കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മരുതോങ്കര കക്കുടാരത്തിൽ നെല്ലിപറമ്പത്ത് ഷിംജിത്തിന്റെ മകൻ പൃഥ്വിജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30-ഓടെ ഓത്തിയോട്ട് സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. പൃഥ്വിജിത്ത് കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബുള്ളറ്റിൽ സഞ്ചരിക്കവേ, ഇടതുഭാഗത്തെ ഓത്തിയോട്ട് സിറാജുൽഹുദാ കോംപ്ലക്സ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറുമായി കൂട്ടിയിടിച്ചു.
ആ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പൃഥ്വിജിത്തിനെ ഉടനടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്.
"
അതേസമയം, ഒറ്റപ്പാലത്ത് റോഡിലെ കുഴി കണ്ട് വഴി മാറിവന്ന ലോറി യുവാക്കൾ സഞ്ചരിച്ച ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) മരിച്ചു.. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരൻ സഞ്ജയിന് (29) ഗുരുതര പരുക്കേറ്റു. സനൂപ് തൽക്ഷണം മരിച്ചു. സഞ്ജയിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ ഭാഗത്തുനിന്നു പാലക്കാട് ഭാഗത്തേക്കു പോയിരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. റോഡുകളിലുള്ള കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾ ഇപ്പോൾ നിരവധിയാകുകയാണ്.
"
https://www.facebook.com/Malayalivartha


























