പാർലെ-ജിക്ക് സാമ്പത്തിക മാന്ദ്യം.. 10000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കമ്പനി
ഒരുകാലത്ത് രാജ്യത്തെ മികച്ച ബിസ്കറ്റുകളിൽ ഒന്നായ പാർലെ ജി എപ്പോൾ കടുത്ത സാമ്പത്തിക പ്രശ്നത്തിലൂടെയാണ് നീങ്ങുന്നത് തന്നെ. ആയതിനാൽ ഇതിന്റെ ഭാഗമായി കമ്പനി 10000 തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്. വില്‍പ്പനയില്‍ വന്ന ഇടിവും സാമ്പത്തിക വളര്‍ച്ച മുരടിപ്പും ഗ്രാമപ്രദേശങ്ങളില്‍ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതുമാണ് ഈ തീരുമാനത്തിലെത്താന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യം വളരെ പരിതാപകരമാണ് എന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഇപ്പോള്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായേക്കുമെന്ന്പാര്‍ലെയുടെ ബിസ്‌ക്കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ വെളിപ്പെടുത്തി. 1929 ല്‍ സ്ഥാപിച്ച പാര്‍ലെയില്‍ നേരിട്ടും കരാര്‍ അടിസ്ഥാനത്തിലുമായി ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത് തന്നെ.
കമ്പനിയുടെ ഏറ്റവും ആവശ്യക്കാരുള്ള ബിസ്‌ക്കറ്റായ പാര്‍ലെ ജി പോലും വില്‍പ്പന കുറഞ്ഞുവരികയാണ്. 2017ല്‍ അഞ്ച് രൂപയുടെ ബിസ്‌ക്കറ്റിന് പോലും വലിയ ജി.എസ്.ടിയാണ് ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.തങ്ങളുടെ കച്ചവടവും കുറഞ്ഞെന്ന് ബ്രിട്ടാനിയയും രംഗത്ത് എഡത്തിയിരുന്നു. അഞ്ച് രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലും വാങ്ങാന്‍ മടി കാണിക്കുന്നു എന്നാണ് ബ്രിട്ടാനിയ പറയുന്നത്. ആദ്യപാദത്തിലെ വില്‍പ്പന കണക്കുകള്‍ ബ്രിട്ടാനിയ പുറത്ത് വിട്ടപ്പോള്‍ നേരത്തെയുള്ള പാദങ്ങളെക്കാള്‍ വില്‍പ്പന വളരെ താഴ്ന്നു എന്നതാണ് കണക്കിലൂടെ വ്യക്തമാകുന്നത്.
ഒരു ഉപഭോക്താവ് അഞ്ച് രൂപയുടെ ഒരു സാധനം വാങ്ങുമ്പോള്‍ പോലും രണ്ട് തവണ ആലോചിക്കുന്നു. ഇത് തീര്‍ച്ചയായും കാണിക്കുന്നത് നമ്മുടെ സാമ്പത്തികവ്യവസ്ഥയില്‍ ഗൗരവമായ എന്തോ പ്രശ്നം ഉണ്ടെന്നാണ്- ബ്രിട്ടാനിയ മാനേജ്മെന്റ് പ്രതികരിച്ചിരുന്നത്. ദിനംപ്രതി രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ കണക്കുകൾ മാത്രമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha