കേരളത്തിലെ അടുത്ത ഗവർണർ കുമ്മനമാകുമോ? മലയാളിയായ ഒരാളെ കേരള ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിച്ചാല്‍ കുമ്മനം രാജശേഖരനാകും പ്രഥമ പരിഗണന എന്ന് റിപ്പോർട്ടുകൾ
ഗവര്‍ണര്‍ പി.സദാശിവത്തിന്റെ അധികാര കാലാവധി സെപ്റ്റംബര്‍ നാലിന് പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഗവര്‍ണര്‍ ആരാകുമെന്ന ചർച്ചകൾക്ക് പ്രസക്തി ഏറുന്നു. ചർച്ചകൾ മുറുകുമ്പോൾ ഉയർന്നു കേൾക്കുന്ന പേര് കുമ്മനത്തിന്റേതാണെന്നു ഒരു പ്രമുഖപത്രം റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. സാധാരണ കേരളത്തിൽ ഇവിടെനിന്നു തന്നെയുള്ള ഒരാളെ ഗവർണർ ആക്കുന്ന കീഴ്വഴക്കമില്ല ..എന്നാൽ അതത്ര അസാധാരണവുമല്ല. കേരളത്തിലെ സർക്കാരിന് ഒരുപണികൊടുക്കാൻ ബി ജെ പി യുടെ കയ്യിലെ വടിയാണ് ഈ ഗവർണർ സ്ഥാനം
13 ഗവര്‍ണര്‍മാരുടെ പദവികളിൽ ഒഴിവുവരുന്നതിനാല്‍ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് സദാശിവത്തെ പരിഗണിക്കാനാണ് സാധ്യത . അങ്ങിനെ വരുമ്പോൾ മലയാളിയായ ഒരാളെ കേരള ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിച്ചാല്‍ കുമ്മനം രാജശേഖരനാകും പ്രഥമ പരിഗണന നല്‍കുകയെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് .
ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലുള്ള കുമ്മനത്തിനു പക്ഷെ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ കുമ്മനത്തിനു താല്‍പര്യമില്ല എന്നറിയുന്നു . എന്നാൽ അവസാന രാഷ്ട്രീയ തീരുമാനം വരേണ്ടത് ഡല്‍ഹിയില്‍നിന്നാണ്.അത് മിക്കവാറും കുമ്മനം കേരളത്തിൽ ഗവർണർ ആകും എന്ന പ്രതീക്ഷ നൽകുന്നതാണ്
പൊതുവെ ജനസമ്മതനായ സദാശിവം ബിജെപി സംസ്ഥാന നേതൃത്വത്തിന് അത്ര അഭിമതനല്ല . ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ, മറ്റു പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ആളായാണ് നേതൃത്വം പൊതുവെ അദ്ദേഹത്തെ വിലയിരുത്തുന്നത്
കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ ചര്‍ച്ചയായപ്പോള്‍ ബിജെപി അനുകൂല നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലായിരുന്നു സംസ്ഥാന നേതൃത്വം. എന്നാല്‍ കാര്യങ്ങള്‍ വിശദമായി പഠിച്ച് സൂക്ഷ്മമായി പ്രതികരിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ തുനിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്
അതുകൊണ്ടു തന്നെ കേരള ഗവർണർ സ്ഥാനത്തേയ്ക്ക് ബി ജെ പിക്കാരനായ കുമ്മനം വരുന്നതിനെ ബി ജെ പി നേതൃത്വം സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ് . വട്ടിയൂർക്കാവിൽ മത്സരിച്ചു ജയിക്കുന്നതിനേക്കാൾ കേരളം ആഗ്രഹിക്കുന്നത് കുമ്മനമെന്ന ഗവർണറെ തന്നെ
ബിജെപി നയങ്ങളുമായി യോജിച്ചുപോകുന്ന ആള്‍ ഗവര്‍ണറാകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെയും താല്‍പര്യം. ബിജെപി നേതാവായ ഒരാള്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം വര്‍ധിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത് ഗവര്‍ണറാണ്.
സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നെങ്കിലും കേരള സര്‍വകലാശാല സെനറ്റിലേക്ക് വൈസ് ചാന്‍സലര്‍ ശുപാര്‍ശ ചെയ്ത പട്ടികയില്‍നിന്ന് രണ്ട് അംഗങ്ങളെ ഒഴിവാക്കി മറ്റു രണ്ടുപേരെ ഗവര്‍ണര്‍ നിയമിച്ച നടപടിയിൽ വിമര്‍ശനം ഏറ്റുവാങ്ങേണ്ട സാഹചര്യം ഗവര്‍ണര്‍ക്കുണ്ടായി..ആര്‍എസ്എസ് സമ്മര്‍ദത്തിനു വഴങ്ങിയാണ് ശുപാർശ പട്ടികയിലെ രണ്ടുപേരെ ഒഴിവാക്കിയതെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റിന്റെ കുറ്റപ്പെടുത്തല്‍.
മോദി സർക്കാർ അധികാരത്തിലേറിയ ശേഷം പുറത്തുപോകേണ്ടിവന്ന ഷീലാ ദീക്ഷിത്തിനു പകരമായാണു തമിഴ്‌നാട് ഈറോഡ് സ്വദേശിയായ പളനിസാമി സദാശിവം ഗവർണറായത്. 1949 ഏപ്രിൽ 27നു ജനിച്ച സദാശിവം 1973ൽ അഭിഭാഷകനായി. 1996 ൽ മദ്രാസ് ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന അദ്ദേഹം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ സേവനമനുഷ്‌ഠിച്ച ശേഷം 2007 ഓഗസ്‌റ്റിലാണു സുപ്രീം കോടതിയിലെത്തിയത്. പിന്നീട് ഇന്ത്യയുടെ നാൽപതാം ചീഫ് ജസ്‌റ്റിസ് ആയി. ഈ പദവിയില്‍നിന്ന് വിരമിച്ചപ്പോഴാണ് 2014 സെപ്റ്റംബര്‍ 5 ന് കേരള ഗവര്‍ണറായത്. സുപ്രീംകോടതിയിലെ 40 മുൻ ചീഫ് ജസ്‌റ്റിസുമാരിൽ ഗവർണറാകുന്ന ആദ്യയാളാണ് പി സദാശിവം
https://www.facebook.com/Malayalivartha