Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..


ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി മുട്ടുമടക്കി.. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു.. വിജയം വിളംബരം ചെയ്ത് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി..


സി.എം.ആര്‍.എല്‍ - എക്സാലോജിക് മാസപ്പടി.. കരാര്‍ നല്‍കിയതും കോടികള്‍ കൈമാറിയതും.. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പവും സ്വാധീനവും കാരണം മാത്രമാണെന്ന് കര്‍ത്ത..

കശ്മീരിന്റെ പള്‍സ് അറിഞ്ഞ് അജിത്ത് ഡോവല്‍; എല്ലാം സുരക്ഷിതം; അമിത്ഷായെ കാര്യങ്ങള്‍ ധരിപ്പിച്ച് ഡോവല്‍

20 AUGUST 2019 08:05 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി മുട്ടുമടക്കി.. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു.. വിജയം വിളംബരം ചെയ്ത് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി..

രാജ്യത്ത് അക്രമം അഴിച്ചുവിടാനുള്ള നീക്കം സുരക്ഷാസേന തകര്‍ത്തു... നേപ്പാളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഖാലിസ്ഥാനികൾ..സംയുക്ത ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്..

സമരത്തിൽ പ്രതിസന്ധിയിലായത് രാജ്യത്തിന്റെ ആഭ്യന്തര വകുപ്പ്... അമിത് ഷാക്ക് സംഭവിച്ച ഒരു തന്ത്രപരമായ പിഴവാണ് വൻ ഇന്റലിജൻസ് വീഴ്ചക്ക് കാരണമായത്..

അജിത്ത് ഡോവല്‍ 10 ദിവസമാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരില്‍ തന്നെ തുടര്‍ന്നത്. കശ്മീര്‍ മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് അദേഹം മടങ്ങിയെത്തിയത്. കശ്മീരിന് എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്നത് അദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചു. ഗ്രാമങ്ങളിലൊക്കെ ഇറങ്ങി നടന്നും ജനങ്ങളോട് സംവദിച്ചും കാര്യങ്ങള്‍ അപ്പോള്‍തന്നെ അമിത്ഷായെയും മോദിയെയും ധരിപ്പിച്ചിരുന്നു. മാത്രമല്ല അദേഹത്തിന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ജനങ്ങളെയും അവിടുത്തെ സ്ഥിതിഗതികള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ കശ്മീരിലെ ഇതുവരെയുള്ള സംഭവങ്ങളും നിലവിലെ സ്ഥിതിഗതികളും മൊത്തത്തില്‍ ഒരു റിപ്പോര്‍ട്ടാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും. താഴ്വരയിലെ ജനജീവിതം സാധാരണ നിലയിലായെന്നും അക്രമ സംഭവങ്ങള്‍ ഒന്നുമില്ലെന്നും ഇരുവരും കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞയാഴ്ച ഒന്നോ രണ്ടോ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതൊഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണ്. ജമ്മു മേഖലയിലെ ഏതാനും ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണ് കശ്മീരിലെ സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പുറമെ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് യോഗല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ അജിത് ഡോവല്‍ പത്ത് ദിവസത്തിലേറെ കശ്മീരിലല്‍ ചെലവഴിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയത്. അനന്തനാഗ്, ഷോപിയാന്‍, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പ്രദേശവാസികളുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അതിനിടെ പുറത്തുവന്നിരുന്നു. കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, കരസേന തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല്‍ ആശയവിനിമയം നടത്തിയിരുന്നു.

അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ െഎക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട പാക്കിസ്ഥാന് തിരിച്ചടി വമ്പന്‍ തിരിച്ചടിയാണ് കിട്ടിയത്. വിഷയം ചര്‍ച്ച ചെയ്ത രക്ഷാസമിതി യോഗത്തില്‍ ചൈനമാത്രമാണ് പാക്കിസ്ഥാനെ പിന്തുണച്ചത്. ഭരണഘടനയുടെ 370 ാം അനുചഛേദം റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ബാഹ്യ ഇടപെടല്‍വേണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.

പാക്കിസ്ഥാനുേവണ്ടി ചൈന നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് ജമ്മുകശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി രഹസ്യമായി ചര്‍ച്ച ചെയ്തത്. കശ്മീര്‍ പ്രശ്നം ഇന്ത്യ പാക് ഉഭയകക്ഷി വിഷയമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും യോഗത്തിന് മുന്‍പേ തന്നെ റഷ്യ നിലപാടെടുത്തു. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും സമാന സമീപനം സ്വീകരിച്ചുവെന്നാണ് സൂചന. വിഷയം ചര്‍ച്ച ചെയ്ത രക്ഷാസമിതി തീരുമാനങ്ങള്‍ പ്രഖ്യാപിക്കാതെ പിരിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുതെന്നും കാര്യങ്ങള്‍ അപകടകരമാണെന്നും ചൈന പ്രതികരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കമെന്ന നിലപാട് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കപ്പുറവും ചൈന പറഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഭ്യന്തരവിഷയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി സയ്ദ് അക്ബറുദീന്‍ പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (18 minutes ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (20 minutes ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (23 minutes ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (27 minutes ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (41 minutes ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (42 minutes ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (46 minutes ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (51 minutes ago)

കേന്ദ്രം മുട്ടുമടക്കി.  (56 minutes ago)

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു  (1 hour ago)

PINARAYI VIJAYAN മറുപടിയുമായി പിണറായി വിജയന്‍;  (1 hour ago)

CJP PROTEST തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍  (1 hour ago)

AMIT SHAH കോൺഗ്രസ് സമരം: ഗുരുതര ഇന്റലിജൻസ് വീഴ്ച്ചയെന്ന് വിലയിരുത്തൽ  (1 hour ago)

കാനഡയില്‍ 23 വയസ്സുകാരി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടു  (1 hour ago)

കാൻസർ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി പുതിയ കെട്ടിടം എത്രയും വേഗം പ്രവർത്തനസജ്ജമാക്കേണ്ടത് അനിവാര്യം; ആർ സി സി ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തന  (3 hours ago)

Malayali Vartha Recommends