ഇന്ന് ഞാൻ നാളെ നീ .........ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ ,പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ

പി ചിദംബരത്തെ സിബിഐ അറസ്റ് ചെയ്തതിന് പിന്നാലെ ,സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരി ആളുകൾ രംഗത്ത് എത്തുമ്പോൾ,ട്രോളന്മാരും അവരുടെ കർത്തവ്യം ഭംഗിയായി നിർവഹിക്കുന്നുണ്ട് കട്ടയ്ക് പരിഹസിച്ചും,വിമർശിച്ചും അനൂകുലിച്ചുമൊക്കെ ...ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ തന്നെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട ചിദംബരത്തെ അറെസ്റ് ചെയ്ത അമിത്ഷാ യുടെ പ്രതികരണം ,എന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ നീ റ്റാറ്റാ തരുമല്ലെടാ ..റ്റാറ്റാ തന്നതല്ല അഞ്ചു കോടി തന്നാൽ കൂടെ പൊന്നോളം എന്ന് ചിദംബരത്തിന്റെ മറുപടിയുമൊക്കെ വളരെ രസകരമായാണ് ട്രോള്ളൻമ്മാർ അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ നിരവധി നിരവധി ട്രോൾസ് സോഷ്യൽ മീഡിയകളിൽ ഇടം നേടുന്നു. ചിദംബരത്തിന്റെ അറസ്റ് കാലം കരുതിവെച്ച വിധി എന്നാണ് പലരുടെയും അടക്കം പറച്ചിൽ .
ഒമ്പത് വർഷം മുൻപത്തെ ഒരു രാഷ്ട്രീയ ചരിത്രത്തിലേക്ക് കടന്നു ചെല്ലുമ്പോൾ അത് ഒരുപരിധി വരെ സത്യവുമാണ് .ഒമ്പത് വർഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനും ചിദംബരത്തിനുമെതിരെ ബിജെപി ഉന്നയിച്ചത് തന്നെയാണ് ഇന്ന് കോൺഗ്രസ് ബിജെപിയ്ക് നേരെയും തൊടുക്കുന്ന ആരോപണം. 9 വർഷങ്ങൾക്ക് മുൻപ് ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളായ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ്: സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ.അന്ന് ഗുജറാത്തിലെ മന്ത്രിയായിരുന്നു അമിത് ഷാ. സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്നു അന്ന് ഷാ.
അറുപതോളം കേസുകളുണ്ടായിരുന്ന സൊഹ്‍റാബുദ്ദീനെ 2005-ൽ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലപ്പെട്ടു എന്നതായിരുന്നു കേസ്. സൊഹ്‍റാബുദ്ദീനെ അമിത് ഷായുടെ പൊലീസ് വെടിവെച്ച് കൊന്നതാണെന്നായിരുന്നു ആരോപണം. പിന്നീടത് ഏറ്റുമുട്ടലായി വ്യാജമായി ചിത്രീകരിച്ചു എന്നത് കേസും. അമിത് ഷായുടെ അനുമതിയോടെയാണ് ഏറ്റുമുട്ടൽ കൊലപാതകം നടന്നതെന്ന ആരോപണങ്ങൾ സജീവമായിരുന്നു. 2010 ജനുവരിയിൽ കേസിന്‍റെ അന്വേഷണം സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്നത് ആകട്ടെ പി ചിദംബരവും . ആറ് മാസത്തിന് ശേഷം, ജൂലൈ 2010-ൽ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തു. ചുമത്തിയ കുറ്റങ്ങൾ: കൊലപാതകവും തട്ടിക്കൊണ്ടുപോകലും.
മന്ത്രിപദവിയിലിരുന്ന ഷായെ അറസ്റ്റ് ചെയ്തത് അന്ന് ബിജെപി വൃത്തങ്ങളിൽ സൃഷ്ടിച്ച ഞെട്ടൽ ചില്ലറയല്ല. അറസ്റ്റിലായ ശേഷം ഷാ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സിബിഐ അതിനെ ശക്തമായി എതിർത്തു. മന്ത്രിയെന്ന നിലയിൽ തന്‍റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഷാ സാക്ഷികളെ സ്വാധീനിക്കുമെന്നും ഭീഷണിപ്പെടുത്തുമെന്നും സിബിഐ കോടതിയിൽ വാദിച്ചു. മൂന്ന് മാസം ജയിലിൽ കിടന്നു അമിത് ഷാ. ഒടുവിൽ ഒക്ടോബർ 29, 2010-നാണ് അമിത് ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നത്. അതിന്‍റെ തൊട്ടടുത്ത ദിവസം സിബിഐ കോടതിയെ സമീപിച്ചു.
കോടതി അവധിയായിരുന്നിട്ടും കേസ് പരിഗണിച്ചു. ജസ്റ്റിസ് അഫ്‍താബ് ആലം അന്ന് ഗുജറാത്തിലേക്ക് കടക്കുന്നതിൽ നിന്ന് ഷായെ വിലക്കി. ഷായ്ക്ക് പിന്നീട് രണ്ട് വർഷം ഗുജറാത്തിലേക്ക് കടക്കാൻ പോലുമായില്ല. 2010 മുതൽ 2012 വരെ അമിത് ഷാ ഗുജറാത്തിന് പുറത്തായി. സിബിഐയെ ഉപയോഗിച്ച് ചിദംബരം തന്നെ വേട്ടയാടിയെന്ന് അമിത് ഷാ പല തവണ ആരോപിച്ചിരുന്നു. 2014 ഡിസംബറിൽ സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ നിന്ന് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കി. കേന്ദ്രത്തിൽ പിന്നീട് നരേന്ദ്രമോദിയുടെ കാലവും
https://www.facebook.com/Malayalivartha