Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

അന്യസംസ്ഥാനക്കാരാണോ നമ്മുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നത്...? കേരളത്തിൽ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയതിൽ ഭൂരിഭാഗവും മലയാളികള്‍

09 FEBRUARY 2018 07:13 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവർ അന്യസംസ്ഥാനക്കാരാണെന്നാണ് മലയാളികൾ കരുതുന്നത്. ഏതെങ്കിലും ഒരു അന്യസംസ്ഥാനക്കാരനെ കണ്ടാൽ അവരെ സംശയാസ്പദമായി മാത്രമേ മലയാളികൾ കാണുന്നുള്ളൂ. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട സംഭവങ്ങളിൽ നിന്നും ഇത് തന്നെയാണ് വ്യക്തമാകുന്നത്. കുട്ടികളെ കാണാതാകുന്നതിൽ ചില അന്യസംസ്ഥാനക്കാർ ഉൾപ്പെട്ടേക്കാം. എന്നാൽ എല്ലാവരെയും ഒരേകണ്ണിൽ കാണേണ്ടതില്ല. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവർ അന്യസംസ്ഥാനക്കാരാണെന്ന് കരുതുന്നവർ അറിഞ്ഞോളൂ...കേരളത്തിലെ കുട്ടികളെ തട്ടികൊണ്ട് പോയ കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും മലയാളികളാണ്.

കേരളത്തിൽ കഴിഞ്ഞവര്‍ഷം മാത്രം 1774 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതില്‍ 1725 പേരെ കണ്ടെത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇതര സംസ്ഥാനക്കാരെന്ന വാദം തെറ്റെന്നും ഇൗ കണക്കുകളിൽനിന്നും വ്യക്തമാണ്. 2017ൽ പിടിയിലായ 199 പ്രതികളില്‍ 188 പേരും മലയാളികളാണ്. സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നെന്നും ഇതര സംസ്ഥാനക്കാരാണ് പ്രധാന പ്രതികളെന്നുമുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായപ്പോഴാണ് സത്യമതല്ലെന്ന് വെളിപ്പെടുന്നത്.

199ലെ 10 പേര്‍ മാത്രമാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍. ഇതില്‍ ആറുപേര്‍ തമിഴരും രണ്ടുപേര്‍ വീതം അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഒൗദ്യോഗിക കണക്ക് നോക്കിയാല്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ എണ്ണം ഭീമമായി വര്‍ധിച്ചിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കുട്ടികളെയാണ് കൂടുതലും കാണാതാകുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ ഭിക്ഷാടന മാഫിയയാണെന്ന് പൊലീസ് വിചാരിക്കുന്നില്ല. എന്നാല്‍, എന്തിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെന്നതിന് കൃത്യമായ മറുപടി നല്‍കാന്‍ പൊലീസിനും ആകുന്നില്ല. കുട്ടികളെ കാണാതാകുന്ന സംഭവം വ്യാപകമായ പശ്ചാത്തലത്തില്‍ 2015ല്‍ ആഭ്യന്തര, സാമൂഹിക വകുപ്പുകളുടെ നേതൃത്വത്തില്‍ 'ഒാപറേഷന്‍ വാത്സല്യ' പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. എന്നാൽ കഷ്ടിച്ച്‌ ഒന്നരമാസം മാത്രമായിരുന്നു ഇൗ പദ്ധതി മുന്നോട്ടുപോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയില്‍വേ ട്രാക്കില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ  (7 minutes ago)

ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി  (18 minutes ago)

അണ്വായുധം പരീക്ഷിച്ചോ.? പാകിസ്താനില്‍ ഭൂചലനം ഷെഹ്ബാസ് ഷെരീഫ് മുങ്ങി..? അമൃത്സറിൽ സ്ഫോടനം..!  (24 minutes ago)

ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി  (27 minutes ago)

മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു  (48 minutes ago)

ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും...  (1 hour ago)

തമിഴ്നാട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദ്യാ  (1 hour ago)

ഉമിനീരും രക്തവും പരിശോധിച്ച് മരണകാരണം പേവിഷബാധയാണെന്ന്  (1 hour ago)

കാറിടിച്ച് രണ്ടരവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ആംബുലന്‍സ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ ചികിത്സയിലിരുന്ന  (2 hours ago)

'ഓപ്പറേഷന്‍ സിന്ദൂറിന്റെ' പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍...  (2 hours ago)

മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി  (2 hours ago)

റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.  (3 hours ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ വ്യോമഗതാഗതത്തിനും വി.വി.ഐ.പി യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ....  (3 hours ago)

Malayali Vartha Recommends