രാജ്യത്തിന് കാവലായി ഇന്ത്യയുടെ ചുണക്കുട്ടികൾ; ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ രണ്ട് സഹോദരന്മാര്‍ പട്ടാളത്തില്‍ ചേര്‍ന്നു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ രണ്ട് സഹോദരന്മാര്‍ പട്ടാളത്തില്‍ ചേര്‍ന്നു. ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് താരിഖ്, ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് ഷാബിർ എന്നിവരാണ് ടെറിട്ടോറിയൽ ആർമിയിൽ ചേർന്നത്.
കഴിഞ്ഞ ദിവസം രജൗരിയിൽ നടന്ന ചടങ്ങിലൂടെയാണ് ടെറിട്ടോറിയൽ ആർമിയുടെ പുതിയ ബാച്ചിലേക്ക് സഹോദരങ്ങൾ ഭാഗമായത്. പഞ്ചാബ് റെജിമെന്റിന്റെ ഭാഗമായി കൂടുതൽ പരിശീലനങ്ങളിലേക്ക് പുതിയ ബാച്ച് പ്രവേശിച്ചിരിക്കുകയാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച ജേഷ്ഠന്റെ പാത തങ്ങൾ പിന്തുടരുകയാണെന്നും, രാജ്യം കാക്കുന്നതിനായി ജീവൻ നൽകാനും മടികാട്ടില്ലെന്നും ഔറംഗസേബിന്റെ സഹോദരങ്ങൾ പ്രതികരിച്ചു.
മൂത്തമകൻ രാജ്യത്തിനായി വീരമൃത്യു വരിച്ച് കുടുംബത്തിന് നഷ്ടമായപ്പോഴും ഇളയ സഹോദരങ്ങളെ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ കുടുംബം അഭിമാനിക്കുകയാണ് ചെയ്തത്. മക്കളെ രാജ്യസ്‌നേഹത്തിനായി വിട്ടുനൽകുന്നതിൽ മാതാവ് രാജാബീഗത്തിനും പിതാവ് മുൻസൈനികൻ കൂടിയായ ഹനീഫിനും പൂർണ സമ്മതമായിരുന്നു. കഴിഞ്ഞ വർഷം പെരുന്നാളിൽ പങ്കെടുക്കാനായി അവധിയിൽ നാട്ടിലേക്ക് മടങ്ങവേ മകൻ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി ഭീരുക്കൾ കൊലപ്പെടുത്തുകയായിരുന്നു, സൈന്യത്തിൽ ചേർന്ന രണ്ടു മക്കളും അവരുടെ ജേഷ്ടന്റെ കൊലപാതകത്തിന് തീവ്രവാദികളോട് പകരം ചോദിക്കുമെന്നും പിതാവ് പറഞ്ഞു.
സൈന്യത്തിൽ നിന്നും വിരമിച്ചശേഷം ബി.ജെ.പിയിൽ ചേർന്ന ഹനീഫ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പങ്കെടുത്ത റാലികളിലടക്കം പാർട്ടിയുടെ ചുമതലക്കാരനായി മുൻനിരയിലുണ്ടായിരുന്നു. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് മോദി സര്‍ക്കാരിന്റെ നയങ്ങളോടുള്ള ബഹുമാനം കാരണമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ഹനീഫ് പ്രതികരിച്ചു. സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സര്‍ക്കാരാണ് മോദിയുടേതെന്നും ഹനീഫ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം പെരുന്നാളിൽ പങ്കെടുക്കാനായി അവധിയിൽ നാട്ടിലേക്ക് മടങ്ങവേ ഔറംഗസേബിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 44 രാഷ്ട്രീയ റൈഫിളിലെ അംഗമായിരുന്നു ഔറംഗസേബ്. ഷോപ്പിയാന്‍ ജില്ലയിലായിരുന്നു അദ്ദേഹത്തിന് പോസ്റ്റിങ്. വെടിയുണ്ടകളേറ്റ ഔറംഗസേബിന്റെ ശരീരം ജൂണ്‍ പതിനാലിന് കണ്ടെത്തുകയായിരുന്നു. മരണാനന്തരബഹുമതിയായി ശൗര്യ ചക്ര ബഹുമതി നല്‍കി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു. ഔറംഗസേബിന്റെ വധം രാജ്യത്തുടനീളം വമ്പിച്ച പ്രതിഷേധത്തിനാണ് വഴിവെച്ചത്. ഔറംഗസേബ് രാജ്യത്തിന് മുഴുവന്‍ പ്രചോദനമാണെന്ന് നിര്‍മല സീതാരാമന്‍ പ്രതികരിച്ചിരുന്നു
സൈനികൻ ഔറംഗസീബിനെ വധിച്ച ഭീകരനടക്കം മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കശ്മീരിലെ പുല്‍വാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷൗക്കത്ത് ദാര്‍, ഇര്‍ഫാന്‍ വാര്‍, മുസാഫാർ ഷെയ്ഖ് എന്നിവരെയാണ് സൈന്യം കൊലപ്പെടുത്തിയത്. സൈനികനായ ഔറംഗസേബ്, പോലീസ് ഉദ്യോഗസ്ഥനായ അക്വിബ് അഹമ്മദ് വാഗേ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഷൗക്കത്ത് ദാര്‍.
https://www.facebook.com/Malayalivartha