഴെയുള്ള ജംഗ്ഷന്‍ കുത്തഴിഞ്ഞ സ്ഥിതിയിലാണ്. ഏപ്പോഴും അപകടമുണ്ടാകാവുന്ന സ്ഥിതിയാണിവിടെ. കണിയാമ്പുഴ റോഡില്‍നിന്ന് പ്രവേശിക്കുന്ന ഭാഗത്തെ സിഗ്‌നല്‍ ലൈറ്റ് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. വൈറ്റില ഹബ്ബിലേക്കുള്ള ബസുകളുടെ പ്രവേശനമാര്‍ഗം കൂടിയായ ഇവിടെ ബസുകളുടെ അമിതവേഗം അമ്പരപ്പിക്കുന്ന കാഴ്ചയാണ്. ജീവന്‍ പണയംവച്ചാണ് കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത്.

ഇടപ്പള്ളിയില്‍നിന്നുവരുന്ന വാഹനങ്ങള്‍ മേല്പാലംകയറി ഡെക്കാത്തലണിനുമുന്നില്‍വന്ന് യൂടേണെടുത്ത് ഫ്രീലെഫ്റ്റില്‍ എത്തി വേണം എറണാകുളം ഭാഗത്തേക്കുപോകാന്‍. ഇതറിയാതെ വാഹനങ്ങള്‍ വൈറ്റില സിഗ്‌നല്‍ജംഗ്ഷനില്‍ എത്തുമ്പോള്‍ കുരുക്കിലാകും. പിന്നെ ഏകവഴി പവര്‍ഹൗസ് ജംഗ്ഷനിലെത്തി വലത്തേക്കുതിരിഞ്ഞ് ഹൈവേയിലേക്ക് കയറി ഡെക്കാത്തലണിനു മുന്നിലെത്തണം.നേരത്തെ ഇടപ്പള്ളിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കണിയാമ്പുഴ റോഡിലേക്കിറങ്ങി യൂടേണെടുത്ത് സിഗ്‌നല്‍ജംഗ്ഷനിലൂടെ നേരിട്ട് കടവന്ത്രയിലേക്ക് പോകാമായിരുന്നു.

ആലപ്പുഴ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് വൈറ്റില ഹബ്ബിലേക്ക് പോകുന്നതിന് സിഗ്‌നല്‍ ജംഗ്ഷനില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് അമ്പലം ജംഗ്ഷനിലെത്തി അവിടെനിന്ന് ഹബ്ബിലേക്ക് കയറി കണിയാമ്പുഴ റോഡിലെത്തണം. കോട്ടയം ഭാഗത്തുനിന്നുവരുന്ന ബസുകള്‍ക്ക് ഹബ്ബിലേക്ക് പോകണമെങ്കിലും പവര്‍ഹൗസ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് ഡെക്കാത്തലണിന് മുന്നിലെത്തണം. കടവന്ത്ര ഭാഗത്തുനിന്നുള്ള ബസുകള്‍ക്ക് ഹബ്ബിലേക്കോ കണിയാമ്പുഴ റോഡിലേക്കോ പ്രവേശിക്കണമെങ്കില്‍ സിഗ്‌നല്‍ജംഗ്ഷന്‍ ക്രോസുചെയ്ത് വലത്തേക്കുതിരിഞ്ഞ് അമ്പലം ജംഗ്ഷനിലെത്തി തിരിഞ്ഞുപോകണം. കണിയാമ്പുഴ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് നേരിട്ട് കടവന്ത്രയ്ക്കും ഇടപ്പള്ളിക്കും തിരിയാമെന്നത് മാത്രമാണ് ഗുണം.

ഹബ്ബിനുപുറത്തെ റോഡുപണി നടക്കുന്നതിനാല്‍ അമ്പലംജംഗ്ഷനില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ മെട്രോസ്റ്റേഷന് സമീപത്തുകൂടി ഇടത്തേക്കുതിരിഞ്ഞ് കണിയാമ്പുഴ റോഡിലേക്ക് ഇറങ്ങുന്നത് ഈ ഭാഗത്തും കുരുക്കുണ്ടാക്കുന്നു. വൈറ്റില സിഗ്നല്‍ ജംഗ്ഷനില്‍ നിലവിലെ മേല്പാലത്തിനുപകരം റൗണ്ട് എബൗട്ട് നിര്‍മ്മിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേനേയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലവിധ താത്പര്യങ്ങള്‍ കൊണ്ടാണ് സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കി ഫ്‌ളൈഓവറില്‍ പണി നടത്തിയത്. ഇതിന് മുകളിലൂടെയാണ് മെട്രോപ്പാത. അതിനാല്‍ ഇനിയൊരു വികസനം എളുപ്പവുമല്ല. റൗണ്ട് എബൗട്ടിനായി സര്‍വേകള്‍ കഴിഞ്ഞെങ്കിലും എന്താണ് ഇതിന്റെ ഭാവിയെന്ന് വ്യക്തമായിട്ടില്ല. മന്ത്രിയും എം.പിയും ജനപ്രതിനിധികളും എന്‍.എച്ച്.എ.ഐ അധികൃതരും പങ്കെടുത്ത സ്ഥലപരിശോധനയും നടന്നിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (20 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (32 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (46 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends