രക്ത ദാഹിയായി പാകിസ്ഥാൻ; കശ്മീരിനു പുറമേ നാഗാലാൻഡും ഉന്നം; നാഗാലാൻഡിലും കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ പാക്ക് അധികൃതരുടെ ഒത്താശയോടെ ശ്രമം തുടങ്ങിയാതായി അറിയിച്ച് ആഭ്യന്തരമന്ത്രാലയം
ജമ്മുകശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരാനാണ് പാകിസ്ഥാന്റെ നീക്കം. കശ്മീര്‍ വിഷയം ആഗോളതലത്തില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ ഭാഗംകൂടിയാണിത്.
ജമ്മുകശ്മീരിൽ ഗുരുതരമായ മനുഷ്യാവകാശലംഘനം നടത്തുകയാണെന്നു രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമിക്കുന്നതെന്ന് ഇന്ത്യ വാദിച്ചു. ഇക്കാര്യം എല്ലാ രാജ്യാന്തര വേദികളിലും ഉയർത്തുമെന്നു കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞതിനു തൊട്ടുപിന്നാലെ നാഗാലാൻഡിലും കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ പാക്ക് അധികൃതരുടെ ഒത്താശയോടെ ശ്രമം തുടങ്ങിയാതായി അറിയിച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം.
പാക്ക് അധിനിവേശ കശ്മീരിൽ ഷൂട്ട് ചെയ്ത വിഡിയോകൾ ജമ്മുവിലും നാഗാലാൻഡിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പാക്ക് അധികൃതർ പ്രചരിപ്പിക്കുന്നതായി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സുരക്ഷാ സേനയുടെ യൂണിഫോമിലുള്ള ആളുകൾ ഇന്ത്യൻ പൗരൻമാരെ ഉപദ്രവിക്കുന്നതാണ് വിഡിയോയിലെ ഉള്ളടക്കം. കൃത്രിമമായി സൃഷ്ടിച്ച ഇത്തരം ദൃശ്യങ്ങൾ ജമ്മുവിനു പുറമേ ഇന്ത്യയിൽനിന്നു നാഗാലാൻഡ് സ്വാതന്ത്രമാകണമെന്നു ശക്തമായി വാദിക്കുന്ന വിമത സായുധ സംഘങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പാക്ക് അധികൃതർ എത്തിക്കുന്നതായാണ് റിപ്പോർട്ട്. കശ്‌മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയപ്പോഴും നാഗാലാൻഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു സമാനപദവി തുടരുന്നതിനാൽ തന്നെ അത് ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നത്.
അതേമയം പതിറ്റാണ്ടുകളുടെ ചരിത്രമുള്ള നാഗാലാന്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള ധാരണകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാട്ടുനില്ലെന്ന് നാഷണലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് ആരോപിച്ചു. 2015 ല്‍ മോദി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.
2014 ല്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ചര്‍ച്ചയില്‍ നാഗാലാന്റ് പ്രശ്‌നം പരിഹരിക്കും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ധാരണയായ വിഷയങ്ങളെ സംബന്ധിച്ച് അന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല. നാഗാലാന്റിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ ഏക സംഘടനയാണ് എന്‍ എസ് സി എന്‍ (ഐസിക് മൂയിവ) വിഭാഗം. 22 വര്‍ഷമായി തുടരുന്ന സമാധാന ചര്‍ച്ചകളെ തുടര്‍ന്നാണ് 2015 ല്‍ സംഘടനയുമായി ധാരണയിലെത്തിയത്. എന്നാല്‍ അതില്‍നിന്ന് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ മടികാണിക്കുകയാണെന്ന് ആരോപിച്ചാണ് എന്‍എസ് സി എന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയപ്പോള്‍, ഒരു സംവിധാനമാണ് രാജ്യത്തെങ്കില്‍ എന്തുകൊണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചില പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കാത്തെന്താണെന്ന ചോദ്യം ഉയർന്നിരുന്നു.സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് തന്നെ ഉയര്‍ന്നുവന്ന പ്രശ്‌നമായിരുന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ദേശീയ സ്വയം നിര്‍ണായവകാശവുമായി ബന്ധപ്പെട്ടത്. നാഗാലാന്റായിരുന്നു സ്വതന്ത്ര്യ രാജ്യ പദവി ആവശ്യപ്പെട്ട് ആദ്യം കലാപത്തിനിറങ്ങിയ പ്രദേശം.
https://www.facebook.com/Malayalivartha