ശശി തരൂരിനെ തങ്ങൾക്ക് വേണം എന്ന പുതിയ ആവശ്യവുമായി പഞ്ചാബ്, രാജസ്ഥാൻ പി.സി.സികൾ
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷംതോൽവി ഏറ്റുവാങ്ങിയ കോൺഗ്രസ്സിന് വിവാദങ്ങളുമായി തട്ടിട്ടും മുട്ടിട്ടും നടക്കാൻ വയ്യാത്ത അവസ്ഥയാണ്. അദ്ധ്യക്ഷ പദത്തിൽനിന്നുള്ള രാഹുൽഗാന്ധിയുടെ രാജിയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ നിന്ന് ഒരുവിധം കരകയറിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഒരു വശത്ത് മോദി സ്തുതിയും അതിനോട് അനുബന്ധിച്ച് നടക്കുന്ന വാക്പോരും അരങ്ങേറുമ്പോൾ മറുവശത്ത് മോശം പ്രകടനത്തെച്ചോല്ലിയുള്ള വാദങ്ങളാണ് അരങ്ങേറുന്നത്. ജയറാം രമേശും മനു ആഷിഖ് സിംഗ്‌വിയും തരൂരുമാണ് മോദിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നത്. എന്നാൽ എല്ലാവരുടെയും വിമർശനങ്ങൾക്കും ഇരയാകേണ്ടി വന്നത് ശശി തരൂർ ആണ്. നല്ലതിനെ നല്ലതെന്ന് തന്നെ പറയണമെന്നാണ് തരൂർ വ്യക്തമാക്കിയത്. കാള പെറ്റു എന്നുകേട്ടപ്പോൾ തന്നെ കയറെടുക്കുന്ന ചിലർ ഇടം വലം നോക്കാതെ വിമർശിച്ചുകൊണ്ട് ഇരുന്നു. അതോടപ്പം തന്നെ മോദിയെ പ്രകീർത്തിക്കുന്നവർ ബിജെപിയിലേക്ക് പോകാം എന്ന് വരെ വ്യക്തമാക്കി.
കേരളത്തിന് ശശി തരൂരിനെ വേണ്ടെങ്കിൽ ഇരു കയ്യും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചാബും രാജസ്ഥാനും.ലോക്‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരിയുടെ പ്രകടനം മോശമാണെന്ന് മുറവിളി കൂട്ടി ഉത്തരേന്ത്യൻ കോൺഗ്രസ് ഘടകങ്ങൾഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്തിന് പിന്നാലെയാണ് ശശി തരൂരിനെ തങ്ങൾക്ക് വേണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ചൗധരിയെ മാറ്റി തിരുവനന്തപുരം എം.പി ശശി തരൂരിനെ ആ ആസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് വിവിധ പി.സി.സികൾ തങ്ങളുടെ ആവശ്യം ഉന്നയിക്കുന്നത്. അധിർ രഞ്ജൻ ചൗധരിക്ക് ലോക്‌സഭയിൽ ഐക്യത്തോടെ പാർട്ടിയെ നയിക്കാൻ കഴിയുന്നില്ലെന്ന വിമർശനത്തോടെയാണ് പുതിയ ആവശ്യം ചില പി.സി.സികൾ ഉയർത്തുന്നത് തന്നെ.
പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്രവർത്തക സമിതിയ്ക്കിടെ രാജസ്ഥാൻ പി.സി.സി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് തരൂരിനെ ലോക്സഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ ഈ ആവശ്യവുമായി പഞ്ചാബ് പി.സി.സിയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പഞ്ചാബ്, രാജസ്ഥാൻ പി.സി.സികൾ രേഖാമൂലം സോണിയഗാന്ധിക്ക് കത്തും നൽകിയിരിക്കുകയാണ്.
എന്നാൽ, കേരളത്തിലെ ചില നേതാക്കൾക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചനകൾ ലഭിക്കുന്നത്. മാത്രമല്ല, മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂർ വിവാദത്തിലുംപെട്ടിരിക്കുന്ന അവസ്ഥ ആയതിനാൽ കൂടുതൽ സാധ്യതയും ഇവർ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ചില നേതാക്കൾ മാത്രമാണ് രൂക്ഷമായാണ് തരൂരിനെതിരെ പ്രതികരിച്ചത് ചിലർ ഇപ്പോഴും മൗനത്തിലാണ്. തരൂരിനോട് വിശദീകരണം ചോദിക്കാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡിനും തരൂരിനെതിരെ പരാതി പോയിട്ടുണ്ട്. എന്നാൽ, കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് ഭേദമില്ലാതെ രംഗത്ത് വന്നത് തരൂരിന് ദേശിയ തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണെന്ന ആക്ഷേപം ഇവരെ കാര്യമായി ചൊടിപ്പിച്ചതിനാലാവാം എന്ന് ചില ഭാഗങ്ങളിൽ നിന്ന് ഉണ്ടാവുന്നുണ്ട്.
അധിർ രഞ്ജൻ ചൗധരിയെ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ട് അധികകാലമായിട്ടില്ല. അതിന് മുമ്പ് അദ്ദേഹത്തെ മാറ്റുന്നത് പാർട്ടിക്ക് വീണ്ടും ക്ഷീണമാവും. അതുകൊണ്ടുതന്നെ ശശി തരൂരിനെ ലോക്സഭാ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന പി.സി.സികളുടെ ആവശ്യത്തോട് ഹൈക്കമാൻഡ് എങ്ങനെ പ്രതികരിക്കുമെന്നതും വ്യക്തമല്ല.
https://www.facebook.com/Malayalivartha