മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസ്സുകളില്‍ യാതൊരുവിധ വിട്ട് വീഴ്ചയുമില്ല ;നിലപാട് കടുപ്പിച്ച് അമിത് ഷാ
രാജ്യത്ത് മയക്ക് മരുന്ന് കടത്തൽ വർധിക്കുന്നതിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ. മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസ്സുകളില്‍ യാതൊരുവിധ വിട്ട് വീഴ്ചയും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ടന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി താക്കീത് നൽകി . ഇത്തരം കേസ്സുകളുടെ നടത്തിപ്പില്‍ യാതൊരു വിധ വിട്ടു വീഴ്ചയും പാടില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നു. മയക്കുമരുന്നുകളുടെ ഉപയോഗത്തിലും കള്ളക്കടത്തിലും നടപടിയെടുക്കുന്നതിനൊപ്പം തന്നെ വിദേശികള്‍ ബോട്ടുകളുപയോഗിച്ച് രാജ്യത്തേയ്ക്ക് അനധികൃതമായി കടക്കുന്നതു തടയാനുള്ള കര്‍ശന നടപടികളും എടുത്തതായി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിലേക്ക് നുഴഞ്ഞു കയറി വരുന്ന നുഴഞ്ഞു കയറ്റക്കാരെ തിരിച്ചറിയാനായി മത്സ്യ ബന്ധനത്തൊഴിലാളികള്‍ക്ക് ക്യൂആര്‍ കോഡ് ഉള്ള ആധാര്‍ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു. മയക്കുമരുന്നു കേസ്സുകളില്‍ കൃത്യത പാലിക്കുവാൻ വേണ്ടി ഫോറന്‍സിക് വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കടൽ മാർഗം കടന്നു വരുന്ന മയക്കു മരുന്ന് കടത്തുകാരെ കുരുക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു.
ഹോംസെക്രട്ടറിമാര്‍, മറ്റ് സെക്രട്ടറിമാര്‍ അന്തര്‍ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറിയേറ്റ് അധികാരികള്‍ എന്നിവരടങ്ങുന്ന ടീമിന്റെ കൃത്യമായ ഇടവേളകളിലെ നിരീക്ഷണവും അവലോകനവും ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. ഗോവയില്‍ നടന്ന 24-ാമത് പടിഞ്ഞാറന്‍ മേഖലാ നാര്‍ക്കോട്ടിക് ആന്റ് സൈക്കോട്രോപ്പിക് സബസ്റ്റന്‍സ് ആക്ട് സെമിനാറില്‍ സംസാരിക്കുവെയായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയയത്. ഇന്ത്യയിൽ വിദേശികളുടെ നുഴഞ്ഞു കയറ്റം തുടരുകയാണ്. കരമാര്‍ഗം മാത്രമല്ല, കടല്‍ വഴിയും ആകാശ മാര്‍ഗവും വിവിധ സംസ്ഥാനങ്ങളിൽ മയക്കു മരുന്നുകള്‍ എത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉശിലാംപട്ടി തുടങ്ങിയിടങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. ബംഗളൂരുവില്‍ നിന്ന് എല്‍ എസ് ഡി ഉള്‍പ്പടെയുള്ള മറ്റു ലഹരി വസ്തുക്കളും എത്തുന്നുണ്ട്. ഗോവ, മൈസൂര്‍, ഊട്ടി തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലേക്കുള്ള ‘യാത്രകളില്‍ മയക്കു മരുന്ന് ഉപയോഗം വന്‍തോതില്‍ നടക്കുന്നുണ്ട്.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെയും കെടുതികളെയും കുറിച്ച് സമൂഹത്തെ, വിശേഷാൽ കൗമാരക്കാരെയും യുവതലമുറയെയും, ബോധവത്കരിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ബോധ വൽക്കരണത്തിനൊപ്പം അവയുടെ ലഭ്യത തടയുകയും വേണം. അത് അധികാരികൾക്ക് മാത്രം കഴിയുന്ന കാര്യമാണ്. ആ കാര്യത്തിലാണ് കടുത്ത പ്രഖ്യാപാനം അമിത ഷാ നടത്തിയിരിക്കുന്നത്. മയക്ക് മരുന്നുകളുടെ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാത്ത ലഭ്യത അപകടകരമായ തലത്തിലേക്കാണ് മനുഷ്യരെ നയിക്കുന്നത്. സുരക്ഷകളും കർശനമായ നിയന്ത്രങ്ങളും ഉണ്ടെങ്കിലും മയക്കു മരുന്നിൻെറ ലഭ്യത രാജ്യത്ത് വർധിക്കുകയാണ്. ഈയൊരു സാഹചര്യം നില നിൽക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഈ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറാകില്ല എന്ന് അറിയിച്ചിരിക്കുന്നത്. മാത്രമല്ല രാജ്യത്ത് കള്ളക്കടത്തും മയക്ക് മരുന്നുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളിൽ കേന്ദ്ര സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha