Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

102 പേരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ 51 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി

19 AUGUST 2019 03:00 PM IST
മലയാളി വാര്‍ത്ത

അന്‍പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 102 പേരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഹിമാചല്‍പ്രദേശിലെ ലഹോള്‍ സ്പിതി ജില്ലയില്‍പെട്ട ധാക്കാ മഞ്ഞുമലയില്‍നിന്ന് കണ്ടെത്തി. എയ്‌റോ എന്‍ജിന്‍, ഫൂസ്ലാര്‍ജ്, ഇലക്ട്രിക് സര്‍ക്യൂട്ട്, പ്രൊപ്പല്ലര്‍, ഇന്ധനടാങ്ക് യൂണിറ്റ്, എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റ് വാതില്‍ എന്നിവയാണ് 13 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ജൂലൈ 26-ന് തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു.

98 സൈനികരും 4 ജീവനക്കാരുമായി വ്യോമസേനയുടെ എഎന്‍-12 ബിഎല്‍-534 വിമാനം 1968 ഫെബ്രുവരി ഏഴിനാണ് കാണാതായത്. മലയാളികളായ സൈനികരും വിമാനത്തിലുണ്ടായിരുന്നു. ചണ്ഡീഗഢില്‍നിന്നു ലേയിലേക്കു പതിവു നിരീക്ഷണപ്പറക്കലിനു പുറപ്പെട്ടതായിരുന്നു വിമാനം. ലേ വിമാനത്താവളത്തിലേക്കു കുതിക്കവേ മോശം കാലാവസ്ഥയായതിനാല്‍ തിരിച്ചുവരാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കി. ഛണ്ഡിഗഡിലേക്ക് തിരിച്ചുപറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

റോത്തക് പാസിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശത്രുരാജ്യത്തിലായിരിക്കാം വിമാനം തകര്‍ന്നുവീണതെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. യാത്രികരെ ബന്ദികളാക്കിയിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ആദ്യ മൃതദേഹം കണ്ടെത്തിയതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.

അന്നുമുതല്‍ വിമാനാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അഞ്ചു പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. 2003-ല്‍ ചന്ദ്രഭംഗ കൊടുമുടി പ്രദേശത്ത് പര്‍വതാരോഹകരുടെ സംഘം സിപോയ് ബെലിറാമിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. 2007 ഓഗസ്റ്റ് 9-ന് സേന നടത്തിയ തിരച്ചിലില്‍ മറ്റു മൂന്നു മൃതദേഹങ്ങളും കണ്ടെത്തി. 2018 ജൂലൈ ഒന്നിന് വെസ്റ്റേണ്‍ കമാന്‍ഡിലെ ദോഗ്ര സ്‌കൗട്ട്സിന്റെ നേതൃത്വത്തില്‍ സൈന്യത്തിന്റെ പര്‍വതാരോഹക സംഘം നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹവും വിമാനത്തിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

ധാക്ക ഗ്ലേസിയറില്‍ 5240 മീറ്റര്‍ ഉയരത്തില്‍നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യാത്രികരുടെ ചില വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിനുപിന്നാലെ മാസങ്ങളോളം നീണ്ട തിരിച്ചില്‍ നടപടികള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ച്ചയായ ഹിമപാതത്തെ തുടര്‍ന്ന് ഈ ഭാഗങ്ങള്‍ മഞ്ഞിനടിയല്‍ കുടുങ്ങിയ നിലയിലാണ്.

തകര്‍ന്നുവീണ വിമാനത്തില്‍ മലയാളികളായ സൈനികരും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ ആരെയും കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പില്‍ രാജപ്പനാണ് കാണാതായ ഒരാള്‍. പതിനെട്ടാമത്തെ വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന രാജപ്പന്‍ 1965-ലാണ് അവസാനം വീട്ടിലെത്തുന്നത്. ഇന്തോ - പാക് യുദ്ധത്തിനു ശേഷമായിരുന്നു ആ വരവ്. രണ്ടു മാസത്തെ അവധിക്കാണ് വന്നതെങ്കിലും പകുതിയായപ്പോഴേക്കും അതിര്‍ത്തിയില്‍ പിന്നെയും സംഘര്‍ഷം തുടങ്ങി. ഉടന്‍ മടങ്ങിയെത്താനുള്ള ഉത്തരവു വന്നപ്പോള്‍ തിരികെപ്പോയി. പിന്നെ അപകടവാര്‍ത്തയാണ് വീട്ടിലെത്തിയത്. അന്ന് 27 വയസ്സായിരുന്നു. നഷ്ടപരിഹാരമായി 20,000 രൂപയും അമ്മ ലക്ഷ്മിക്ക് പെന്‍ഷനും കിട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (3 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (4 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (4 hours ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (5 hours ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (6 hours ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (6 hours ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (6 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (6 hours ago)

അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ട  (7 hours ago)

പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍  (7 hours ago)

അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജി  (7 hours ago)

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാ  (7 hours ago)

Malayali Vartha Recommends