ഇന്ത്യയും റഷ്യയും തമ്മിലുള്ള കൂട്ടുകെട്ടിന് ദൃഢത കൂട്ടാൻ മോഡി റഷ്യയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് . നരേന്ദ്ര മോദി എത്തുമ്പോൾ ഇന്ത്യയുമായി വൻ ആയുധകരാരിൽ ഒപ്പുവയ്ക്കാൻ റഷ്യ തയ്യാറെടുക്കുന്നു. ഈ കരാറിലൂടെ വൻ ആയുധ ശേഖരമാണ് ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്നത്
ഇന്ത്യയും റഷ്യയും തമ്മിലുള്ള കൂട്ടുകെട്ടിന് ദൃഢത കൂട്ടാൻ മോഡി റഷ്യയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് . ഇന്ത്യ റഷ്യ ബന്ധം മെച്ചപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങൾക്കായി റഷ്യൻ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് .
ഓർഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും നരേന്ദ്രമോദിക്ക് സ്വന്തം . റഷ്യയുടെ യശ്ശസ് ഉയർത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിന് പരിഗണിച്ചത്. രാഷ്ട്രീയം, കല സാംസ്കാരികം, രംഗത്തെ പ്രവർത്തനങ്ങൾക്കാണ് റഷ്യ ഓർഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്കാരത്തിന് പരിഗണിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, അസർ ബൈജാൻ പ്രസിഡന്റ് ഹൈദര്‍ അലിയേവ് എന്നീ രാഷ്ട്രനേതാക്കൾക്കും മുൻപ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അതിനിടെ ആയുധ കരുത്തില്‍ ഇന്ത്യയ്ക്ക് കൈ കൊടുക്കാൻ തന്നെയാണ് റഷ്യയുടെ തീരുമാനം .റഷ്യയുമായി അതിനിർണായമായേക്കാവുന്ന മറ്റൊരു പ്രതിരോധ ഉടമ്പടിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ ഇന്ത്യയുമായി വൻ ആയുധകരാരിൽ ഒപ്പുവയ്ക്കാൻ റഷ്യ തയ്യാറെടുക്കുന്നു. ഈ കരാറിലൂടെ വൻ ആയുധ ശേഖരമാണ് ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്നത് എന്നാണ് അനുമാനം.
ഇത്തരത്തിൽ ഇന്ത്യയിലേക്ക് എത്തുന്ന വൻ ആയുധശേഖരത്തിൽ റഷ്യയുടെ ഏറ്റവും മികച്ച യുദ്ധ സന്നാഹമായ റഷ്യൻ ടി 14 അർമാറ്റ കവചിത ടാങ്കും ഉൾപ്പെടുന്നു . പ്രത്യേക പോരാട്ടത്തിനുള്ള ഗണ്ണുകളും, കവചവും, മറ്റ് സംവിധാനങ്ങളും ഈ ടാങ്കുകളിൽ ഉണ്ട് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത . 4.5 ബില്ല്യൺ ഡോളറിന്റെ കരാറാണിത്.
പഴയ ടി 72 മെയിൻ ബാറ്റിൽ ടാങ്കുകൾക്ക് പകരമായാണ് ഇന്ത്യ ഈ റഷ്യൻ ടാങ്കുകൾ വാങ്ങുന്നത്.
ഇതിനൊപ്പം തന്നെ റഷ്യയിൽ നിന്നുതന്നെ വാങ്ങിയ ഇന്ത്യയുടെ ഇൻഫന്ററി കോംബാറ്റ് വെഹിക്കിളുകളും ഇന്ത്യ വച്ചുമാറും. ലോകത്തിൽ ഏറ്റവും കൂടുതൽ റഷ്യൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യൻ സൈന്യമാണ്.
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ റഷ്യൻ പങ്കാളിത്തത്തോടെ ഇന്ത്യയിൽ തന്നെ ഉപകരണങ്ങൾ നിർമ്മിക്കണം എന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ആഗ്രഹം. ഇരു രാജ്യങ്ങളുടെയും സർക്കാരുകൾ തമ്മിൽ കരാറുകൾ ഒപ്പിടാനാണ് റഷ്യയും ആഗ്രഹിക്കുന്നത് .റഷ്യയുമായുള്ള ഈ കരാർ ഇന്ത്യ ഗൗരവമായി തന്നെ പരിഗണിക്കും . കരാർ സംബന്ധിച്ച് ഇന്ത്യൻ സൈന്യത്തിന്റെ പ്രതിനിധികൾ അടുത്തിടെ റഷ്യ സന്ദർശിച്ചിരുന്നു. 2020ഓടെ പരീക്ഷണാടിസ്ഥാനത്തിൽ 100 ടി 14 അർമാറ്റ ടാങ്കുകൾ ഇന്ത്യയിലേക്കെത്തുമെന്നാണ് സൂചന.
നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തിന്റെ ഒരുക്കങ്ങൾക്കായി വിദേശകാര്യമന്ത്രി എസ ജയശങ്കർ ബുധനാഴ്ച റഷ്യയിലേക്ക് പോകും .റഷ്യൻ തുറമുഖ വ്ലാഡിവോസ്റ്റോക്കിൽ അഞ്ചാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനും, ഇരുപതാമത് ജൂബിലി നയതന്ത്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിലേക്ക് എത്തുന്നത്.
ഇന്ത്യയുടെ ഈ നടപടിയിൽ ഇമ്രാന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ആണ് .ഇന്ത്യ ആയുധശേഖരം നടത്തുന്നത് ഭീഷണിയായിക്കാണുന്നത് പാക്കിസ്ഥാനും ചൈനയും തന്നെയാണ് .പാക്കിസ്ഥാനും ചൈനയും അണ്വായുധങ്ങൾ കുന്നുകൂട്ടുമ്പോഴും ഇന്ത്യ ഭയപ്പെട്ടിരുന്നില്ല . ആരെയും അങ്ങോട്ട് ആക്രമിക്കില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നുമാണ് ആണവയുദ്ധത്തിൽ ഇന്ത്യൻ നിലപാട്. പ്രത്യാക്രമണത്തിന്റെ കാര്യത്തിൽ ഇന്ത്യ എന്നും മുന്നിലായിരുന്നു.
ഇപ്പോൾ ലോകരാജ്യങ്ങളെ ഇന്ത്യയുടെ പക്ഷത്താക്കാന്നതിൽ മോഡി വിജയിച്ചിരിക്കുന്നു. യു എ ഇ ഉൾപ്പടെയുള്ള മുസ്ലിം രാജ്യങ്ങളുടെ പിന്തുണപോലും ഇപ്പോൾ പാക്കിസ്ഥാനിള്ള. നിലവിൽ പാക്കിസ്ഥാനെ പിന്തുണക്കുന്നത് ചൈന മാത്രമാണ് . ചര്‍ച്ച ചെയ്യാന്‍ പോലും വിസമ്മതിച്ച് പാക്കിസ്ഥാന്റെ കത്ത് തള്ളി യുഎന്‍ രക്ഷാസമിതി തള്ളിയതോടെ പാകിസ്താന്റെ സ്ഥിതി പരുങ്ങലിൽ ആണ്. അതോടെ ഇന്ത്യ അക്രമിക്കുമെന്നപേടി അന്താരാഷ്ട്ര കോടതിയിൽ വരെ ഇമ്രാൻ എത്തിച്ചുകഴിഞ്ഞു .. ഈ അവസരത്തിൽ ഇന്ത്യക്ക് വാൻ ആയുധശേഖരം റഷ്യ നൽകുന്നതിൽ പാകിസ്താന്റെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha