Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

എല്ലാം കൈവിട്ടുപോയി... എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയത് അന്‍വറിന്റെ വിജയം; എല്ലാം തുടങ്ങി വച്ചത് അന്‍വര്‍

07 OCTOBER 2024 02:21 PM IST
മലയാളി വാര്‍ത്ത

എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയ നടപടിയ്ക്ക് തുടക്കമിട്ടത് യഥാര്‍ത്ഥത്തില്‍ പിവി അന്‍വറായിരുന്നു. ആരോപണമുന്നയിച്ച പി.വി. അന്‍വര്‍ മുഖ്യമന്ത്രിയുമായുള്ള കലഹത്തിനൊടുവില്‍ സ്വന്തമായി സംഘടനയുണ്ടാക്കിയ അതേദിവസം തന്നെയാണ് നടപടി. താന്‍ പരാതി ഉന്നയിച്ചയാളുടെ കസേര തെറിപ്പിച്ചതില്‍ അന്‍വറിന് അഭിമാനിക്കാം. അല്‍പം നേരത്തെയായിരുന്നെങ്കില്‍ അന്‍വര്‍ മുന്നണി വിടില്ലായിരുന്നു.

അതേസമയം താന്‍ നിലപാടെടുത്തപോലെ, അന്വേഷണം നടത്തി റിപ്പോര്‍ട്ട് വന്ന ശേഷമാണ് തീരുമാനമെന്ന് മുഖ്യമന്ത്രിക്കും വാദിക്കാം. ആര്‍.എസ്.എസ്. കൂടിക്കാഴ്ചയുടെ പേരില്‍ എ.ഡി.ജി.പി.യെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേ മതിയാവൂവെന്ന് വിട്ടുവീഴ്ചയില്ലാത്ത ആവശ്യം നിറവേറ്റാനായതിന്റെ നേട്ടം സി.പി.ഐ.ക്കും അവകാശപ്പെടാം.

സി.പി.എമ്മിനെയും സര്‍ക്കാരിനെയും ഉലച്ച ആരോപണങ്ങളില്‍ തിങ്കളാഴ്ച നിയമസഭ തിളയ്ക്കാനിരിക്കേയാണ് മുഖംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാല്‍, വിവാദച്ചുഴിയില്‍ സര്‍ക്കാരിന് ഏറെ പരുക്കേറ്റതിനാല്‍, വൈകിയെത്തിയ നടപടി തിളക്കം കുറച്ചെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു എ.ഡി.ജി.പി.ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ അന്‍വറിന്റെ ആരോപണങ്ങള്‍. തൊട്ടടുത്തദിവസം തന്നെ മുഖ്യമന്ത്രി ഡി.ജി.പി.യുടെ നേതൃത്വത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചെങ്കിലും അലയൊലി അടങ്ങിയില്ല.


തൊട്ടുപിന്നാലെ, ആര്‍.എസ്.എസ്. ദേശീയ നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരെ എ.ഡി.ജി.പി. കണ്ടതും പുറത്തുവന്നു. തുടക്കംമുതല്‍ തൃശ്ശൂര്‍പ്പൂരം കലക്കലില്‍ സംഘപരിവാര്‍ ഇടപെടല്‍ സംശയിച്ചുനിന്ന സി.പി.ഐ., ഇതോടെ, എ.ഡി.ജി.പി.യെ നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇടതുമുന്നണി ഘടകകക്ഷിയായ ആര്‍.ജെ.ഡി.യും ഉറച്ച നിലപാടെടുത്തു.

ഇളകിമറിഞ്ഞ വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയും അന്‍വറും തമ്മിലുള്ള ഏറ്റുമുട്ടലായി കാര്യങ്ങള്‍ നീങ്ങി. അന്‍വറിനെ സി.പി.എമ്മും എല്‍.ഡി.എഫും തള്ളിപ്പറഞ്ഞതോടെ, നേര്‍ക്കുനേര്‍ യുദ്ധമായി. അജിത്തിനെ മാറ്റണമെന്ന നിലപാട് നേരിട്ടറിയിക്കാന്‍ ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടു.

അവസാനം മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവര്‍ത്തിക്കുക. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെന്‍സസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും.

വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവയ്ക്കണം. വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.

വന്യമൃഗശല്യത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തണം. മനുഷ്യ മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയര്‍ത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികള്‍ക്ക് അനവദിക്കണം. സ്‌കൂള്‍ സമയം 8 മുതല്‍ 1 വരെ ആക്കണം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (2 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (2 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (3 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (3 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (3 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (3 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (4 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (6 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (6 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (7 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (13 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (14 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (14 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (14 hours ago)

Malayali Vartha Recommends