സർക്കാരിന്റെ അടുത്ത ലക്‌ഷ്യം സാമ്പത്തിക സംവരണം ആയിരിക്കുമെന്ന് വ്യക്തമായ സൂചന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നൽകി..നിയമം പ്രാബല്യത്തിൽ വന്നാൽ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ലഭിക്കും
ഇനി ഇന്ത്യയിൽ ജാതിസംവരണമില്ല പകരം സാമ്പത്തിക സംവരണം നടപ്പിൽ വരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏർപ്പാടാക്കുമെന്നത് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണ് ...സർക്കാരിന്റെ അടുത്ത ലക്‌ഷ്യം ഇതായിരിക്കുമെന്ന വ്യക്തം,ആയ സൂചനയാണ് ഇപ്പോൾ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നൽകിയിരിക്കുന്നത് ..
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്ന
ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.......
ഇപ്പോള്‍ സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണവും, പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 16% സംവരണവും നല്‍കുന്നുണ്ട്. നിലവില്‍ സംവരണം 49 ശതമാനമാണ്. ഇനി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 % സംവരണം കൂടി നല്‍കുമ്പോള്‍ ആകെ സംവരണം 59% ആകും. പക്ഷേ സാമ്പത്തിക സംവരണം സംവരണ നടപടികളുടെ അളവുകോലായെടുക്കുന്നതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഭരണഘടനപ്രകാരം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗ എസ്ടി), മറ്റു പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) തുടങ്ങിയവരെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഉയര്‍ന്ന ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെക്കുറിച്ച് ഭരണഘടനയില്‍ എവിടെയും പ്രതിപാദിക്കുന്നില്ല. പുതിയ ബില്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തും
ആര്‍എസ്എസിനു കീഴിലുള്ള ശിക്ഷാ സംസ്‌കൃതി ഉത്താന്‍ ന്യാസ് സംഘടിപ്പിച്ച പരിപാടിയിലാണ് മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സംവരണം റദ്ദാക്കലെന്ന സൂചന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇതു സംബന്ധിച്ച വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത്
റിസര്‍വേഷനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ അതിനെതിരെ സംസാരിക്കുന്നവരുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതു പോലെ സംവരണത്തെ എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവരുടെ വികാരം കൂടി മാനിക്കണം. സംവരണത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോഴൊക്കെ ശക്തമായ പ്രതികരണങ്ങളാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സൗഹാര്‍ദം നിലനിര്‍ത്തിക്കൊണ്ടുളള ചര്‍ച്ചയാണ് അനിവാര്യം.
ആര്‍എസ്എസും ബിജെപിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും വ്യത്യസ്തമാണെന്നും ഒന്നു ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മറ്റൊന്നില്‍ അടിച്ചേല്‍പിക്കാന്‍ പാടില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിദ്യാഭ്യാസത്തിലും ജോലിയിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം റദ്ദാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ആര്‍എസ്എസ് ഉന്നയിച്ചുവരുകയാണ്.
രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആര്‍എസ്എസ് അജണ്ടകകള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമെല്ലാം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായിരുന്നു.
അതേസമയം കേരളത്തിലെ പ്രത്യേക സാമൂഹിക സാഹചര്യത്തിൽ കേന്ദ്ര നിയമത്തിലെ മാനദണ്ഡങ്ങൾ അതേപടി പകർത്തേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കേന്ദ്ര മാനദണ്ഡ പ്രകാരം സാമ്പത്തികസംവരണത്തിന് അർഹത നേടാനുള്ള വാർഷിക കുടുംബ വരുമാന പരിധി 8 ലക്ഷം രൂപയാണ്. ഇത് ആറോ, ഏഴോ ലക്ഷമായി കുറച്ചാൽ ഈ വിഭാഗങ്ങളിലെ കൂടുതൽ ദരിദ്ര വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അപേക്ഷകന്റെ വീടിന്റെ വിസ്തൃതി 1000 ചതുരശ്ര അടിയിൽ താഴെയായിരിക്കണമെന്നതാണ് കേന്ദ്ര നിയമത്തിലെ മറ്റൊരു വ്യവസ്ഥ. സംസ്ഥാനത്ത് സാമ്പത്തിക സംവരണത്തിന് അർഹതയുള്ള പലർക്കും ഇതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കപ്പെടാതിരിക്കാൻ ഈ പരിധി 1200 ചതുരശ്ര അടി വരെയായി ഉയർത്താനാണ് ആലോചിക്കുന്നത്.
സ്വന്തമായുള്ള ഭൂമിയുടെ വിസ്തൃതി അഞ്ചേക്കർ വരെയാകാമെന്നതാണ് കേന്ദ്ര നിയമത്തിലെ മൂന്നാമത്തെ വ്യവസ്ഥ. ഈ പരിധിയിൽ കുറവ് വരുത്തേണ്ടതുണ്ടോ എന്ന കാര്യവും സർക്കാർ പരിഗണിക്കും. ഇപ്പോൾ ഓരോ സംസ്ഥാനത്തും പിന്തുടരുന്ന സംവരണ രീതി വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ, സാമ്പത്തിക സംവരണത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഒാരോ സംസ്ഥാനത്തിനും അനുയോജ്യമായ മാറ്റം കൊണ്ടുവരാമെന്ന് കേന്ദ്ര നിയമത്തിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha