ഇത് മോദിയുടെ താക്കീത്....പുതിയ ഇന്ത്യയിൽ ഇനി ഇടത് തീവ്രവാദമില്ല
രണ്ടാം മോദി സർക്കാരിന്റെ അണിയറയിൽ ഇപ്പോൾ നടക്കുന്നത് പുതിയ ഇന്ത്യയ്ക്കായുള്ള ഒരുക്കങ്ങൾ തന്നെയാണ് എന്നത് നേരത്തെ നമ്മുടെ മോദി വ്യക്തമാക്കിയിരുന്നതാണ്. അത് പറയുക മാത്രമല്ല നിലവിൽ പ്രവർത്തികമാക്കുകയും ചെയ്യുകയാണ്. കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കിയതിനു പിന്നാലെ ഒരു രാജ്യം ഒരു ഭരണഘടനാ എന്ന ലക്ഷ്യമാണ് മോദി പ്രവർത്തകികമാക്കിയത്.അതിനു പിന്നാലെ വന്ന അലയടികൾ ശാന്തമായില്ല എങ്കിലും മോദി അടുത്ത അങ്കത്തിന് ആയി കച്ചകെട്ടിതന്നെ ഇറങ്ങിയിരിക്കുകയാണ്. അതിന് ചുക്കാൻ പിടിക്കുന്ന മുഖ്യ കണ്ണി മോദിയുടെ വലം കണ്ണായ അമിത്ഷാ തന്നെയാണ്.
കാശ്മീരിനെ തിരിച്ചു പിടിച്ചുകൊണ്ട് മോദി നമ്മുടെ ഭാരതത്തിന് പുതിയ ചട്ടക്കൂട് മെനയുമ്പോൾ അതിനു ഒറ്റ ലക്‌ഷ്യം മാത്രമേ ഉള്ളൂ. തീവ്രവാദ മുക്ത ഇന്ത്യ എന്നത് തന്നെ. ഇന്ത്യയ്ക്ക് പുറത്ത് മാത്രമല്ല ഇനി ഇന്ത്യയ്ക് അകത്തും തീവ്രവധം തുടച്ചുനീക്കാനാണ് അടുത്ത ലക്‌ഷ്യം. നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയിൽ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്നാണ് ഷാ വ്യക്തമാക്കുന്നത്. രാജ്യത്തെ ഇടതുതീവ്രവാദ പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന ഉന്നതതലയോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ ഈ പരാമർശം.
2009 നും 2013 നുമിടെ 8782 മാവോവാദി ആക്രമണങ്ങൾ രാജ്യത്ത് നടന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൃത്യമായ കണക്കുകൾ വ്യക്തമാക്കുന്നു. 2014 നും 2018നുമിടെ ഇത് 4969 ആയി കുറഞ്ഞിരുന്നതായും പറയപ്പെടുന്നു. മാവോവാദി ആക്രമണങ്ങളിൽ 43.4 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. 2009 - 13ൽ സുരക്ഷാ സൈനികരടക്കം 3326 പേർക്ക് മാവോവാദി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, 2014 -18 കാലത്ത് 1321 പേർ മാത്രമാണ് മരിച്ചത്.
മരണങ്ങൾ 60.4 ശതമാനം കുറഞ്ഞതയാണ് കേന്ദ്രത്തിന്റെ വ്യക്തമാക്കുന്നത്. ശക്തമായ നടപടികളുടെ ഫലമായി അടുത്തിടെ മാവോവാദി ആക്രമണങ്ങൾ വൻ തോതിൽ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി യോഗത്തിൽ അവകാശപ്പെടും ചെയ്തിരുന്നതും എല്ലാവര്ക്കും ആത്മവിശ്വാസം നൽകിയിരുന്നു.അവികസിതമേഖലയിൽ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യമെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. ജനങ്ങളെ അജ്ഞരാക്കി നിലനിറുത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യമെന്നും പറഞ്ഞു. പുതിയ ഇന്ത്യയിൽ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നുഎന്നും ഷാ പറഞ്ഞു.
ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഐ.ബി മേധാവി അരവിന്ദ് കുമാർ, അർദ്ധ സൈനിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽമാർ തുടങ്ങിയവരും യോഗത്തിൽ എത്തിയിരുന്നു. മാവോവാദികൾക്കെതിരെ സംസ്ഥാനങ്ങൾ സ്വീകരിച്ചുവരുന്ന നീക്കങ്ങളുടെ പുരോഗതി അമിത് ഷാ നേരിട്ട് വിലയിരുത്തുകയും ചെയ്തു. മാവോവാദികളെ ഉന്മൂലനം ചെയ്യാനുള്ള തീരുമാനത്തെ എല്ലാ മുഖ്യമന്ത്രിമാരും പിന്തുണക്കുകയും ചെയ്തു. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ മാവോവാദി സാന്നിധ്യം ശക്തമായ പത്ത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും യോഗത്തിന് സജ്ജരായിരുന്നു.
https://www.facebook.com/Malayalivartha