ജമ്മു കാശ്‌മീരിൽ ഇപ്പോൾ പുതുയുഗം പിറന്നിരിക്കുകയാണ് .50000 പേർക്ക് അർധസൈനിക വിഭാഗത്തിൽ ഉടൻ നിയമനം.. ഭീകരപ്രവർത്തനവും വിഘടനവാദവും തുടച്ചുനീക്കി ഭൂമിയിലെ സ്വർഗമായി കശ്മീർ മാറും .
ജമ്മു കാശ്‌മീരിൽ ഇപ്പോൾ പുതുയുഗം പിറന്നിരിക്കുകയാണ് . ഭീകരപ്രവർത്തനവും വിഘടനവാദവും തുടച്ചുനീക്കി ഭൂമിയിലെ സ്വർഗമായി ഈ നാടിനെ വീണ്ടെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് വെറുതെയല്ല. കാശ്മീരിന് ഇന്ത്യയിലുള്ള എല്ലാ നിയമങ്ങളും അതുപോലെ തന്നെ ആനുകൂല്യങ്ങളും ലഭ്യമാക്കും.
ഇതോടെ കാശ്മീരിൽ ഉള്ള ജനങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്നതു ഉറപ്പാക്കാൻ അവർക്ക് സാധിക്കും . കശ്മീരിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. ഇതിനു ശാശ്വത പരിഹാരം കാണാനാണ് സർക്കാർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് .
ജമ്മു-കാശ്മീരിലും ലഡാക്കിലും പ്രാദേശിക സമ്പദ് വ്യവസ്ഥ വികസിപ്പിക്കും ..അതിനായി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു ആവശ്യമായ നിർണായകമായ പദ്ധതികൾ ആണ് കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിടുന്നത് . 50,000 കാശ്മീരി യുവാക്കൾക്ക് അർധസേനയിൽ അവസരം ലഭിക്കും . ജമ്മു കാശ്മീരിന് പ്രത്യേക സേന വിഭാഗം ഉണ്ടാകും. അവയിൽ കാശ്മീരി യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്‌ഷ്യം
കശ്മീരിലെ സമ്പദ് വ്യവസ്ഥിതിയിൽ നിർണായക പങ്ക് വഹിക്കുന്ന കന്നുകാലി വളർത്തൽ ,ടൂറിസം എന്നിവയും സർക്കാർ പരിഗണനയിലാണ് ..ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി ഡയറി ഫാം മേഖലയെ നവീകരിക്കും. കൂടുതൽ സ്വകാര്യ വിദേശ നിക്ഷേപങ്ങൾ ഈ രംഗത്ത് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും
370-ാം വകുപ്പ് ജമ്മു കാശ്‌മീരിന് നാക്കിയത് ഭീകരപ്രവർത്തനവും അഴിമതിയും കുടുംബ ഭരണവും മാത്രമാണ് പാകിസ്ഥാൻ കാഷ്മീരിനെ കണ്ടത് ഭീകരത പരത്താനുള്ള ആയുധമായാണ് . അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഭരണകർത്താക്കളോ പാകിസ്ഥാനോ ലക്ഷ്യമാക്കിയിട്ടില്ല. പാകിസ്ഥാന്‍റെ ദേശവിരുദ്ധവികാരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ വകുപ്പ് സഹായിച്ചത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് വിഭ്യാഭ്യാസം അവരുടെ അവകാശമാണ്. എന്നാല്‍ ജമ്മു കശ്മീരിലെ കുട്ടികള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ല .അവർ വിവേചനം അനുഭവിക്കുന്നു .. എന്തു തെറ്റാണ് അവര്‍ ചെയ്തത്. രാജ്യത്തെ എല്ലാ സ്ത്രീകളും നിയമവ്യവസ്ഥയുടെ ഭാഗമായുള്ള അവകാശങ്ങള്‍ അഭിമാനപൂര്‍വ്വം വിനിയോഗിക്കുന്നു. എന്നാല്‍ കശ്മീരില്‍ ഇതൊന്നും ബാധകമല്ല ..ഈ അവസ്ഥക്ക് മാറ്റം വരണം..അതിനായാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
സർദ്ദാർ പട്ടേലിന്റെയും അംബേദ്കറുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും അടൽബിഹാരി വാജ്പേയിയുടെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെയും സ്വപ്നം ആണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് ..
സർക്കാർ ഏറ്റവും കൂടുതൽ കൂടുതൽ തൊഴിൽ അവസരങ്ങൾ അവിടെ ഉറപ്പുവരുത്തുന്നതിനാണ് . സംസ്ഥാനത്തേക്ക് സ്വകാര്യ നിക്ഷേപം കൂടുതൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതോടെ തൊഴിൽ മേഖലയിൽ മികച്ച നില കൈവരിക്കാൻ കാശ്‌മീരിനാകും ..
പുതിയ നീക്കത്തിന്റെ ഭാഗമായി ജമ്മുകാശ്മീരിലും ലഡാക്കിലും മിലിട്ടറി, പാരാമിലിട്ടറി റിക്രൂട്ട്മെന്റ് ഡ്രൈവുകൾ നടത്തിയാണ് അരലക്ഷത്തോളം പുതിയ സൈനികരെ റിക്രൂട്ട് ചെയ്യുന്നത് . രാജ്യത്തുടനീളം തൊഴിൽ ഹബ്ബുകൾ തുടങ്ങുന്നകാര്യം പരിഗണനയിലുണ്ട്.
ഈ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഉന്നത തലത്തിലുള്ള ഇന്റർ മിനിസ്റ്റീരിയൽ മീറ്റിങ് യൂണിയൻ ഹോം സെക്രട്ടറി അജയ് ഭല്ലാ വിളിച്ചുകൂട്ടിയിരുന്നു ജമ്മുകാശ്മീരിൽ ഇത്തരം കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ ഡിപ്പാർട്ട്മെന്റുകളുടെ യോഗം വിളിച്ചുവെന്നും കാശ്മീരിനെ സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടുവരാനല്ല പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും ഹോം മിനിസ്ട്രി വക്താവ് പറഞ്ഞൂ
https://www.facebook.com/Malayalivartha