കശ്മീരിന്റെ പള്‍സ് അറിഞ്ഞ് അജിത്ത് ഡോവല്‍; എല്ലാം സുരക്ഷിതം; അമിത്ഷായെ കാര്യങ്ങള്‍ ധരിപ്പിച്ച് ഡോവല്‍
അജിത്ത് ഡോവല്‍ 10 ദിവസമാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരില്‍ തന്നെ തുടര്‍ന്നത്. കശ്മീര്‍ മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് അദേഹം മടങ്ങിയെത്തിയത്. കശ്മീരിന് എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്നത് അദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചു. ഗ്രാമങ്ങളിലൊക്കെ ഇറങ്ങി നടന്നും ജനങ്ങളോട് സംവദിച്ചും കാര്യങ്ങള്‍ അപ്പോള്‍തന്നെ അമിത്ഷായെയും മോദിയെയും ധരിപ്പിച്ചിരുന്നു. മാത്രമല്ല അദേഹത്തിന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ജനങ്ങളെയും അവിടുത്തെ സ്ഥിതിഗതികള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ കശ്മീരിലെ ഇതുവരെയുള്ള സംഭവങ്ങളും നിലവിലെ സ്ഥിതിഗതികളും മൊത്തത്തില്‍ ഒരു റിപ്പോര്‍ട്ടാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും. താഴ്വരയിലെ ജനജീവിതം സാധാരണ നിലയിലായെന്നും അക്രമ സംഭവങ്ങള്‍ ഒന്നുമില്ലെന്നും ഇരുവരും കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞയാഴ്ച ഒന്നോ രണ്ടോ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതൊഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണ്. ജമ്മു മേഖലയിലെ ഏതാനും ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണ് കശ്മീരിലെ സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പുറമെ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് യോഗല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ അജിത് ഡോവല്‍ പത്ത് ദിവസത്തിലേറെ കശ്മീരിലല്‍ ചെലവഴിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയത്. അനന്തനാഗ്, ഷോപിയാന്‍, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പ്രദേശവാസികളുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അതിനിടെ പുറത്തുവന്നിരുന്നു. കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, കരസേന തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല്‍ ആശയവിനിമയം നടത്തിയിരുന്നു.
അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ െഎക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട പാക്കിസ്ഥാന് തിരിച്ചടി വമ്പന്‍ തിരിച്ചടിയാണ് കിട്ടിയത്. വിഷയം ചര്‍ച്ച ചെയ്ത രക്ഷാസമിതി യോഗത്തില്‍ ചൈനമാത്രമാണ് പാക്കിസ്ഥാനെ പിന്തുണച്ചത്. ഭരണഘടനയുടെ 370 ാം അനുചഛേദം റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ബാഹ്യ ഇടപെടല്‍വേണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.
പാക്കിസ്ഥാനുേവണ്ടി ചൈന നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് ജമ്മുകശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി രഹസ്യമായി ചര്‍ച്ച ചെയ്തത്. കശ്മീര്‍ പ്രശ്നം ഇന്ത്യ പാക് ഉഭയകക്ഷി വിഷയമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും യോഗത്തിന് മുന്‍പേ തന്നെ റഷ്യ നിലപാടെടുത്തു. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും സമാന സമീപനം സ്വീകരിച്ചുവെന്നാണ് സൂചന. വിഷയം ചര്‍ച്ച ചെയ്ത രക്ഷാസമിതി തീരുമാനങ്ങള്‍ പ്രഖ്യാപിക്കാതെ പിരിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുതെന്നും കാര്യങ്ങള്‍ അപകടകരമാണെന്നും ചൈന പ്രതികരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കമെന്ന നിലപാട് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കപ്പുറവും ചൈന പറഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഭ്യന്തരവിഷയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി സയ്ദ് അക്ബറുദീന്‍ പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല.
https://www.facebook.com/Malayalivartha