വമ്പൻ കമ്പനികൾ ഇന്ത്യയിലേക്ക്, ഇത് അമേരിക്കയ്ക്കുള്ള മോദിയുടെ മറുപടി
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം നിലനിൽക്കുന്ന സമയത്ത് ഇത്തരം സാഹചര്യങ്ങളെ മുതലെടുക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. അമേരിക്ക ലോകത്തിലെ വൻ സാമ്പത്തിക ശക്തിയായി നിലനിൽക്കുന്ന രാജ്യമാണ്. എന്നാൽ അമേരിക്കയിലുള്ള ചൈനയുടെ കമ്പനികൾക്ക് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യ മുതലെടുക്കുന്നതോടെ ഒരു വലിയ വഴിത്തിരിവ് തന്നെ സൃഷ്ടിക്കണങ്കും എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
അതോടൊപ്പംതന്നെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ഏറ്റവും അധികം ബാധിച്ചത് ഇരു രാജ്യങ്ങളിലുമായി പ്രവര്‍ത്തിച്ചുവരുന്ന വന്‍കിട സാങ്കേതികവിദ്യാ സ്ഥാപനങ്ങളെയാണ് എന്നത് വ്യക്തമാണ്. ആപ്പിള്‍, ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ പോലുള്ള കമ്ബനികള്‍ അക്കൂട്ടത്തിലുള്ളത് ഇന്ത്യയ്ക്ക് കൂടുതൽ പ്രതീകശയാണ് പകരുന്നത്.
വ്യാപാര യുദ്ധത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം അവതാളത്തിലായിരിക്കുകയാണ്. ഇതാണ് കമ്ബനികളെ ഏറെയും ദുരിതത്തിൽ ആഴ്ത്തുന്നത്. ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ ചൈനയിലെ വ്യവസായ ശാലകള്‍ അടച്ചുപൂട്ടി മറ്റ് രാജ്യങ്ങളിലേക്ക്ഇപ്പോൾ ചേക്കേറാനുള്ള നടപടിക്രമങ്ങൾ നടത്തി വരുകയാണ്.
ഇതേത്തുടർന്നാണ് ഇത്തരത്തിലുള്ള സാധ്യത ഇന്ത്യ മുതലെടുക്കാന്‍ ആഗ്രഹിക്കുന്നത്. ഗൂഗിള്‍, ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ പോലെയുള്ള വന്‍കിട കമ്ബനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള പുതിയ നയപരിപാടികള്‍ക്ക് ലക്ഷ്യമിടുകയാണ് ഇന്ത്യ.
ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 14 ന് വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം എന്നിവയുള്‍പ്പടെ ഒമ്ബത് മേഖലകളിലേക്കാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 26 നും സെപ്റ്റംബര്‍ അഞ്ചിനും ഇടയില്‍ ഇന്ത്യ കമ്ബനി അധികൃതരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താവുന്ന വിവിധ മേഖലകള്‍ അവര്‍ക്ക് നിര്‍ദേശിക്കുകായും ചെയ്യുന്നത് വഴി ഇന്ത്യയ്ക്ക് പുതിയ വഴിത്തിരിവുണ്ടാകും. സംസ്ഥാന ഭരണകൂടങ്ങളും ഇതില്‍ പങ്കാളികളാവുമെന്നാണ് വ്യക്തമാക്കുന്നത്. കൂടാതെതന്നെ നിക്ഷേപകര്‍ക്കായി മുന്നോട്ടുവെക്കുന്ന ഇന്‍സെന്റീവുകളും നയങ്ങളും ഇന്ത്യ കമ്ബനികള്‍ക്ക് പരിചയപ്പെടുത്തുകായും ചെയ്യും. ഇതിനായി പുതിയ ഇന്‍സെന്റീവ് പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഇരുവർ തമ്മിലുള്ള വ്യാപാര യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ച വാഹന നിര്‍മാണ വ്യവസായ മേഖലയെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഫോക്‌സ് വാഗണ്‍, ഹ്യൂണ്ടായ്, ഹോണ്ട, പോലുള്ള കമ്ബനികളുമായി ഇന്ത്യന്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ്പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. ആപ്പിളിന് വേണ്ടി ഫോണുകള്‍ നിര്‍മിച്ച് നല്‍കുന്ന ഫോക്‌സ്‌കോണ്‍ പോലുള്ള കമ്ബനികള്‍ ഇന്ത്യയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ചൈനയെ പോലുള്ള രാജ്യങ്ങൾ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യാരംഗത്ത് നൽകുന്ന ഏറ്റവും കൂടുതല്‍ വിദഗ്ദ തൊഴിലാളികളെയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമാണ് അവിടേക്ക് അവരെ ആകർഷിച്ചത് എന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha