Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

കശ്മീരിന്റെ പള്‍സ് അറിഞ്ഞ് അജിത്ത് ഡോവല്‍; എല്ലാം സുരക്ഷിതം; അമിത്ഷായെ കാര്യങ്ങള്‍ ധരിപ്പിച്ച് ഡോവല്‍

20 AUGUST 2019 08:05 AM IST
മലയാളി വാര്‍ത്ത

അജിത്ത് ഡോവല്‍ 10 ദിവസമാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരില്‍ തന്നെ തുടര്‍ന്നത്. കശ്മീര്‍ മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് അദേഹം മടങ്ങിയെത്തിയത്. കശ്മീരിന് എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്നത് അദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചു. ഗ്രാമങ്ങളിലൊക്കെ ഇറങ്ങി നടന്നും ജനങ്ങളോട് സംവദിച്ചും കാര്യങ്ങള്‍ അപ്പോള്‍തന്നെ അമിത്ഷായെയും മോദിയെയും ധരിപ്പിച്ചിരുന്നു. മാത്രമല്ല അദേഹത്തിന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ജനങ്ങളെയും അവിടുത്തെ സ്ഥിതിഗതികള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ കശ്മീരിലെ ഇതുവരെയുള്ള സംഭവങ്ങളും നിലവിലെ സ്ഥിതിഗതികളും മൊത്തത്തില്‍ ഒരു റിപ്പോര്‍ട്ടാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും. താഴ്വരയിലെ ജനജീവിതം സാധാരണ നിലയിലായെന്നും അക്രമ സംഭവങ്ങള്‍ ഒന്നുമില്ലെന്നും ഇരുവരും കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞയാഴ്ച ഒന്നോ രണ്ടോ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതൊഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണ്. ജമ്മു മേഖലയിലെ ഏതാനും ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണ് കശ്മീരിലെ സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പുറമെ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് യോഗല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ അജിത് ഡോവല്‍ പത്ത് ദിവസത്തിലേറെ കശ്മീരിലല്‍ ചെലവഴിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയത്. അനന്തനാഗ്, ഷോപിയാന്‍, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പ്രദേശവാസികളുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അതിനിടെ പുറത്തുവന്നിരുന്നു. കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, കരസേന തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല്‍ ആശയവിനിമയം നടത്തിയിരുന്നു.

അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ െഎക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട പാക്കിസ്ഥാന് തിരിച്ചടി വമ്പന്‍ തിരിച്ചടിയാണ് കിട്ടിയത്. വിഷയം ചര്‍ച്ച ചെയ്ത രക്ഷാസമിതി യോഗത്തില്‍ ചൈനമാത്രമാണ് പാക്കിസ്ഥാനെ പിന്തുണച്ചത്. ഭരണഘടനയുടെ 370 ാം അനുചഛേദം റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ബാഹ്യ ഇടപെടല്‍വേണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.

പാക്കിസ്ഥാനുേവണ്ടി ചൈന നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് ജമ്മുകശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി രഹസ്യമായി ചര്‍ച്ച ചെയ്തത്. കശ്മീര്‍ പ്രശ്നം ഇന്ത്യ പാക് ഉഭയകക്ഷി വിഷയമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും യോഗത്തിന് മുന്‍പേ തന്നെ റഷ്യ നിലപാടെടുത്തു. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും സമാന സമീപനം സ്വീകരിച്ചുവെന്നാണ് സൂചന. വിഷയം ചര്‍ച്ച ചെയ്ത രക്ഷാസമിതി തീരുമാനങ്ങള്‍ പ്രഖ്യാപിക്കാതെ പിരിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുതെന്നും കാര്യങ്ങള്‍ അപകടകരമാണെന്നും ചൈന പ്രതികരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കമെന്ന നിലപാട് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കപ്പുറവും ചൈന പറഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഭ്യന്തരവിഷയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി സയ്ദ് അക്ബറുദീന്‍ പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (3 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (3 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (3 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (3 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (4 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (4 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (5 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (5 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (5 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (5 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (5 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (6 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (6 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (6 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (6 hours ago)

Malayali Vartha Recommends