Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

പിണറായിയെ വെട്ടിവീഴ്ത്തി നിര്‍മല...ചോദിച്ചത് ഒന്നും കൊടുത്തില്ല ! രാജിക്കത്തുമായി ബാലഗോപാല്‍ ക്ലിഫ് ഹൗസിലേയ്ക്ക്...പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനെ പുതിയ ധനമന്ത്രിയാക്കാം ! പിണറായിയുടെ ധൂര്‍ത്തിന് പണികിട്ടിയത് മലയാളിക്ക്, കൈയ്യിട്ട് നക്കാന്‍ കിട്ടിയില്ല പൊട്ടിക്കരഞ്ഞ് പിണറായി

23 JULY 2024 08:55 PM IST
മലയാളി വാര്‍ത്ത

പ്രത്യേക സാമ്പത്തിക പാക്കേജില്ല, എയിംസില്ല, വിഴിഞ്ഞം തുറമുഖ വികസനത്തിന് സഹായവുമില്ല... മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണനിരാശ. സംസ്ഥാനത്തുനിന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇതാദ്യമായി ലോക്‌സഭയിലേക്ക് ബിജെപി പ്രതിനിധിയെ തിരഞ്ഞെടുത്തയച്ചിട്ടും കേരളത്തെ സംബന്ധിച്ച് ബജറ്റ് ബാക്കിവച്ചത് നിരാശമാത്രം. കേരള ഭരണത്തെക്കുറിച്ച് അത്രനല്ല അഭിപ്രായമില്ല നിര്‍മല സീതാരാമന് . കേരളം ഭരിക്കുന്നവര്‍ക്ക് ഏതു പദ്ധതിയിലും എന്തു കിട്ടും എന്ന ചിന്ത മാത്രമാണെന്നും കേരളത്തിലെ പദ്ധതികളിലെല്ലാം സര്‍വത്ര അഴിമതിയാണ് എന്നും പിണറായി സര്‍ക്കാരിന് കയ്യിട്ടുവാറാണ് ഇനി കേന്ദ്രത്തില്‍ നയാപൈസ ഇല്ലെന്നുമൊക്കെ ധനമന്ത്രി തുറന്നയിച്ചതുമാണ് . എന്നാലും ലോക്‌സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ ഒരു സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും തികഞ്ഞ നിരാശയാണ് ഫലം

കഴിഞ്ഞ ബജറ്റുകളിലെല്ലാം കേരളത്തിന്റെ പിടിപ്പുകേടിന്റെ പേരില്‍ തന്നെയാണ് കേന്ദ്ര ധനമന്ത്രി കേരളത്തെ തഴഞ്ഞിട്ടുള്ളത് . കേരളം ധനമന്ത്രി ബാലഗോപാല്‍ ആവട്ടെ പലവട്ടം രാജിയുടെ വാക്കാത്തത്തിയിട്ടുമുണ്ട്. കുത്തഴിഞ്ഞുപോയ കേരളത്തിന്റെ സാമ്പത്തികാവസ്ഥ ഒന്ന് നേരെയാക്കാന്‍ പാവം ബാലഗോപാല്‍ നെട്ടോട്ടമോടുകയാണ് . എന്നാല്‍ കിട്ടിയ പണമെല്ലാം വകമാറ്റി ചെലവഴിച്ച് ധൂര്‍ത്തിന്റെ പര്യായമായി മാറിയ മുഖ്യന്റെ നാട്ടില്‍ ധനമന്ത്രിക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ഇപ്പോള്‍ കേന്ദ്രവിഹിതം ഒന്നും കിട്ടിയില്ല എന്ന് നിലവിളിക്കുമ്പോഴും ഇതിന്റെ
കാരണഭൂതന്‍ മൗനത്തില്‍ തന്നെയാണ് . മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉള്‍പ്പടെയുള്ളവ കൊടുത്ത് തീര്‍ത്ത് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കേന്ദ്രത്തിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു . എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയും പോയിക്കിട്ടി

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 202425 മുതല്‍ രണ്ടുവര്‍ഷത്തേക്ക്, 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ലഭ്യമാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടതേയില്ല. 202223, 202324 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചതിലൂടെ വന്ന കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 24,000 കോടി എന്ന തുകയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് നേരത്തെ ധനമന്ത്രി കെ.എന്‍. വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പ്രത്യേക സഹായമായി 5,000 കോടി രൂപയും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും ലഭ്യമായില്ല. ദേശീയപാതാവികസനത്തിന് വായ്പയെടുത്ത വകയിലെ തുകയ്ക്ക് പകരമായി 6,000 കോടിരൂപ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നിരുപാധിക വായ്പ എടുക്കാനുള്ള അനുമതിയും തേടിയിരുന്നു. അതും അനുവദിച്ചില്ല. ബജറ്റിന് മുന്നോടിയായി നിര്‍മല സീതാരാമന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ കെ.എന്‍. ബാലഗോപാല്‍ ഉന്നയിച്ചിരുന്നത്.

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍വേ പ്രോജക്ടിന് വേഗത്തില്‍ അനുമതി നല്‍കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിരുന്നു. എന്നാല്‍ അതും നടപ്പായില്ല. തലശ്ശേരിമൈസൂരു, നിലമ്പൂര്‍നഞ്ചാഗുഡ് റെയില്‍പാതകള്‍ക്കായുള്ള സര്‍വേകളും ഡി.പി.ആര്‍. തയ്യാറാക്കല്‍ തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. കൂടുതല്‍ എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളും കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറിയും പരിഗണിക്കപ്പെട്ടില്ല. തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, സംസ്ഥാനത്ത് എയിംസ് വരുമെന്ന തരത്തില്‍ പലകുറി പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണയും എയിംസില്‍ കേരളത്തിന് നിരാശ മാത്രം ബാക്കി

സുവര്‍ണ വാഗ്ദാനങ്ങളുമായി 2016 ല്‍ അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമായി മാറുന്നത് കേരളം കണ്ടു . ഭക്ഷ്യക്കിറ്റും ക്ഷേമ പെന്‍ഷനുമടക്കം സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ പിണറായി വിജയന്‍ നല്‍കിയ ഔദാര്യമായി കേരളത്തെ തെറ്റിദ്ധരിപ്പിച്ചു.. എന്തുകാര്യത്തിലും അഴിമതിയുടെ സാധ്യത തേടി നടക്കുന്ന ഭരണാധിപന്മാരുള്ളപ്പോള്‍ കോരന് കഞ്ഞി ഇപ്പോഴും കുമ്പിള്‍ തന്നെ എന് പറഞ്ഞപോലെ പാവപ്പെട്ടവര്‍ക്കും ഇടനിലക്കാര്‍ക്കും ആശ്വാസത്തിന് വകയൊന്നും കണ്ടെത്താന്‍ കഴിയില്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (46 minutes ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (1 hour ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (1 hour ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (2 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (3 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (3 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (4 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (5 hours ago)

Malayali Vartha Recommends