Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

നരേന്ദ്രമോദി കളം മാറ്റുന്നു; ? പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരിയിലോ ശശിതരൂരിന്റെ തിരുവനന്തപുരത്തോ അദ്ദേഹം മത്സരിക്കണമെന്ന കാര്യം ഉന്നത ബി ജെപി വൃത്തങ്ങളുടെ പരിഗണനയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ സംസ്ഥാനത്തിൽ മത്സരിക്കുമോ?

22 FEBRUARY 2019 09:06 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ സംസ്ഥാനത്തിൽ മത്സരിക്കുമോ? പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരിയിലോ ശശിതരൂരിന്റെ തിരുവനന്തപുരത്തോ അദ്ദേഹം മത്സരിക്കണമെന്ന കാര്യം ഉന്നത ബി ജെപി വൃത്തങ്ങളുടെ പരിഗണനയിലുണ്ട്. ഇന്ത്യയിലെ ഏത് മണ്ഡലത്തിൽ നിന്നും ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയാണ് മോദി.

ഒരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുമ്പോൾ സമീപ മണ്ഡലങ്ങളിലൊക്കെ അതിന്റെ അണുരണനങ്ങളുണ്ടാകും. അതായത് കന്യാകുമാരിയിൽ അദ്ദേഹം മത്സരിച്ചാൽ ബി ജെ പിയുടെ കാറ്റ് തിരുവനന്തപുരത്തേക്കും വീശും. തിരുവനന്തപുരത്ത് മത്സരിച്ചാൽ കന്യാകുമാരിയിലും സമീപ സ്ഥലങ്ങളിലും ബി ജെ പി കാറ്റടിക്കും. അതാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.

കേരളം ബിജെപിയെ സംബന്ധിച്ച് ബാലികേറാമലയാണ്. അവിടെ വേരുറപ്പിക്കണമെങ്കിൽ അത്രയും തലപ്പൊക്കമുള്ള ഒരു സ്ഥാനാർത്ഥി വരണം . അതിന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സാധ്യത മോദി തന്നെയാണ്. അങ്ങനെയൊരാളെ തിരുവനന്തപുരത്ത് ഇറക്കിയാൽ ഒന്നിൽ കൂടുതൽ സീറ്റ് കേരളത്തിൽ പിടിക്കാമെന്ന് ബിജെപി കരുതുന്നു.

കേരളത്തിൽ തെക്കൻ ജില്ലയിലെ ഒരു സീറ്റിൽ ബി ജെ പിക്ക് സാധ്യത കാണുന്നവർ നിരവധിയാണ് .അത് തിരുവനന്തപുരമാണ് . ഏഷ്യാനെറ്റിന്റെ സർവേ ഫലത്തിലും തെക്കൻ ജില്ലയിൽ ഒരു സീറ്റ് ഉറപ്പിച്ചിരുന്നു. അത് തിരുവനന്തപുരം തന്നെയാണ്. ശശിതരൂരിനെ പോലെ ഒരാൾ മത്സരിക്കുമ്പോൾ അന്തർ ദേശീയ പ്രശസ്തനായ ഒരു സ്ഥാനാർത്ഥി എതിരാളിയാകുന്നതിൽ ഒരു തെറ്റുമില്ല. സി പി ഐ സ്ഥാനാർത്ഥിയായി പരിഗണനയിലുള്ളത് ആനി രാജയുടെ പേരാണ്. ഇങ്ങനെ സംഭവിച്ചാൽ കേരളം അന്തർദേശീയ താരങ്ങളുടെ കളികളമായി മാറും.

ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മോദി തന്നെയാണ്. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തീരുമാനം ഇതിൽ നിർണായകമാണ്. അമിത് ഷാ തെക്കൻ സംസ്ഥാനങ്ങളിൽ മോദിയെ ഇറക്കാനുള്ള കൂടിയാലോചനകൾ നേരത്തെ തുടങ്ങി കഴിഞ്ഞു. മോദിയുടെ ഭൂരിപക്ഷം എന്നതിനെക്കാൾ തെക്കൻ സംസ്ഥാനങ്ങളിലെ ബി ജെ പിയുടെ വളർച്ചയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഏറെ നാളായി ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാൽ അതിന് കഴിയാത്ത സാഹചര്യമാണുള്ളത് . കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ഒ രാജഗോപാൽ ജയിച്ചെങ്കിലും അതിനെ ബിജെ പിയുടെ അക്കൗണ്ടായി ദേശീയ നേതൃത്വം കരുതിയിട്ടില്ല. ബി ജെ പിയുടെ മുതിർന്ന നേതാവാണ് രാജഗോപാൽ. എന്നാൽ നരേന്ദ്രമോദിയുമായി അദ്ദേഹത്തിനു പറയത്തക്ക ബന്ധമൊന്നുമില്ല . അദ്വാനി പക്ഷക്കാരനാണ് ഒ രാജഗോപാൽ.

ശബരിമലയിലാണ് ബി ജെ പിയുടെ പ്രതീക്ഷ. ഇതിൽ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും പ്രതീക്ഷ നൽകുന്ന മണ്ഡലം. നായർ സമുദായത്തിനാണ് തിരുവനന്തപുരത്ത് ഏറ്റവുമധികം വോട്ടുള്ളത്. എൻ എസ് എസിന്റെ വോട്ടുകൾ ഏറെ നിർണായകമാണ്. ജി. സുകുമാരൻ നായർ ബി ജെ പിയോട് പുലർത്തുന്ന കൂറ് എടുത്തു പറയേണ്ടതാണ്.

അതേസമയം കന്യാകുമാരി മണ്ഡലത്തിൽ ഒരു മത്സരത്തിന്റെ സാധ്യത പോലുമില്ല. പൊൻ രാധാകൃഷ്ണൻ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് കന്യാകുമാരി. അതിനിടെ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേ ബി ജെ പിക്ക് ആത്മവിശ്വാസം പകരുന്നു. 83. 89 % പേരാണ് നരേന്ദ്ര മോദിയെ പിന്തുണച്ചത്. എന്നാൽ 8-33%ത്തിന്റെ പിന്തുണ മാത്രമാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. എൻ ഡി എ സർക്കാരിന്റെ വിവിധ പദ്ധതികളിൽ ജനങ്ങൾ പൂർണ പിന്തുണയാണ് രേഖപ്പെടുത്തിയത്. യു പി എ സർക്കാർ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ഇപ്പോഴുമില്ല. മോദിക്ക് തന്നെയാണ് ഇപ്പോഴും മുൻതൂക്കം.

ദേശീയ തലത്തിലേക്ക് ഉയരുന്നത് കേരളമോ തമിഴ്നാടോ എന്ന ചോദ്യമാണ് ഉയരുന്നത്. അതോ വാരാണസിയിൽ തന്നെ അദ്ദേഹം രണ്ടാമൂഴത്തിന് ഇറങ്ങുമോ? അതോ രണ്ട് മണ്ഡലങ്ങളിൽ അദ്ദേഹം മത്സരിക്കുമോ? ഏതാനും ദിവസങ്ങൾക്കറിയാം തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends