Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

നാല്‍പതിലേറെ ധീരജവാന്മാര്‍ ഭാരതത്തിന്റെ മണ്ണില്‍ എരിഞ്ഞുവീണ നികൃഷ്ടമായ പുല്‍വാമാ ഭീകര ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞതും രാഷ്ട്രമാകെ കണ്ണുനീര്‍ തൂകുമ്പോള്‍ നരേന്ദ്ര മോദി എന്തു ചെയ്യുകയായിരുന്നു? തെളിവുകള്‍ പുറത്ത്

22 FEBRUARY 2019 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നാല്‍പതിലേറെ ധീരജവാന്മാര്‍ ഭാരതത്തിന്റെ മണ്ണില്‍ എരിഞ്ഞുവീണ നികൃഷ്ടമായ പുല്‍വാമാ ഭീകര ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞതും രാഷ്ട്രമാകെ കണ്ണുനീര്‍ തൂകി. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നാടിന്റെ വീരപുത്രന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പക്ഷേ, ഒരാള്‍ മാത്രം ആ വിവരം അറിഞ്ഞിട്ടും വരാന്‍ പോകുന്ന തിരിഞ്ഞെടുപ്പില്‍ തനിക്കുവേണ്ടിയുള്ള പ്രചാരണ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നു. ആരാണെന്നോ ആ മനുഷ്യന്‍? മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോദി. ഈ വിവരം തെളിവ് സഹിതം പുറംലോകത്തോടു വിളിച്ചു പറയുകയായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേവാല.

പുല്‍വാമയില ഭീകരാക്രമണം നടന്നതിനുശേഷവും പ്രധാനമന്ത്രി നരേന്ദ്രമോഡി മണിക്കൂറുകളോളം ഷൂട്ടിങിലായിരുന്നു എന്നാണ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയുടെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളള ഡോക്യുമെന്റിയില്‍ അഭിനയിക്കുകയായിരുന്നു പ്രധാനമന്ത്രി. വൈകിട്ട് 3.10ന് ആണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. ആ ദുരന്ത വാര്‍ത്ത ലോകം മുഴുവന്‍ പരന്നിട്ടും മോദി ഷൂട്ടിങ് നിര്‍ത്തി വെയ്ക്കാന്‍ തയ്യാറായില്ല. ആക്രമണം നടന്ന ശേഷവും മണിക്കൂറുകളോളം ഷൂട്ടിങ് തുടര്‍ന്നു. 6.45 വരെ മോദി പാര്‍ക്കിലുണ്ടായിരുന്നു. ജിം കോര്‍ബെറ്റ് പാര്‍ക്കിലെ മോദിയുടെ ചിത്രങ്ങള്‍ ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുര്‍ജേവാല പ്രദര്‍ശിപ്പിച്ചത്. രാജ്യം മുഴുവന്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ നൈനിറ്റാള്‍ രാംനഗറില്‍ ഭക്ഷണവും കഴിച്ച് ആനന്ദിക്കുകയായിരുന്നു നരേന്ദ്ര മോദിയെന്നും സുര്‍ജേവാല ആരോപിച്ചു.

സൈന്യത്തെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ എന്നാണ് സുര്‍ജേവാലയുടെ ചോദ്യം. ഇന്ത്യയെ നടുക്കിയ ആ സംഭവത്തിന്റെ പേരില്‍ ദേശീയ ദുഃഖാചരണം നടത്തുവാന്‍പോലും മറന്നുപോയ പ്രധാനമന്ത്രി എന്നാണ് നരേന്ദ്ര മോദിയെ സുര്‍ജെവാല വിശേഷിപ്പിച്ചത്. അദ്ദേഹം ഉത്തരവാദിത്തം നിറവേറ്റാന്‍ മറന്നുപോവുകയായിരുന്നു.

രാജ്യം മുഴുവന്‍ ഞെട്ടലോടെയാണ് സുര്‍ജേവാലയുടെ ആരോപണം ശ്രവിച്ചത്. അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ അത് അത്യന്തം ദുഃഖകരമായ വാര്‍ത്തയായിപ്പോയി എന്നാണ് പലരും പറഞ്ഞത്. എന്നാല്‍, അപകടം മനസ്സിലാക്കിയ ബിജെപി വളരെ ശക്തമായാണ് സുര്‍ജേവാലയെ ആക്രമിക്കാനെത്തിയത്. രാജ്യസ്‌നേഹികള്‍ മോദിയെ വിമര്‍ശിച്ചുകൂടാ എന്ന പതിവ് പ്രയോഗങ്ങള്‍ തന്നെയായിരുന്നു അതില്‍ കൂടുതലും. ലോകം മുഴുവന്‍ ഒറ്റക്കെട്ടായി ഇന്ത്യയുടെ പുറകില്‍ അണിനിരക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തനിനിറം വെളിപ്പെട്ടുവെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. സുര്‍ജേവാലയുടെ ആരോപണം കേട്ടാല്‍ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസിന് നേരത്തെ അറിയാമായിരുന്നുവെന്നു തോന്നും. തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

എന്നാല്‍, ബാലിശമായ തറുതല പറച്ചിലല്ലാതെ കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ ഒരു യുക്തിയും ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്കു പിന്നില്‍ അണിനിരക്കുക എന്നാല്‍ മോദിക്കു പിന്നില്‍ അണിനിരക്കണമെന്ന മുട്ടാപ്പോക്കിലേക്കാണ് ബിജെപി നിലകൊള്ളുന്നത് എന്നാണ് ഇതിനെക്കുറിച്ച് ഉയര്‍ന്ന പ്രസക്തമായ മറുപടി. ഭീകരരെ അമര്‍ച്ച ചെയ്യുമെന്നു പറഞ്ഞ് അധികാരത്തിലേറിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതാണ് കാണുന്നത്. സത്യത്തില്‍ ഈ സാഹചര്യത്തില്‍ മോദിയെ ന്യായീകരിക്കുന്നവരാണ് ദേശദ്രോഹം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍ ഉണ്ടാകുന്നത്,

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി ശ്രദ്ധിച്ചു നോക്കിയാല്‍ മറ്റൊരു കാര്യം മനസ്സിലാകും. ഭീകരാക്രമണത്തോട് ശരിയായ രീതിയില്‍ പ്രതികരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തെറ്റ് പറ്റി. സംഭവം നടന്ന് വളരെ നേരത്തിനു ശേഷവും അദ്ദേഹം ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ആയിരുന്നു എന്നു പറയുന്നത് നേരാണ്. അതു സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ വാര്‍ത്ത അറിഞ്ഞിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അറിഞ്ഞില്ലെന്നു പറയുന്നത് വളരെ ലജ്ജാകരമായ വസ്തുതയാണ്.

ഭീകരാക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസിന് നേരത്തെ അറിയാമായിരുന്നോ എന്നാണ് കേന്ദ്രമന്ത്രിയുടെ ചോദ്യം. മുട്ടാപ്പോക്ക് മറുപടിയ്ക്ക് നല്ല ഉദാഹരണമാണിത്. നേരത്തേ അറിഞ്ഞ് പ്രധാനമന്ത്രി സംഭവസ്ഥലത്തെത്തണമെന്നല്ല രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞത്. ആ സംഭവം ലോകമാകെ അറിഞ്ഞിട്ടും മണിക്കൂറുകളോളം നരേന്ദ്ര മോദി ജിം കോര്‍ബറ്റ് പാര്‍ക്കില്‍തന്നെ ആയിരുന്നു എന്നാണ്. സംഭവം നടന്നത് പകല്‍ 3.10ന്. വൈകിട്ട് 6.40 വരെ ചാനല്‍ സംഘത്തോടൊപ്പം നടന്ന് അദ്ദേഹം അഭിനയിച്ചു. ബോട്ടു യാത്ര ചെയ്തു. മുതലകളെ വീക്ഷിച്ചു. വൈകിട്ട് എഴു മണിക്ക് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍നിന്ന് ചായയും വടയും കഴിച്ചു. ഇതെല്ലാം ആരും നിഷേധിക്കുന്നില്ല.

അതേസമയം, ഇതിനിടയില്‍ ഉച്ചകഴിഞ്ഞ് പങ്കെടുക്കേണ്ടിയിരുന്ന രുദ്രപൂരിലെ റാലി പൊതുസ്ഥലത്തുള്ളതായതിനാല്‍ ഒഴിവാക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ വാര്‍ത്ത അതിനകം അദ്ദേഹം അറിഞ്ഞു എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. പൊതുസ്ഥലത്ത് ദുഃഖം പ്രടിപ്പിക്കണെന്നും മോദിക്കറിയാം. ഇതില്‍ മോദിയുടെ ഇരട്ടത്താപ്പും വഞ്ചനയും തെളിഞ്ഞുകാണാം. രഹസ്യമായി അദ്ദേഹം സിനിമാ അഭിനയം തുടരുകയും ചെയ്തു. മോദി ഹിമാലയത്തില്‍ താമസിച്ച കാലം അടിസ്ഥാനമാക്കി ഡിസ്‌കവറി ചാനല്‍ നിര്‍മ്മിക്കുന്ന പ്രത്യേക ഡോക്കുമെന്ററിക്കു വേണ്ടിയായിരുന്നു ചിത്രീകരണം. തിരഞ്ഞെടുപ്പിനു മുമ്പ് അത് പുറത്തുവരണമെന്ന അത്യാവശ്യമുണ്ടായിരുന്നു. അതാണ് രാജ്യം പൊട്ടിക്കരയുമ്പോഴും പ്രധാനമന്ത്രി അഭിനയത്തില്‍ മുഴുകാന്‍ കാരണം.

എന്തായാലും, മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാണെന്ന ഒറ്റക്കാരണം പറഞ്ഞ് എത്രകാലമാണ് ബിജെപി മുന്നോട്ട് പാവുക എന്ന ചോദ്യം രാജ്യമാകെ ഉയരുന്നുണ്ട്. പലരെയും ഇതിന്റെ പേരില്‍ ജയിലിടച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും ഇതിനെതിരേ കൂടുതല്‍ പ്രതികരണമുണ്ടാകാനാണ് സാദ്ധ്യത. മോദിയും ഇന്ത്യയും രണ്ടാണെന്നും പരസ്പര വിരുദ്ധമാണെന്നും വരും ദിനങ്ങളില്‍ വ്യക്തമാകുമെന്നും പ്രതികരണം വന്നു തുടങ്ങിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ  (8 hours ago)

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍  (8 hours ago)

ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ  (8 hours ago)

ശബരിമലയിൽ സുഖദര്‍ശനം, തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി  (8 hours ago)

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വ  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  (9 hours ago)

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?  (9 hours ago)

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (10 hours ago)

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!  (10 hours ago)

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...  (11 hours ago)

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (11 hours ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (11 hours ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (11 hours ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (11 hours ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (11 hours ago)

Malayali Vartha Recommends