ജമ്മു-കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370മത് വകുപ്പ് റദ്ദാക്കിയ ആഗസ്റ്റ് 6 നും ആഗസ്റ്റ് 22 നും ഇടയിൽ നടന്നത് 250 കല്ലേറ് സംഭവങ്ങള്‍ ..കല്ലേറുകളില്‍ 56 സിആര്‍പിഎഫ് ഭടന്മാര്‍ക്ക് പരിക്കുപറ്റി..25 വാഹനങ്ങള്‍ തകർന്നു
കേന്ദ്ര സർക്കാർ ആഗസ്റ്റ് ആറിന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം കാശ്മീര്‍ താഴ്വരയില്‍ ഇതുവരെ സമാധാന അന്തരീക്ഷം തിരിച്ചെത്തിയിട്ടില്ല. അതിനിടെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇതുവരെ നടന്നത് 250 കല്ലേറ് സംഭവങ്ങള്‍ ഉണ്ടായതായി സുരക്ഷ വൃത്തങ്ങൾ പറഞ്ഞു . ജമ്മു-കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370മത് വകുപ്പ് റദ്ദാക്കിയ ആഗസ്റ്റ് 6 നും ആഗസ്റ്റ് 22 നും ഇടയിലുള്ള കണക്കാണ് ഇത്. ഈ കല്ലേറ് സംഭവങ്ങളില്‍ 90 ശതമാനവും ശ്രീനഗറിലാണ്നടന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീനഗറിൽ കല്ലേറ് നടത്തിയാൽ പ്രത്യേക മാധ്യമ ശ്രദ്ധകിട്ടും എന്നതിനാലാകാം ഇത് എന്ന് കരുതപ്പെടുന്നു.
പമ്പരാഗത കല്ലേറ് സംഘങ്ങൾ ശ്രീനഗറിൽ ഉണ്ടെന്നാണ് സുരക്ഷ വൃത്തങ്ങൾ പറയുന്നത് . ഇവരെ ആക്രമിക്കുന്നതിനോ പിടികൂടുന്നതിനോ എളുപ്പം കഴിയില്ല എന്ന പ്രശ്നമുണ്ട്. പെട്ടെന്ന് വന്നു കല്ലേറ് നടത്തി വാഹനങ്ങൾക്ക് പിന്നിൽ ഒളിക്കാൻ ഇവർക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്നു പറയുന്നു. ഇവര്‍ കൂട്ടത്തോടെ തെരുവില്‍ എത്തുകയും കല്ലുകള്‍ ഉപയോഗിച്ച് സൈന്യത്തെ എറിയുകയും ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് അപ്രത്യക്ഷമാക്കുകയുമാണ് ചെയ്യാറ് . ഇവർക്കെതിരെ വെടിവെക്കുന്നത് മനുഷ്യാവകാശപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ സൈന്യം അതിനും മുതിരാറില്ല.
സൈന്യത്തിന് നേരെ കല്ലെറിഞ്ഞാൽ നഷ്ടപരിഹാരം കൊടുക്കണമെന്ന അഗ്രിമെന്റിൽ ഒപ്പിടിവിക്കുക എന്ന മാർഗ്ഗമാണ് ഇപ്പോൾ സൈന്യം സ്വീകരിച്ചിട്ടുള്ളത് . തകർത്ത വാഹനങ്ങൾക്കുള്ള നഷ്ടപരിഹാരമായോ ജയിൽ ശിക്ഷയായോ പിഴയായോ ശിക്ഷ ഉണ്ടാകുമെന്നു അവരെ ബോധ്യപ്പെടുത്താനാണ് ഇപ്പോൾ സൈന്യം ശ്രമിക്കുന്നത്
സ്വതന്ത്ര്യദിനത്തിനും , വെള്ളിയാഴ്ചകളിലും കല്ലേറ് സംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ആഗസ്റ്റ് 6ന് അതിന് മുന്‍പുള്ള ദിവസത്തേക്കാള്‍ മൂന്ന് ഇരട്ടിയായിരുന്നു .അന്നായിരുന്നു കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തു മാറ്റിയത്.. ഈ ദിവസങ്ങളിൽ കല്ലേറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ആഗസ്റ്റ് 6ന് കശ്മീര്‍ താഴ്വരയില്‍ റിപ്പോര്‍ട്ട് ചെയ്ത കല്ലേറു കേസുകള്‍ 44ആണ്.
ആഗസ്റ്റ് 6 മുതല്‍ 22 വരെ നടന്ന കല്ലേറുകളില്‍ 56 സിആര്‍പിഎഫ് ഭടന്മാര്‍ക്ക് പരിക്കുപറ്റിയെന്നാണ് റിപ്പോര്‍ട്ട്. 25 വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. എന്നാല്‍ 2016 ഹിസ്ബുള്‍ മുജാഹിദ് കമാന്‍റര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ട സമയത്തെ കല്ലേറ് സംഭവങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ കല്ലേറു സംഭവങ്ങള്‍ കുറവാണെന്നാണ് സുരക്ഷ സേന പറയുന്നത്. 2016 ജൂലൈ 8 മുതല്‍ 25 വരെ അന്ന് ഉണ്ടായത് 338 കല്ലേറ് സംഭവങ്ങളാണ്. 1460 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് അന്ന് പരിക്കേറ്റു. 200 സൈനിക വാഹനങ്ങള്‍ക്ക് അന്ന് കേടുപാടു പറ്റി.
താഴ്വരയിലെ ബാക്കി ജില്ലകളുടെ കണക്ക് എടുത്താല്‍. പുല്‍വാമ, ബാരമുള്ള, ബന്ധിപാറ,ബുഡ്ഗാം,ഗാന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ എല്ലാം കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാന്ദര്‍ബാലില്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് കേസുകളാണ്. ബാരമുള്ളയില്‍ 10കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം മാധ്യമങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ചത് ശ്രീനഗറിലായതിനാല്‍ ഇവരുടെ ശ്രദ്ധകിട്ടാനാണ് ശ്രീനഗറില്‍ കൂടുതല്‍ കല്ലേറ് സംഭവങ്ങള്‍ നടക്കുന്നത് എന്നാണ് സൈന്യം പറയുന്നത്.
https://www.facebook.com/Malayalivartha