തരൂർ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പത്തുശതമാനം പോലും കേരള നേതാക്കള്‍ ആരും വിമര്‍ശിച്ചിട്ടില്ല; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് സംസാരിച്ച വിഷയം വിവാദമായതിനു പിന്നാലെ കെപിസിസിക്കു വിശദീകരണം നല്‍കി ശശി തരൂര്‍ എംപി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് സംസാരിച്ച വിഷയം വിവാദമായതിനു പിന്നാലെ കെപിസിസിക്കു വിശദീകരണം നല്‍കി ശശി തരൂര്‍ എംപി. തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് തരൂര്‍ പറഞ്ഞു. എന്നാൽ മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്നും പറഞ്ഞ തരൂര്‍ മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി.
അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ അദ്ദേഹത്തെ വിമര്‍ശിക്കാനുമാകൂ എന്ന് പറഞ്ഞ തരൂർ പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിച്ചതിന്റെ പത്തുശതമാനം പോലും കേരള നേതാക്കള്‍ ആരും വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.ജയറാം രമേശും മനു അഷേക് സിംഗ്വിയും പൊതുവേദിയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. എന്നാല്‍ താന്‍ ട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തനിക്ക് അയച്ച മെയില്‍ ചോര്‍ന്നതിലെ അതൃപ്തിയും തരൂര്‍ പ്രകടിപ്പിച്ചു. മെയില്‍ ചോര്‍ത്തിയവര്‍ അതിന്റെ മറുപടികൂടി മാധ്യമങ്ങള്‍ക്ക് മല്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. നേരത്തെ, തരൂരിന്റെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ലെന്നുമായിരുന്നു തരൂരിന്റെ ആദ്യ പ്രസ്താവന. എന്നാൽ ആ പ്രസ്താവന പല രീതിയിലാണ് വിലയിരുത്തപ്പെട്ടത്. ഇങ്ങനെ പറഞ്ഞതിന് പിന്നാലെ തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രസ്‌താവന തിരുത്താത്തതില്‍ ശശി തരൂര്‍ എം.പിയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്‌തി ശക്തമായിരുന്നു. തരൂര്‍ തന്റെ പ്രസ്‌താവന തിരുത്തണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടെങ്കിലും തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നായിരുന്നു അപ്പോൾ അദ്ദേഹം നൽകിയ മറുപടി. . ഇതിനു പിന്നാലെ മോദി സ്‌തുതിയില്‍ തരൂരിനോട് വിശദീകരണം കെ.പി.സി.സി തേടി . തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. പിന്നീട് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച ശശി തരൂറിനു നേരെ വിരൽ ചൂണ്ടി കെ മുരളീധരന്‍ വന്നിരുന്നു മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയില്‍ പോയി സ്തുതിക്കാം. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മോദിയെ സ്തുതിക്കേണ്ടെന്ന്മുരളീധരൻ പറഞ്ഞിരുന്നു . മോദിയെ സ്തുതിക്കണമെന്ന് നിർബന്ധമുള്ളവർ പാര്‍ട്ടി വിട്ടുപോവുകയാണ് നല്ലതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയെ പുകഴ്ത്തി സംസാരിച്ച നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ കര്‍ശന നടപടി ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയ മുരളീധരൻ ശശി തരൂരിന്റെ മനം മാറ്റം എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു . മോദിയെ സ്തുതിച്ച കോൺഗ്രസ് എം പി ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൻറെ പ്രചാരണത്തിന് വരണമെന്നില്ലെന്നു വരെ മുരളീധരന്‍ പറഞ്ഞു. മാത്രമല്ല കോൺഗ്രസ് എല്ലാവരും തരൂരി നെതിരെ തിരിഞ്ഞിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് മറുപടിയുമായി തരൂർ വന്നിരിക്കുന്നത്. തരൂർ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്കു ഇതോടെ വിരാമം വന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha