Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

102 പേരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ 51 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി

19 AUGUST 2019 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രം​ഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.

"നിങ്ങൾ നൽകിയ പിന്തുണക്കും മാർഗനിർദേശത്തിനും നന്ദി" ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു

ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി; ഏൽപ്പിച്ച ഉത്തരവാദിത്തം തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും; ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..

അന്‍പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 102 പേരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഹിമാചല്‍പ്രദേശിലെ ലഹോള്‍ സ്പിതി ജില്ലയില്‍പെട്ട ധാക്കാ മഞ്ഞുമലയില്‍നിന്ന് കണ്ടെത്തി. എയ്‌റോ എന്‍ജിന്‍, ഫൂസ്ലാര്‍ജ്, ഇലക്ട്രിക് സര്‍ക്യൂട്ട്, പ്രൊപ്പല്ലര്‍, ഇന്ധനടാങ്ക് യൂണിറ്റ്, എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റ് വാതില്‍ എന്നിവയാണ് 13 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ജൂലൈ 26-ന് തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു.

98 സൈനികരും 4 ജീവനക്കാരുമായി വ്യോമസേനയുടെ എഎന്‍-12 ബിഎല്‍-534 വിമാനം 1968 ഫെബ്രുവരി ഏഴിനാണ് കാണാതായത്. മലയാളികളായ സൈനികരും വിമാനത്തിലുണ്ടായിരുന്നു. ചണ്ഡീഗഢില്‍നിന്നു ലേയിലേക്കു പതിവു നിരീക്ഷണപ്പറക്കലിനു പുറപ്പെട്ടതായിരുന്നു വിമാനം. ലേ വിമാനത്താവളത്തിലേക്കു കുതിക്കവേ മോശം കാലാവസ്ഥയായതിനാല്‍ തിരിച്ചുവരാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കി. ഛണ്ഡിഗഡിലേക്ക് തിരിച്ചുപറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

റോത്തക് പാസിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശത്രുരാജ്യത്തിലായിരിക്കാം വിമാനം തകര്‍ന്നുവീണതെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. യാത്രികരെ ബന്ദികളാക്കിയിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ആദ്യ മൃതദേഹം കണ്ടെത്തിയതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.

അന്നുമുതല്‍ വിമാനാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അഞ്ചു പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. 2003-ല്‍ ചന്ദ്രഭംഗ കൊടുമുടി പ്രദേശത്ത് പര്‍വതാരോഹകരുടെ സംഘം സിപോയ് ബെലിറാമിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. 2007 ഓഗസ്റ്റ് 9-ന് സേന നടത്തിയ തിരച്ചിലില്‍ മറ്റു മൂന്നു മൃതദേഹങ്ങളും കണ്ടെത്തി. 2018 ജൂലൈ ഒന്നിന് വെസ്റ്റേണ്‍ കമാന്‍ഡിലെ ദോഗ്ര സ്‌കൗട്ട്സിന്റെ നേതൃത്വത്തില്‍ സൈന്യത്തിന്റെ പര്‍വതാരോഹക സംഘം നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹവും വിമാനത്തിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

ധാക്ക ഗ്ലേസിയറില്‍ 5240 മീറ്റര്‍ ഉയരത്തില്‍നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യാത്രികരുടെ ചില വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിനുപിന്നാലെ മാസങ്ങളോളം നീണ്ട തിരിച്ചില്‍ നടപടികള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ച്ചയായ ഹിമപാതത്തെ തുടര്‍ന്ന് ഈ ഭാഗങ്ങള്‍ മഞ്ഞിനടിയല്‍ കുടുങ്ങിയ നിലയിലാണ്.

തകര്‍ന്നുവീണ വിമാനത്തില്‍ മലയാളികളായ സൈനികരും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ ആരെയും കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പില്‍ രാജപ്പനാണ് കാണാതായ ഒരാള്‍. പതിനെട്ടാമത്തെ വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന രാജപ്പന്‍ 1965-ലാണ് അവസാനം വീട്ടിലെത്തുന്നത്. ഇന്തോ - പാക് യുദ്ധത്തിനു ശേഷമായിരുന്നു ആ വരവ്. രണ്ടു മാസത്തെ അവധിക്കാണ് വന്നതെങ്കിലും പകുതിയായപ്പോഴേക്കും അതിര്‍ത്തിയില്‍ പിന്നെയും സംഘര്‍ഷം തുടങ്ങി. ഉടന്‍ മടങ്ങിയെത്താനുള്ള ഉത്തരവു വന്നപ്പോള്‍ തിരികെപ്പോയി. പിന്നെ അപകടവാര്‍ത്തയാണ് വീട്ടിലെത്തിയത്. അന്ന് 27 വയസ്സായിരുന്നു. നഷ്ടപരിഹാരമായി 20,000 രൂപയും അമ്മ ലക്ഷ്മിക്ക് പെന്‍ഷനും കിട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തലയെ സാക്ഷി നിർത്തി സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ ജി സുധാകരൻ  (1 hour ago)

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല ; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ  (1 hour ago)

കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു  (1 hour ago)

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍  (2 hours ago)

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (2 hours ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (3 hours ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (3 hours ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (3 hours ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (3 hours ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (3 hours ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (3 hours ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (3 hours ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (3 hours ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (3 hours ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (4 hours ago)

Malayali Vartha Recommends