കേരള മണ്ണിലേക്ക് ചികിത്സയുമായി എത്തിയ വിദേശ വനിതയുടെ കൊലപാതകം സിനിമയാകുന്നു... അധികൃതർ മുടിവയ്ക്കുന്നത് പുറം ലോകത്തെ അറിയിക്കാൻ അണിയറയിൽ നീക്കം; ലിഗയെ കാണാതായത് മുതൽ ഇവരുടെ കുടുംബത്തിനോടൊപ്പം സഹായത്തിന് ഉണ്ടായിരുന്ന വ്യക്തി ചലച്ചിത്ര സംവിധായകൻ

കേരള മണ്ണിലേക്ക് ചികിത്സയുമായി എത്തിയ വിദേശ വനിതയുടെ കൊലപാതകം സിനിമയാകുന്നു. ലാത്വിയന്‍ സ്വദേശിയായിരുന്ന യുവതി ചികിത്സാര്‍ഥമാണ് കേരളത്തിലെത്തിയത്. ചികിത്സയിലിരിക്കെ കാണാതായ ഇവരെ മാസങ്ങള്‍ക്ക് ശേഷം കോവളത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ മരിച്ച് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമയുടെ ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന ഇൻഡോ-ഐറിഷ് പ്രൊഡക്ഷൻസിന്‍റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുക.
പറയുന്ന വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് അന്താരാഷ്ട്ര തലത്തിൽ ചിത്രം എത്തിക്കണമെന്നാണ് അണിയറക്കാരുടെ ആഗ്രഹം. ലിഗയെ കാണാതായത് മുതൽ ഇവരുടെ കുടുംബത്തിനോടൊപ്പം സഹായത്തിന് ഉണ്ടായിരുന്ന വ്യക്തിയാണ് ചലച്ചിത്ര സംവിധായകൻ വിജുവർമ്മ. അതിനാൽ അദ്ദേഹത്തിന് ഇത് നന്നായി അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ലിഗയുടെ ബന്ധുക്കള്‍ പറയുന്നു.
ലിഗയെ കാണാതായത് മുതൽ കുടുംബം നടത്തിയ തെരച്ചിലും അധികാരികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് നേരിട്ട വെല്ലുവിളികളും സിനിമയുടെ പശ്ചാത്തലമാകും. അടുത്ത ആഴ്ചയോടെ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
https://www.facebook.com/Malayalivartha























