Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കുട്ടിക്കച്ചവടം തകര്‍ക്കുന്നു... സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍... ജനസേവാ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പുറത്താകുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍; കുട്ടികള്‍ എവിടെ നിന്ന് വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ഉള്ള വിവരം ആര്‍ക്കും ലഭ്യമല്ല

21 MAY 2018 10:36 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍. ജനസേവാ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അനാഥാലയങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചകളിലേക്ക് ഉയരുന്നു.

കേരളത്തില്‍ ആര്‍ക്കു വേണമെങ്കിലും അനാഥാലയം തുടങ്ങാമെന്നതാണ് അവസ്ഥ. ജനസേവാ ശിശുഭവനില്‍ കുട്ടികളുടെ കണക്കില്‍ വൈരുദ്ധ്യമുണ്ടെന്ന സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പ്രസ്താവന കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നതാണ്. പലപ്പേഴും അനാഥാലയം നടത്തിപ്പുകാരാണ് കുട്ടികളുടെ കണക്ക് എഴുതിയുണ്ടാക്കുന്നത്. കുട്ടികള്‍ എവിടെ നിന്ന് വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ഉള്ള വിവരം ആര്‍ക്കും ലഭ്യമല്ല. ഇതെല്ലാം കൃത്യമായി മനസിലാക്കേണ്ട സാമൂഹ്യനീതി വകുപ്പിന് ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ല.

അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യാനുസരണം സ്വാതന്ത്ര്യം നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള മനുഷ്യാവകാശ കമ്മീഷന്‍ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അന്ന് കമ്മീഷന്‍ ഐ ജിയായിരുന്ന എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. അക്കാലത്താണ് കേരളത്തില്‍ കുട്ടിക്കടത്ത് നടന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നൂറ് കണക്കിന് കുട്ടികളെയാണ് കടത്തികൊണ്ടു വരുന്നത്. ഇതിപ്പോഴും തുടരുന്നു. കേരളത്തില്‍ മികച്ച ജീവിത നിലവാരമുണ്ടെന്ന് പറഞ്ഞാണ് നിര്‍ദ്ധനരായ ഇതര സംസ്ഥാനക്കാരായ കുട്ടികളെ കേരളത്തിലെത്തിക്കുന്നത്. കേരളത്തിലെത്തുന്ന കുട്ടികള്‍ എങ്ങോട്ടാണ് പോകുന്നതെന്നത് സംബന്ധിച്ച് യാതൊരു വിവരവും സര്‍ക്കാരിനില്ല. സാമൂഹ്യനീതി വകുപ്പാണ് ഇത്തരം കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്. 

അനാഥാലയങ്ങളുടെ രാഷ്ട്രീയ ആഭിമുഖ്യമാണ് നിയന്ത്രണത്തിലുള്ള പ്രധാന വെല്ലുവിളി. പല അനാഥാലയങ്ങളും നടത്തുന്നത് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികളാണ്. ലീഗിന്റെ സ്ഥാപനങ്ങളാണ് മലപ്പുറത്തുള്ളതില്‍ അധികവും. പലതിന്റെയും ചെയര്‍മാന്‍ പാണക്കാട് തങ്ങളാണ്. സര്‍ക്കാര്‍ ഏത് തന്നെയായാലും ഇത്തരക്കാരെ നിയന്ത്രിക്കാനാവില്ല.

ഐ.ജി. ശ്രീജിത്ത് അന്വേഷണവുമായി മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും മാറ്റുകയാണ് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. ഒരിക്കലും അനാഥാലയങ്ങളെ കുറിച്ചുള്ള ഒരന്വേഷണവും പാര്‍ട്ടികള്‍ അംഗീകരിച്ച് നല്‍കില്ല. കാരണം കോടികളാണ് അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും രാജ്യത്തിനകത്തും പുറത്തും നിന്നും നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. അനാഥാലയം പൊന്‍മുട്ടയിടുന്ന താറാവാണ്. അതിനെ കൊല്ലാന്‍ നടത്തിപ്പുകാര്‍ അനുവദിക്കില്ല.

സാമൂഹിക പ്രവര്‍ത്തനമാണ് കേരളത്തിലിപ്പോള്‍ ലാഭകരമായ ബിസിനസ്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെ പേരില്‍ പോലീസിന് കേസെടുക്കേണ്ട സാഹചര്യം പോലുമുണ്ടായി. തെരുവിന്റെ മക്കളെ പുനരധിവസിപ്പിക്കുന്ന സാമൂഹിക പ്രവര്‍ത്തകന് തട്ടിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന എല്ലാ സാമ്പത്തിക സഹായവും നിര്‍ത്തിവച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. സാമൂഹിക പ്രവര്‍ത്തനത്തിന്റെ മറവില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളും അവയവ തട്ടിപ്പുകളും നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിക്കുന്ന സൂചന. ചില സ്ഥലങ്ങളിലെങ്കിലും ലൈംഗിക പീഡനം നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ആരും ഒന്നും കാണാതെ ആരെയും നന്നാക്കാനിറങ്ങില്ലെന്നാണ് സര്‍ക്കാരും പോലീസും കരുതുന്നത്. എല്ലാറ്റിനും പിന്നിലും വ്യക്തമായ അജണ്ടയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതില്‍ പ്രധാനം കോടികളുടെ സാമ്പത്തിക സഹായം തന്നെയാണ്.

ജനസേവാ ശിശുഭവനില്‍ രേഖകളിലുള്ള കുട്ടികളെ നേരിട്ട് കാണാനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അപ്പോള്‍ കുട്ടികള്‍ എവിടേക്കാണ് പോയത്? അതോ ഗ്രാന്റ് തട്ടിക്കാനുള്ള കള്ള കണക്കായിരുന്നോ? അനാഥായങ്ങള്‍ നിയന്ത്രിക്കാതിരുന്നാല്‍ നഷ്ടപ്പെടുന്നത് കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (15 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (54 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (2 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (3 hours ago)

Malayali Vartha Recommends