''പ്രധാനമന്ത്രിയാണ് നിലവിലുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കണം'' മോദിയോട് ജയ്റ്റ്‌ലിയുടെ ഭാര്യയും മകനും നടത്തിയ അഭ്യർത്ഥന
അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, ജയ്റ്റ്‌ലിയുടെ ഭാര്യയും മകനും നടത്തിയ അഭ്യർത്ഥന ഇപ്രകാരമായിരുന്നു . യു എ ഇ യിൽ ഔദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി . എന്നാൽ തന്റെ ഉറ്റ സൃഹൃത്ത് വേർപെട്ട ദുഃഖത്തിൽ ജയ്റ്റ്‌ലിയുടെ ഭാര്യയോടും ,മകനോടും മോദി സംസാരിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി പറഞ്ഞ മോദിയോട് കുടുംബം നന്ദി പറഞ്ഞു. മാത്രമല്ല യു എ ഇ യിലേ ഔദ്യോഗിക പരിപാടികൾ അവസാനിപ്പിച്ച് മടങ്ങരുതെന്നും അവർ അദ്ദേഹത്തിനോട് അഭ്യർത്ഥിക്കുകയുണ്ടായി . പ്രധാനമന്ത്രിയെന്ന നിലയിലുള്ള കർത്തവ്യങ്ങൾ എല്ലാം നിർവ്വഹിക്കണമെന്നും അവർ ആവശ്യപ്പെട്ടിരിക്കുന്നു .
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനം അടക്കമുള്ള ചടങ്ങിലാണ് പ്രധാന മന്ത്രി ഇനി പങ്കെടുക്കേണ്ടത് .ജയ്റ്റ്‌ലിയുടെ വേർപാടോടെ നഷ്ടപ്പെട്ടത് വിലമതിക്കാനാകാത്ത സുഹൃത്തിനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു . ഒരു പാട് നല്ല ഓർമ്മകൾ നൽകിയാണ് അരുൺ ജയ്റ്റ്‌ലി വിടപറയുന്നതെന്നും മോദി പറഞ്ഞിരുന്നു .
ഇന്ന് ഉച്ചയോടെയാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ച് അരുൺ ജയ്റ്റ്‌ലി അന്തരിച്ചത് . പ്രാധാന മന്ത്രിക്കൊപ്പം മറ്റു പലരും ബിജെപി നേതാക്കൻമാരിലെ പലരും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു രംഗത്ത് വന്നു. അതേ സമയം അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണം രാജ്യത്തിന് തീരാനഷ്ടമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു . ശക്തനായ ഭരണാധികാരിയും മനുഷ്യ സ്‌നേഹിയുമായിരുന്ന അദ്ദേഹത്തന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടമാണെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഭേദമില്ലാത്ത സൗഹൃദത്തിനുടമയായിരുന്നു അദ്ദേഹം. വളരെ സങ്കീര്‍ണമായ വിഷയങ്ങള്‍ പോലും ലളിതമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നുവെന്നും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അരുണ്‍ ജെയ്റ്റ്ലിയെന്ന് രാഷ്ട്രപതി പറഞ്ഞു. ബുദ്ധിമാനായ നിയമജ്ഞനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ജയ്റ്റ്ലിയെന്ന് രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് കൂട്ടിച്ചേര്‍ത്തു. ജയ്റ്റ്‌ലിയുടെ വേര്‍പാട് വ്യക്തിപരമായ നഷ്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. പാര്‍ട്ടിയ്ക്ക് തല മുതിര്‍ന്ന നേതാവിനെയും തനിക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്ന സഹോദരനേയുമാണ് നഷ്ടപ്പെട്ടതെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് വഴി തിരിച്ചു വിട്ട കരുത്തനായിരുന്നു ജയ്റ്റ് ലിയെന്ന് രാജ്‌നാഥ് സിംഗ് കുറിച്ചു. സാധാരണക്കാര്‍ക്ക് തണലാകുന്നത് എങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന വ്യക്തിത്വമാണ് അരുണ്‍ ജയ്റ്റ് ലിയുടേതെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു . നിയമ,ധന കാര്യ വിഷയങ്ങള്‍ അതീവ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്തു , അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ഉണ്ടാകട്ടെ , ഓം ശാന്തി ശാന്തി , ഇതായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. ഇന്ന് 12.10 ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി നിര്യാതനായത്. ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു ജയ്റ്റ്ലി.
https://www.facebook.com/Malayalivartha