Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീരില്‍ സര്‍ക്കാര്‍ ഒലിച്ചുപോകാതെ, ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കണം ഇല്ലെങ്കില്‍ മൂന്ന് കൊല്ലം കഴിയുമ്പോള്‍ ജനം മറുപടിപറയും... ബാലറ്റിലൂടെ...

29 MAY 2018 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ കസ്റ്റഡി മരണങ്ങളിലും കൊലപാതകങ്ങളിലും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീര്‍ തോരുന്നില്ല. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പൊലീസിനെ വരുതിയില്‍ നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് ആവുന്നില്ല. ഇതിനെതിരെ എല്‍.ഡി.എഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി കൊല്ലപ്പെട്ടത് മുതല്‍ ഏറ്റവും അവസാനം കെവിന്‍ എന്ന നവവരന്‍ കോട്ടയത്ത് ദുരഭിമാന കൊലയ്ക്ക് ഇരയായത് വരെ പിണറായി സര്‍്ക്കാരിന്റെ ശോഭയ്ക്ക് നിറംകെടുത്തുന്നു.

2017 ജനുവരിയിലാണ് ഹോസ്റ്റലിലെ ശുചി മുറിയില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണു പ്രണോയിയെ കണ്ടത്. കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോളജ് അധികൃതര്‍ നടപടി എടുക്കുമെന്ന ഭയപ്പാടിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസ് നല്‍കിയ മറുപടി. പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജിലെ ഇടിമുറിയും ചോരപ്പാടുകളും ദുരൂഹതകളിലേക്ക് വഴി തുറന്നു. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. സ്വാശ്രയ കോളജുകള്‍ക്ക് എതിരെ സമരകാഹളം മുഴങ്ങി. അന്വേഷണം കോളജ് ഉടമ കൃഷ്ണദാസിലേക്കും പി.ആര്‍.ഒയിലേക്കും നീങ്ങി. മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനാണ് പി.ആര്‍.ഒ. ഇവരെ രണ്ട് പേരെയും തൊടാന്‍ പൊലീസ് മടികാണിച്ചു. സംഭവം വിവാദമായതോടെയാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ജിഷ്ണുപ്രണോയിയുടെ കുടുംബം സി.പി.എം പ്രവര്‍ത്തകരായിട്ട് പോലും ആ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല.

ജിഷ്ണുപ്രണോയിയുടെ മരണം കാര്യക്ഷമമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജയും ബന്ധുക്കളും ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പിന്നീടാണ് കേസ് സി.ബി.ഐക്ക് വിട്ടത്. മുടി നീട്ടിവളര്‍ത്തിയതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതികളായ പൊലീസുകാരെ ആദ്യം സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീടവര്‍ സര്‍വ്വീസില്‍ കയറി. അന്വേഷണം എങ്ങുമെത്തിയില്ല. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ സി.പി.എം പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത്. കേസ് സി.ബി.ഐക്ക് വിടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ അതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങി. തുടര്‍ന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. 

വരാപ്പുഴയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ശ്രീജിത്ത് എന്ന യുവാവിനെ രാത്രിയാണ് പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് കൊന്നത്. സംഭവത്തില്‍ റൂറല്‍ എസ്.പിയെയും എസ്.ഐയെയും സസ്‌പെന്റ് ചെയ്തു. അന്വേഷണം നടക്കുകയാണ്. വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ എന്ന സി.പി.എം പ്രവര്‍ത്തകന്റെ വീട് ഒരു സംഘം ആക്രമിച്ചതില്‍ മനംനൊന്താണ് അയാള്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രാദേശിക സി.പി.എം നേതാക്കള്‍ ഇടപെട്ട് വേറൊരു ശ്രീജിത്തിന് പകരം മരിച്ച ശ്രീജിത്തിനെ പ്രതിയാക്കുകയായിരുന്നു. ശ്രീജിത്ത് പ്രതിയാണെന്ന് വാസുദേവന്റെ മകന്റെ കള്ളമൊഴി വരെ പൊലീസ് സൃഷ്ടിച്ചു. ഇതിനെതിരെ വാസുദേവന്റെ മകന്‍ തന്നെ രംഗത്തെത്തി. സി.പി.എം പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ശ്രീജിത്ത്. അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നു. അങ്ങനെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രദേശത്ത് ബി.ജെ.പി ജയിച്ചു. ഇതേ തുടര്‍ന്നുള്ള പകയാണ് ശ്രീജിത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമ്മയും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു. 

കണ്ണൂര്‍ മാഹിയിലെ സി.പി.എം പ്രവര്‍ത്തകനായ ബാബു രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മുക്കാല്‍ മണിക്കൂറിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകനായ ഷമേജിനെയും കൊലപ്പെടുത്തി. രണ്ട് കേസുകളിലും ചില പ്രതികളെ അറസ്റ്റ് ചെയ്തു. അതോടെ എല്ലാം അവസാനിച്ച മട്ടാണ്. കൊല്ലപ്പെച്ച ബാബുവിനും ഷമേജിനും ഭാര്യയും മക്കളുമുണ്ട്. അവരുടെ കണ്ണൂനീരിന് ഒരേനിറമാണെങ്കിലും അത് കാണാന്‍ രാഷ്ട്രീയ എതിരാളികള്‍ക്കായില്ല. ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയുടെ കണ്ണീര്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കിയെങ്കിലും ശ്രീജിത്തിന് പകരമാവില്ലത്. ആര്യനന്ദ എന്ന ചെറിയ മോളുണ്ട് ശ്രീജിത്തിന്. അമ്മ ശ്യാമള മകനെയോര്‍ത്ത് ഇന്നും വിലപിക്കുന്നു. വീടിന് അടുത്ത് വരെ എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയില്ല. കെവിന്റെ അമ്മ മേരിയും ഭാര്യ നിനുവും ഇനി എങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കുമെന്നറിയില്ല.

ഇങ്ങനെ അമ്മമാരുടെയും ഭാര്യമാരുടെയും പറക്കമുറ്റാത്ത മക്കളുടെയും കണ്ണീരും ശാപവും പേറി പിണറായി സര്‍ക്കാരും അദ്ദേഹത്തിന്റെ പൊലീസും ഭരണം തുടരുന്നു. തുടര്‍ഭരണം എന്ന ലക്ഷ്യവുമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്. കാരണം രാജ്യത്ത് സി.പി.എമ്മിന് അധികാരമുള്ള ഏക സംസ്ഥാനം കേരളമാണ്. ബാംഗാള്‍ നേരത്തെ കൈവിട്ടു, ഇപ്പോ ത്രിപുരയും പോയി. ആകെയുള്ള കേരളവും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീരില്‍ ഒലിച്ചുപോകാതെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ മൂന്ന് കൊല്ലം കഴിയുമ്പോഴവര്‍ മറുപടിപറയും... ബാലറ്റിലൂടെ... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (48 minutes ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (55 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (1 hour ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (3 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (3 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends